/kalakaumudi/media/post_banners/7493676323c5b7192a5f868bba086a9abe2527c24bed4392e7253647c3c7cd5c.jpg)
കേപ്‌ടൗണ്‍: ക്രിക്കറ്റില്‍ ഡിആര്‍എസിന് ധോണി റിവ്യൂ സിസ്റ്റം എന്നൊരു പേര് തന്നെയുണ്ട്.ആരാധകർ ഡിആർഎസിനെ 'ധോണി റിവ്യൂ സിസ്റ്റം' എന്നാണ് വിളിക്കുന്നതെന്ന് എംഎസ് ധോണിക്ക് അറിയാമെന്ന് മുൻ ഇന്ത്യൻ ബാറ്റർ സുരേഷ് റെയ്‌ന വെളിപ്പെടുത്തി.അവസാന നിമിഷം റിവ്യൂ ചെയ്യാനുള്ള തീരുമാനം എടുക്കാറുള്ള വ്യക്തിയായിരുന്നു ധോണി.ബാറ്റിങ്ങിലെയും, വിക്കറ്റ് കീപ്പിങ്ങിലെയും കഴിവുകൾക്ക് ഉപരി തന്റെ നായക പാടവം കൊണ്ട് കൂടി ആരാധകരെ സൃഷ്‌ടിച്ച താരമായിരുന്നു എംഎസ് ധോണി.
ആദ്യഘട്ടത്തിൽ ഡിസിഷൻ റിവ്യൂ സിസ്‌റ്റത്തിൽ (ഡിആർഎസ്) ധോണിക്ക് ഏറെക്കാലമായി സംശയമുണ്ടായിരുന്നു, അതിനാൽ ദ്വിരാഷ്ട്ര പരമ്പരകളിൽ ഇത് ഉപയോഗിക്കേണ്ടതില്ലെന്ന് ഇന്ത്യൻ ടീം തീരുമാനിച്ചിരുന്നു.എന്നാൽ പിന്നീട് ഈ സാങ്കേതിക വിദ്യയുടെ സാധ്യതകൾ തിരിച്ചറിഞ്ഞ ധോണി ഡിആർഎസിൽ ഏറ്റവും വിജയകരമായി റിവ്യൂകളിൽ നടത്തിയ ക്യാപ്റ്റനായി മാറിയെന്നതാണ് ചരിത്രം.
ഡിആര്‍എസിനെ ധോണി റിവ്യൂ സിസ്റ്റം എന്നാണ് ആരാധകര്‍ വിളിക്കുന്നത് എന്ന് ധോണിക്ക് അറിയാം. എനിക്കും ഡിആര്‍എസ് ധോണി റിവ്യൂ സിസ്റ്റം തന്നെയാണ്.ധോണി എപ്പോഴും അവസാന നിമിഷമാണ് ഡിആര്‍എസ് എടുക്കാറ്.വിക്കറ്റാണ് അത് എന്ന് ബൗളര്‍ എപ്പോഴും കരുതുമെങ്കിലും മൂന്ന് സ്റ്റംപുകളും വിക്കറ്റിന് പിന്നില്‍ നിന്ന് കാണുന്ന ധോണിക്കാണ് ഇക്കാര്യത്തില്‍ ഏറ്റവും കൃത്യമായ തീരുമാനമെടുക്കാന്‍ കഴിയുക' എന്നും റെയ്‌ന ദക്ഷിണാഫ്രിക്കന്‍ ട്വന്‍റി 20 ലീഗിന്‍റെ ഭാഗമായി വയാംകോം 18ന്‍റെ ചര്‍ച്ചയില്‍ പറഞ്ഞു.
ധോണിയുടെ ഡിആര്‍എസ് മികവിനെ പ്രഗ്യാന്‍ ഓജയും പ്രശംസിച്ചു. ധോണി വിക്കറ്റിനായി അപ്പീല്‍ ചെയ്‌താലും ഡിആര്‍എസ് എടുത്താലും അത് ഔട്ടാണ് എന്ന് ഉറപ്പിക്കാം എന്നാണ് പ്രഗ്യാന്‍ ഓജയുടെ വാക്കുകള്‍.ഇന്ത്യന്‍ ടീമില്‍ എം എസ് ധോണിയുടെ ക്യാപ്റ്റന്‍സിയില്‍ കളിച്ച താരങ്ങളാണ് സുരേഷ് റെയ്‌നയും പ്രഗ്യാന്‍ ഓജയും.റെയ്‌ന ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിലും ധോണിക്ക് കീഴില്‍ കളിച്ചിട്ടുണ്ട്.ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ക്യാപ്റ്റന്‍മാരില്‍ ഒരാളായ എം എസ് ധോണി കൂള്‍ ക്യാപ്റ്റന്‍ എന്നാണ് അറിയപ്പെടുന്നത്.