ഇന്ത്യ v/s ഇംഗ്ലണ്ട്; നാലാം ദിനത്തില്‍ രണ്ടാം ഇന്നിങ്‌സില്‍ 420 റണ്‍സിന് ഇംഗ്ലണ്ട് പുറത്ത്

ഒന്നാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ 420 റണ്‍സിന് ഇംഗ്ലണ്ട് പുറത്ത്.ഇന്ത്യയ്‌ക്കെതിരെ മികച്ച ബാറ്റിംങ് പ്രകടനം കാഴ്ചവെച്ച ഒലി പോപ്പിന് ഇരട്ട സെഞ്ചുറിയിലേക്കെത്താന്‍ സാധിക്കാതെ നിരാശയായി.

author-image
Athira
New Update
ഇന്ത്യ v/s ഇംഗ്ലണ്ട്; നാലാം ദിനത്തില്‍ രണ്ടാം ഇന്നിങ്‌സില്‍ 420 റണ്‍സിന് ഇംഗ്ലണ്ട് പുറത്ത്

 

ഹൈദരാബാദ്: ഒന്നാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ 420 റണ്‍സിന് ഇംഗ്ലണ്ട് പുറത്ത്. ഇന്ത്യയ്‌ക്കെതിരെ മികച്ച ബാറ്റിംങ് പ്രകടനം കാഴ്ചവെച്ച ഒലി പോപ്പിന് ഇരട്ട സെഞ്ചുറിയിലേക്കെത്താന്‍ സാധിക്കാതെ നിരാശയായി. 278 പന്തില്‍ നിന്ന് 21 ബൗണ്ടറിയടക്കം 196 റണ്‍സെടുത്ത പോപ്പിന്റെ കുറ്റിതെറിപ്പിച്ച് ജസ്പ്രീത് ബുംറ ഇംഗ്ലണ്ട് ഇന്നിങ്സ് അവസാനിപ്പിക്കുകയായിരുന്നു.

നേരത്തേ ആറു വിക്കറ്റ് നഷ്ടത്തില്‍ 316 റണ്‍സെന്ന നിലയില്‍ നാലാം ദിനം ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ടിന് 28 റണ്‍സെടുത്ത റെഹാന്‍ അഹമ്മദിന്റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. ഒലി പോപ്പിനൊപ്പം നിര്‍ണായകമായ 64 റണ്‍സ് കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ ശേഷമായിരുന്നു താരത്തിന്റെ മടക്കം. പിന്നാലെ ടോം ഹാര്‍ട്ട്ലിയെ കൂട്ടുപിടിച്ച് എട്ടാം വിക്കറ്റില്‍ 80 റണ്‍സ് കൂട്ടിച്ചേര്‍ക്കാന്‍ പോപ്പിനായി. 34 റണ്‍സെടുത്ത ഹാര്‍ട്ട്ലിയെ പുറത്താക്കി അശ്വിനാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.

190 റണ്‍സ് ലീഡ് വഴങ്ങിയ ശേഷം രണ്ടാം ഇന്നിങ്‌സ് ആരംഭിച്ച ഇംഗ്ലണ്ടിന് അനുയോജ്യമല്ലായിരുന്നു കാര്യങ്ങള്‍. ഓപ്പണര്‍ സാക് ക്രൗളിയുടെ വിക്കറ്റാണ് അവര്‍ക്ക് ആദ്യം നഷ്ടമായത്. 31 റണ്‍സെടുത്ത താരത്തെ അശ്വിന്‍ രോഹിത്തിന്റെ കൈയിലെത്തിച്ചു. ഒലി പോപ്പിനൊപ്പം 68 റണ്‍സിന്റെ രണ്ടാം വിക്കറ്റ് കൂട്ടുകെട്ടിന് പിന്നാലെ ബുംറ ഡക്കറ്റിന്റെ കുറ്റി തെറിപ്പിച്ചു. 52 പന്തില്‍ നിന്ന് 47 റണ്‍സായിരുന്നു താരം നേടിയത്. ബുംറയും ജഡേജയും അശ്വിനും ഇംഗ്ലണ്ടിനെ പ്രതിരോധത്തിലാക്കി.

news updates sports news Latest News