തകര്‍ച്ചയ്‌ക്കൊപ്പം കൊല്‍ക്കത്തയ്ക്ക് നാണക്കേടും! ആരും ആഗ്രഹിക്കാത്ത റെക്കോഡ്...

ഐപിഎല്ലില്‍ ബാറ്റിംഗിനെത്തി കൊല്‍ക്കത്ത നിശ്ചിത ഓവറില്‍ 127ന് എല്ലാവരും പുറത്തായി. തകര്‍ച്ചയ്‌ക്കൊപ്പം മോശം റെക്കോര്‍ഡ് പട്ടികയില്‍ കൊല്‍ക്കത്ത ഇടംപിടിച്ചു.

author-image
Web Desk
New Update
തകര്‍ച്ചയ്‌ക്കൊപ്പം കൊല്‍ക്കത്തയ്ക്ക് നാണക്കേടും! ആരും ആഗ്രഹിക്കാത്ത റെക്കോഡ്...

ഡല്‍ഹി: ഐപിഎല്ലില്‍ ബാറ്റിംഗിനെത്തി കൊല്‍ക്കത്ത നിശ്ചിത ഓവറില്‍ 127ന് എല്ലാവരും പുറത്തായി. തകര്‍ച്ചയ്‌ക്കൊപ്പം മോശം റെക്കോര്‍ഡ് പട്ടികയില്‍ കൊല്‍ക്കത്ത ഇടംപിടിച്ചു.

സീസണില്‍ ഒരു മത്സരത്തില്‍ ഏറ്റവും കൂടുതല്‍ പന്തുകള്‍ പാഴാക്കിയ രണ്ടാമത്തെ ടീമായിരിക്കുകയാണ് കൊല്‍ക്കത്ത. വ്യാഴാഴ്ച കൊല്‍ക്കത്തയുടെ ഇന്നിംഗ്സില്‍ 67 ഡോട്ട് ബോളുകളുണ്ടായിരുന്നു.

ഇക്കാര്യത്തില്‍ പഞ്ചാബാണ് ഒന്നാമത്. സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ 74 പന്തുകളാണ് പഞ്ചാബ് കിംഗ്സ് പാഴാക്കിയത്.

മൂന്നാം സ്ഥാനവും പഞ്ചാബിന് തന്നെ. ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ 65 പന്തുകളില്‍ പഞ്ചാബിന് റണ്‍സൊന്നും നേടാന്‍ സാധിച്ചില്ല. നാലാം സ്ഥാനത്ത് ഹൈദരാബാദാണ്. രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ 61 പന്തുകള്‍ ഹൈദരാബാദ് നഷ്ടമാക്കി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. ജേസണ്‍ റോയ് (39 പന്തില്‍ 43), ആന്ദ്രേ റസ്സല്‍ (31 പന്തില്‍ 38) എന്നിവര്‍ മാത്രമാണ് കൊല്‍ക്കത്ത നിരയില്‍ തിളങ്ങിയത്.

രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തിയ ഇശാന്ത് ശര്‍മ, ആന്റിച്ച് നോര്‍ക്യ, അക്സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ് എന്നിവരാണ് കൊല്‍ക്കത്തയെ തകര്‍ത്തത്.

 

kolkata cricket ipl