/kalakaumudi/media/post_banners/45a50273ece4dc77334ed3ebf2a3428cf56d54b525c7e3e2cf89b3008fdc472c.jpg)
ന്യൂഡൽഹി: സെമിഫൈനൽ സാധ്യത നിലനിർത്താൻ തിങ്കളാഴ്ച ശ്രീലങ്ക ബംഗ്ലാദേശിനെ നേരിടും. ഏഴ് കളിയിൽ നിന്നായി നാലു പോയിന്റുമായാണ് ലങ്ക നിൽക്കുന്നത്. ഇനിയുള്ള രണ്ട് കളിയും ജയിച്ചാൽമാത്രമേ സെമിയിലേക്കുള്ള സാധ്യത പോലുമോള്ളൂ. ഈ രണ്ട് കളി ജയിച്ചാൽ കൂടിയും ന്യൂസിലൻഡ്, പാകിസ്ഥാൻ, അഫ്‌ഗാനിസ്ഥാൻ എന്നിവരുടെ മത്സരഫലത്തെ ആശ്രയിച്ചാകും ലങ്കയുടെ സെമി സാധ്യത.
ലോകകപ്പിൽ നിന്ന് പുറത്തായ ബംഗ്ലാദേശ് തീർച്ചയായും ജയത്തോടെ മടങ്ങാനായിരിക്കും പരിശ്രമിക്കുക . ഡൽഹിയിൽ ഉച്ചയ്ക്ക് രണ്ടു മണിയോടെയായിരിക്കും മത്സരം തുടങ്ങുക.
ഇന്ത്യയോട് 302 റണ്ണിന് പരാചയപെട്ടാണ് ലങ്കയുടെ വരവ്. വെറും 55 റണ്ണിനാണ് ഔട്ടായത്. മികച്ച ഫോമിലുള്ള ദിൽഷൻ മധുശങ്കയുടെ ബൗളിങ്ങിലാണ് പ്രതീക്ഷ. മധ്യനിരയിൽ മികച്ച പ്രകടനം നടത്തുന്ന മഹ്‌മദുള്ളയാണ് ബംഗ്ലാദേശിന്റെ ഫോമിലുള്ള താരം.