സൗത്ത് ആഫ്രിക്കൻ ടീമിന്റെ ഉയർത്തെഴുന്നേൽപ്പ് - സുനിൽ ഗവാസ്കർ

പ്രമുഖ ദേശിയ മാധ്യമത്തിൽ മുൻ ക്രിക്കറ്റ് താരം സുനിൽ ഗവാസ്കർ തന്റെ ലോകകപ്പ് വീക്ഷണത്തെ പറ്റിയും, സൗത്ത് ആഫ്രിക്കൻ ടീമിന്റെ കരുത്തിനെ പറ്റിയും പറഞ്ഞു . ഇത്തവണ സൗത്താഫ്രിക്ക ഉയർത്തെഴുനേൽക്കും എന്നാണ് അദ്ദേഹം കരുതുന്നത്

author-image
Hiba
New Update
സൗത്ത് ആഫ്രിക്കൻ ടീമിന്റെ ഉയർത്തെഴുന്നേൽപ്പ് - സുനിൽ ഗവാസ്കർ

പ്രമുഖ ദേശിയ മാധ്യമത്തിൽ മുൻ ക്രിക്കറ്റ് താരം സുനിൽ ഗവാസ്കർ തന്റെ ലോകകപ്പ് വീക്ഷണത്തെ പറ്റിയും, സൗത്ത് ആഫ്രിക്കൻ ടീമിന്റെ കരുത്തിനെ പറ്റിയും പറഞ്ഞു . ഇത്തവണ സൗത്താഫ്രിക്ക ഉയർത്തെഴുനേൽക്കും എന്നാണ് അദ്ദേഹം കരുതുന്നത്.

ഐ സി സി ക്രിക്കറ്റ്‌ ലോകകപ്പിന്റെ ഏറ്റവും പുതിയ സീസൺ ലോകം കണ്ട ഏറ്റവും മികച്ച പോരാട്ടമായിരുക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.ലോകമെമ്പാടുമുള്ള ടി 20 ലീഗുകളുടെ വ്യാപനത്തിന് നന്ദി. ഓരോ ടീമിനും 50 ഓവറുകൾ വീതമുള്ള ഈ വൈറ്റ് ബോൾ ഗെയിം നൽകുന്ന കടുത്ത സമ്മർദങ്ങൾക്ക് മുന്നിൽ പിടിച്ചുനിൽക്കുന്ന ടീമുകൾക്ക് ഏത് കഠിനമായ സാഹചര്യങ്ങളുമായി വേഗത്തിൽ പൊരുത്തപ്പെടാൻ സാധിക്കും.

നിലവിലെ 50 ഓവറിലും ടി20 ഫോർമാറ്റിലും ചാമ്പ്യന്മാരായ ഇംഗ്ലണ്ട്, തുടർച്ചയായ കിരീട നേട്ടത്തിനുള്ള തയ്യാറെടുപ്പുമായാണ് എത്തിയിരിക്കുന്നത്. അവരുടെ ടീമിൽ പ്രകടമായ പോരായ്മകളൊന്നുമില്ല. അവരുടെ കയ്യിൽ വെടികെട്ട് ബാറ്റർ മാരുണ്ട്.

കൂടാതെ ആൾക്കൂട്ടത്തിനുളിലേക് പന്തടിച്ചു തെറിപ്പിക്കാൻ കഴിവുള്ള ഫിനിഷർമാരുമുണ്ട്.അവരുടെ ബൗളിംഗ് നിരയും ഫീൽഡിംഗും ശ്കതരായതിനാൽ ഇവരെ തളയ്ക്കാൻ പ്രയാസമായിരിക്കും. എ ങ്കിലും സാഹചര്യങ്ങൾ തങ്ങൾക്കാനുകൂലമക്കാനുള്ള കഴിവും അവസരങ്ങൾ മുതലെടുക്കാൻ ഉള്ള കഴിവിലും മറ്റ് ടീമുകളും പിന്നിലല്ല. ഈ കാര്യത്തിൽ ആതിഥേയരായ ഇന്ത്യ ഒട്ടും പിന്നിലല്ല. ടൂർണമെന്റിൽ മികച്ച ഫോമിൽ തന്നെ ആണ് ഇന്ത്യ.

ഒരേയൊരു ബലഹീനത

അവർക്ക് ആക്രമിച്ചും പ്രതിരോധിച്ചും കളിക്കാൻ തക്ക കഴിവുള്ള ഒരു ബാറ്റിംഗ് നിരയുണ്ട്,  എല്ലാ എതിരാളികളെയും വെള്ളംകുടിപ്പിക്കാൻ കഴിവുള്ള ബൗളിംഗ് നിരയുമുണ്ട് എന്തെങ്കിലും ദൗർബല്യമുണ്ടെങ്കിൽ, അത് ഫീൽഡിങ്ങിലാണ്. അത് ഫലപ്രദമായി ശ്രദ്ധിക്കേണ്ടത് നായകന്റെ ചുമതലയായിരിക്കും.

