പിഎസ്ജിയുമായുള്ള കരാര്‍ പുതുക്കില്ലെന്ന് മെസി; കോടികളുടെ ഓഫറുമായി സൗദി ക്ലബ്

ക്ലബില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തതിന് പിന്നാലെ പിഎസ്ജിയുമായുള്ള കരാര്‍ പുതുക്കില്ലെന്ന് വ്യക്തമാക്കിയ ലയണല്‍ മെസിക്ക് 32,686,537,600 കോടി രൂപയുടെ ഓഫറുമായി സൗദി ക്ലബ് അല്‍ ഹിലാല്‍.

author-image
Priya
New Update
പിഎസ്ജിയുമായുള്ള കരാര്‍ പുതുക്കില്ലെന്ന് മെസി; കോടികളുടെ ഓഫറുമായി സൗദി ക്ലബ്

അബുദാബി: ക്ലബില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തതിന് പിന്നാലെ പിഎസ്ജിയുമായുള്ള കരാര്‍ പുതുക്കില്ലെന്ന് വ്യക്തമാക്കിയ ലയണല്‍ മെസിക്ക് 32,686,537,600 കോടി രൂപയുടെ ഓഫറുമായി സൗദി ക്ലബ് അല്‍ ഹിലാല്‍.

അടുത്ത സീസണിലേക്കുള്ള ഔദ്യോഗിക ഓഫറാണ് ക്ലബ് മുന്നോട്ട് വച്ചിരിക്കുന്നത്.പിഎസ്ജി വിടുമെന്നതിന് പിന്നാലെ മെസിക്ക് ലഭിച്ച ഏക ഓഫറും ഇതാണെന്നാണ് മെസിയുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് അടക്കമുള്ള വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഒരു വര്‍ഷത്തേക്ക് 400 മില്യണ്‍ ഡോളര്‍ പ്രതിഫലമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.പഴയ ക്ലബ്ബായ ബാര്‍സിലോണയിലേക്ക് മെസി തിരികെ പോയേക്കുമെന്ന സൂചനകള്‍ക്കിടെയിലാണ് വാര്‍ഷിക വരുമാനം 400 മില്യണ്‍ ഡോളറുമായി അല്‍ ഹിലാല്‍ എത്തുന്നത്.

ക്ലബിനെ അറിയിക്കാതെ സൗദി അറേബ്യ സന്ദര്‍ശിച്ചതാണ് പിഎസ്ജി അധികൃതരെ ചൊടിപ്പിച്ചത്.മൂന്നാം സീസണിലേക്ക് മെസിയുമായി ക്ലബ് കരാര്‍ പുതുക്കില്ലെന്ന് ഇതോടെ സൂചനകള്‍ വന്നിരുന്നു.

സൗദി അറേബ്യയുടെ ടൂറിസം അംബാസിഡറാണ് ലിയോണല്‍ മെസി. ക്രിസ്റ്റ്യാണോ റൊണാള്‍ഡോയ്ക്ക് സൗദി ഫുട്‌ബോള്‍ ക്ലബായ അല്‍ നസറിലെത്തിയത് 220 മില്യണ്‍ ഡോളര്‍ വാര്‍ഷിക വരുമാനത്തിനാണെന്നാണ് റിപ്പോര്‍ട്ട്.

സസ്‌പെന്‍ഷന്‍ കാലത്ത് ക്ലബില്‍ പരിശീലനത്തിന് പോലും താരത്തിന് അനുമതി നല്‍കില്ലെന്നും ക്ലബ് അധികൃതര്‍ വ്യക്തമാക്കിയിരുന്നു. സസ്‌പെന്‍ഷന്‍ കാലത്ത് മെസിക്ക് ക്ലബില്‍ നിന്ന് പ്രതിഫലവും ലഭിക്കില്ല.

സൗദിയില്‍ പോകാന്‍ അനുമതി ചോദിച്ചെങ്കിലും ക്ലബ് അധികൃതര്‍ നിഷേധിച്ചിരുന്നു. ഇതോടെയാണ് മെസി കടുത്ത തീരുമാനമെടുത്തത്.സൗദി അറേബ്യയുടെ ടൂറിസം അബാസഡറാണ് ലയണല്‍ മെസി.

അനുമതിയില്ലാതെ അംബാസിഡര്‍ ആയതിന് പിഴയും മെസി നല്‍കണം. ക്ലബ് നടപടിയെടുത്തതോടെ ലീഗ് വണ്ണിലെ ആദ്യ രണ്ട് മത്സരങ്ങള്‍ മെസിക്ക് നഷ്ടമാകും.

പി എസ് ജിയുമായുള്ള രണ്ട് വര്‍ഷത്തെ കരാര്‍ കാലാവധി അവസാനിക്കാനിരിക്കെ മെസി ക്ലബ് വിടുമെന്ന അഭ്യൂഹം നേരത്തെ തന്നെ ഉണ്ടായിരുന്നു.

 

lionel messi Al-Hilal