ഏത് വെല്ലുവിളികളെയും നേരിടാൻ തയ്യാറായി ശ്രെയസ്

ചെന്നൈയിലെ എം.എ. ചിദംബരം സ്റ്റേഡിയത്തിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ ആദ്യ മത്സരത്തിന് മുന്നോടിയായി വ്യാഴാഴ്ച നടന്ന ഇന്ത്യയുടെ പരിശീലന സെഷനിൽ ക്യാപ്റ്റൻ കെ ൽ രാഹുൽ കൂടുതലായും സ്വീപ്പും, റിവേഴ്‌സ് സ്വീപ്പും, സ്ലോഗുമാണ് പരിശീലിച്ചത്. പിന്നീടുള്ള 15 മിനിറ്റുകളുടെ ഇടവേളയിൽ രണ്ട് തവണ അറ്റാക്കിംഗ് ഷോട്ടുകൾ കളിച്ചത് പലപ്പോഴും ബൗളർമാരെ ഒഴിഞ്ഞു മാറാൻ പ്രേരിപ്പിച്ചു.

author-image
Hiba
New Update
ഏത് വെല്ലുവിളികളെയും നേരിടാൻ തയ്യാറായി ശ്രെയസ്

ചെന്നൈയിലെ എം.എ. ചിദംബരം സ്റ്റേഡിയത്തിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ ആദ്യ മത്സരത്തിന് മുന്നോടിയായി വ്യാഴാഴ്ച നടന്ന ഇന്ത്യയുടെ പരിശീലന സെഷനിൽ ക്യാപ്റ്റൻ കെ ൽ രാഹുൽ കൂടുതലായും സ്വീപ്പും, റിവേഴ്‌സ് സ്വീപ്പും, സ്ലോഗുമാണ് പരിശീലിച്ചത്. പിന്നീടുള്ള 15 മിനിറ്റുകളുടെ ഇടവേളയിൽ രണ്ട് തവണ അറ്റാക്കിംഗ് ഷോട്ടുകൾ കളിച്ചത് പലപ്പോഴും ബൗളർമാരെ ഒഴിഞ്ഞു മാറാൻ പ്രേരിപ്പിച്ചു.

അതേ സമയം ശ്രേയസ് ഐയ്യർ ഷോർട്ട് പിച്ച്‌ ഡെലിവറികൾ കളിക്കാനായിരുന്നു കൂടുതൽ ശ്രദ്ധിച്ചത്. അതിനാൽ തന്നെ അദ്ദേഹം കൂടുതലും ഷോർട്ട് ബോളുകളെയാണ് നേരിട്ടത്. ദ്രാവിഡിനൊപ്പം റാക്കറ്റും ടെന്നീസ് ബോളുകളും ഉപയോഗിച്ച് തന്റെ പുൾ, ഹുക്ക് ഷോട്ടുകളിൽ പരിശീലിക്കുന്നതിനു മുന്നോടിയായി അദ്ദേഹം 15 മിനിറ്റ് ഇടവേള എടുത്തിരുന്നു.

രണ്ടാമത്തെ ബ്രേക്കിനു ശേഷമുള്ള അദേഹത്തിന്റെ പരിശീലനം ത്രോഡൗൺ സ്പെഷ്യലിസ്റ്റുകളായ രഘു (റൈറ്റ് ആം ), ദയാനന്ദ് ഗരാനി (റൈറ്റ് ആം ), നുവാൻ സെനെവിരത്നെ (ലെഫ്റ്റ് ആം ) എന്നിവരുടെ ഒപ്പമായിരുന്നു. ചെന്നൈയിലെ കൊടും ചൂടിനെ അവഗണിച്ച്‌ മുന്നേമുക്കാൽ മണിക്കൂർ നീണ്ട പരിശീലനം എല്ലാ ബാറ്റർമാർക്കും പുത്തനുണർവ് സമ്മാനിച്ചിരുന്നു.

നെറ്റ്‌സ്സിനുള്ളിൽ ബാറ്റിംഗ് പരിശീലിക്കാൻ ആദ്യമായി എത്തിയത് ആർ അശ്വിനാണ്. പിന്നീട് ജസ്പ്രീത് ബുംറയും അദ്ദേഹത്തോടൊപ്പം ചേർന്നു. രണ്ടു പേരും ഏകദേശം 20 മിനിറ്റോളം ബാറ്റ് ചെയ്തു. ബുമ്ര ബോളിന്റെ ടൈമിംഗിൽ ശ്രദ്ധിച്ചപ്പോൾ, അശ്വിൻ തന്റെ ബാറ്റിങ് മികവ് ഉയർത്തുന്നതിലാണ് ശ്രദ്ധിച്ചത്.

ഇതേ സമയം ബൗളർമാർ കൊടും വെയിലിയും അവരുടെ ഊർജ്ജം കെട്ടു പോകാതെ കാത്ത് സൂക്ഷിച്ചു. ഫാസ്റ്റ് ബൗളർമാർ ഡിഫൻസീവ് ഹാർഡ് ലെങ്ത് ബൗൾ ചെയ്താണ് പരിശീലിച്ചത് .ബൗളിംഗ് കോച്ചായ പാറസ് മഹബ്രെ പേസർമാരായ ബുമ്ര, മുഹമ്മദ്‌ സിറാജ് ഓൾറൗണ്ടറായ പാണ്ട്യ എന്നിവർ ഇടയ്ക്കിടെ ഐഡിയകൾ പങ്കുവച്ചു.

മിഡ്‌ഓണിലും മിഡ്‌ഓഫിലും ശ്രേയസ് അടിച്ചു കളിച്ചപ്പോൾ ഹാർദിക് ലോംഗ്-ഓണിലും ലോംഗ്-ഓഫിലും ഫീൽഡർമാർക്ക് വെല്ലുവിളി ഉയർത്തി. തൊട്ടടുത്തുള്ള ഷാർദുൽ താക്കൂറിന്റെയും കുൽദീപ് യാദവിന്റെയും പന്തുകൾ ഹാർദിക്ക് അടിച്ചു തെറുപ്പിച്ചതോടെ ഇന്നലത്തെ പരിശീലനം അവസാനിച്ചു.

practice session india icc world cup