/kalakaumudi/media/post_banners/74b9d58915cd79a837d319a6f9381168501b17b054d137fb8bf24ce1a33c5763.jpg)
2023 ലോകകപ്പിൽ ഇന്ത്യക്കെതിരെ ടോസ് നേടിയ ശ്രീലങ്ക ഫീൽഡിങ് തിരഞ്ഞെടുത്തു. മുബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. മത്സരത്തിൽ ഓൾറൗണ്ടർ ഹർദിക് പാണ്ഡ്യ കളിക്കില്ല. ഒരു മാറ്റവുമായിട്ടാണ് ശ്രീലങ്ക ഇറങ്ങുന്നത്. ധനഞ്ജയ ഡി സില്‍വ കളിക്കുന്നില്ല. പകരം ദുഷന്‍ ഹേമന്ത ടീമിലെത്തി. ഇന്ത്യ മാറ്റമൊന്നും വരുത്തിട്ടില്ല.ഈ മത്സരത്തിൽ ജയിച്ചാല്‍ ഇന്ത്യയുടെ സെമിഫൈനല്‍ പ്രവേശം ഔദ്യോഗികമായി ഉറപ്പിക്കാം.
നടന്നുകൊണ്ടിരിക്കുന്ന ടൂർണമെന്റിൽ ഇന്ത്യ മികച്ച ഫോമിലാണ്, ആറ് മത്സരങ്ങളിലും വിജയിച്ചു. ഇംഗ്ലണ്ടിനെതിരായ അവസാന മത്സരത്തിൽ ഇന്ത്യൻ പേസർമാരുടെ ലോകോത്തര മികവിൽ ഇംഗ്ലണ്ടിനെ 100 റൺസിന് പരാജയപ്പെടുത്തി.
ശ്രീലങ്കയാകട്ടെ അഫ്ഗാനിസ്ഥാനെതിരായ അവസാന മത്സരത്തിൽ 7 വിക്കറ്റിന് തോറ്റിരുന്നു. ആറ് മത്സരങ്ങളിൽ നിന്ന് രണ്ട് മത്സരങ്ങൾ മാത്രമാണ് അവർ ജയിച്ചത് . പോയിന്റ് പട്ടികയിൽ അവർ 7-ാം സ്ഥാനത്താണ്.
ഇന്ത്യൻ ടീം രോഹിത് ശർമ്മ (ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ, വിരാട് കോലി, ശ്രേയസ് അയ്യർ, ലോകേഷ് രാഹുൽ (വിക്കറ്റ് കീപ്പർ), സൂര്യകുമാർ യാദവ്, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ, കുൽദീപ് യാദവ്, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്
ശ്രീലങ്കൻ സ്ക്വാഡ് പാത്തും നിസ്സാങ്ക, ദിമുത് കരുണരത്നെ, കുസൽ മെൻഡിസ് (ക്യാപ്റ്റൻ) (വിക്കറ്റ് കീപ്പർ), സദീര സമരവിക്രമ, ചരിത് അസലങ്ക, ആഞ്ചലോ മാത്യൂസ്, ദുഷൻ ഹേമന്ത, മഹേഷ് തീക്ഷണ, കസുൻ രജിത, ദുഷ്മന്ത ചമീര, ദിൽഷൻ മധുശങ്ക