ഏകദിന ക്രിക്കറ്റ്‌ ലോകകപ്പ് ഏറ്റവും കൂടുതൽ തവണ നേടിയത് ഓസ്‌ട്രേലിയയാണ്. ഏങ്കിലും അവരുടെ സമീപകാല ഫോം അത്ര നല്ലതല്ല.ടൂർണമെന്റിന്റെ ഇതുവരെയുള്ള 12 പതിപ്പുകളിൽ 8 എണ്ണത്തിലും സെമിഫൈനലിലെത്തിയതിന്റെ റെക്കോർഡുമായാണ് ന്യൂസിലൻഡിന്റെ വരവ്.ക്യാപ്റ്റൻ കെയ്ൻ വില്യംസൺ കളിക്കാൻ സാധ്യത ടൂർണമെന്റിന്റെ രണ്ടാം വാരത്തിലായിരിക്കും.മറ്റ് ഉപഭൂഖണ്ഡ ടീമുകൾക്ക് സാഹചര്യങ്ങൾ അപകടമായിരിക്കുമെന്ന് നന്നായി അറിയാം, എന്നാൽ പാക്കിസ്ഥാന് ഒരു ഡോസ് ഊർജം കൂടുതൽ ആവശ്യമുള്ളതായി വരാം.

ഭാരം ലഘൂകരിക്കുക

ഏറ്റവുമധികം ശ്രദ്ധിക്കേണ്ട ടീം സൗത്ത് ആഫ്രിക്കയാണ്.ഒരു പക്ഷെ പലരും അവരെ ഫേവറിറ്റുകളായി വിലയിരുത്താത്ത ആദ്യത്തെ ടൂർണമെന്റാണിത്, അത് അവരുടെ മേലുള്ള പ്രതീക്ഷകളുടെ ഭാരത്തെ ലഘൂകരിചെക്കാം.കഴിഞ്ഞ മാസം ഓസ്‌ട്രേലിയയ്‌ക്കെതിരായ പരമ്പരയിൽ നേടിയ വിജയത്തോടെ, തങ്ങൾ ഏറ്റവും ഉയർന്ന നിലയിലാണെന്ന് അവർ തെളിയിച്ചു.

21 വർഷത്തെ ഒറ്റപ്പെടലിനു ശേഷം അവർ ഇന്ത്യയിൽ ഒരു ഏകദിന പരമ്പരയിലൂടെ അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് വീണ്ടും സജീവമാക്കുകയാണ്.അവരുടെ ആദ്യ ലോകകപ്പ്‌ എന്ന സ്വപനം യാഥാർഥ്യം ആകുന്നത് ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഈ ലോകക്കപ്പിലൂടെ ആകുമോ എന്നു നമുക്ക് കണ്ടറിയാം.

ഒരേ ഒരു കപ്പിനായി 10 രാജ്യങ്ങൾ നീണ്ട 45 ദിവസങ്ങൾ നീളുന്ന ഏകദിന ക്രിക്കറ്റ്‌ ലോകക്കപ്പിന്റെ 13 ആം സീസൺ വ്യാഴാഴ്ച ഗുജറാത്തിലെ നരേന്ദ്ര മോദി ക്രിക്കറ്റ്‌ സ്റ്റേഡിയത്തിൽ തുടക്കം കുറിക്കും. ഗ്ലോബൽ ലോകക്കപ്പിന്റെ അംബാസിഡർ ആയ സച്ചിൻ ടെണ്ടുൽക്കർ അടക്കമുള്ള പ്രമുഖർ പങ്കെടുക്കും. സുരക്ഷ കാരണങ്ങളാൽ ഉദ്ഘടനതിനോടനുബന്ധിച്ചുള്ള കലാപരിപാടികൾ ഒഴിവാക്കി .

വ്യാഴാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് തുടങ്ങുന്ന ആദ്യ മത്സരത്തിൽ നിലവിലെ ചാമ്പ്യൻമാരായ ഇംഗ്ലണ്ട് ന്യൂസിലാന്റിനെ നേരിടും. വെള്ളിയാഴ്ച പാകിസ്ഥാൻ നെതെര്ലാന്ഡ് മത്സരം നടക്കും.

 

 

 

sunil gavskar south africa icc world cup