രഞ്ജി ട്രോഫി; കേരളം v/s അസം മത്സരം സമനിലയില്‍

രഞ്ജി ട്രോഫിയില്‍ കേരളം - അസം മത്സരം സമനിലയില്‍ അവസാനിച്ചു.

author-image
Athira
New Update
രഞ്ജി ട്രോഫി; കേരളം v/s അസം മത്സരം സമനിലയില്‍

ഗുവാഹത്തി: രഞ്ജി ട്രോഫിയില്‍ കേരളം - അസം മത്സരം സമനിലയില്‍ അവസാനിച്ചു. രഞ്ജി ട്രോഫിയില്‍ ആദ്യ ഇന്നിംഗ്സില്‍ അസം ഫോളോഓണ്‍ വഴങ്ങിയിരുന്നെങ്കിലും രണ്ടാം ഇന്നിംഗ്സില്‍ മത്സരത്തിന്റെ അവസാനദിനത്തില്‍ മൂന്നിന് 212 എന്ന നിലയില്‍ നില്‍ക്കെ മത്സരം സമനിലയില്‍ അവസാനിപ്പിക്കുകയായിരുന്നു. ഒന്നാം ലീഡിഡിന്റെ അടിസ്ഥാനത്തില്‍ കേരളത്തിന് മൂന്ന് പോയിന്റും അസമിന് ഒരു പോയിന്റും ലഭിച്ചു. അസമിന് വേണ്ടി രാഹുല്‍ ഹസാരിയ സെഞ്ചുറി നേടി.

കേരളത്തിന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 419നെതിരെ അസമിന് ഫോളോഓണ്‍ ഒഴിവാക്കാനായില്ല. അസം ഒന്നാം ഇന്നിംഗില്‍ 248 റണ്‍സാണ് നേടിയത്. 171 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡാണ് കേരളം നേടിയത്.

നാലാം ദിനം ബാറ്റിംഗിനിറങ്ങിയ അസമിന് 17 റണ്‍സെടുക്കുന്നതിനിടെ ശേഷിക്കുന്ന വിക്കറ്റുകളും നഷ്ടമായി. നേരത്തെ, സെഞ്ചുറി നേടിയ ക്യാപ്റ്റന്‍ റിയാന്‍ പരാഗ്് അസമിനെ മികച്ച സ്‌കോറിലേക്ക് നയിച്ചു. രണ്ടിന് 14 എന്ന നിലയിലാണ് അസം മൂന്നാംദിനം ബാറ്റിംഗ് ആരംഭിച്ചിരുന്നത്. തുടക്കത്തില്‍ തന്നെ ഗദിവോങ്കറുടെ (4) വിക്കറ്റ് കൂടി അസമിന് നഷ്ടമായി. അതോടെ മൂന്നിന് 25 എന്ന നിലയിലായി അസം.

കേരളത്തിനായി ആദ്യ ദിനം അര്‍ധസെഞ്ചുറി നേടിയ ക്യാപ്റ്റന്‍ രോഹന്‍ കുന്നുമ്മലിന് പുറമെ കൃഷ്ണപ്രസാദ്, രോഹന്‍ പ്രേം എന്നിവരുടെ അര്‍ധസെഞ്ചുറികളുടെയും സച്ചിന്‍ ബേബിയുടെ വെടിക്കെട്ട് സെഞ്ചുറിയുടെയും (148 പന്തില്‍ 131) കരുത്തിലാണ് മികച്ച സ്‌കോറിലെത്തിയത്.

ടീം സ്‌കോറിന് പിന്നാലെ പിന്നാലെ കൃഷ്ണപ്രസാദും പുറത്താവുകയും പിന്നീടെത്തിയ വിഷ്ണു വിനോദ് പെട്ടെന്ന് മടങ്ങുകയും റണ്‍സൊന്നുമെടുക്കാതെ അക്ഷയ് ചന്ദ്രനും കൂടി പുറത്തായതോടുകൂടി കേരളത്തിന് വതിയ സ്‌കോര്‍ ലഭിച്ചില്ല. എന്നാല്‍ വാലറ്റത്ത് സച്ചിന്‍ ബേബി, ബേസില്‍ തമ്പി, എം ഡി നിഥീഷ് എന്നിവരുടെ ശക്തമായ പോരാട്ടത്തില്‍ കേരളത്തെ വിജയത്തിലേക്ക് നയിച്ചു.

 

sports updates sports news laets news