/kalakaumudi/media/post_banners/7dde6be99abd84929bb5ecbbbb2cfb8092070489812e33af520de5b618eb7f4c.jpg)
കാൻഡി: കഴിഞ്ഞ ദിവസംഏഷ്യാകപ്പിൽ നടന്ന ഇന്ത്യ പാകിസ്ഥാൻ മത്സരത്തിലാണ് ഒരു ആശ്ചര്യകരമായ സംഭവം അരങ്ങേറിയത് .വിരാട് കോലിയെ കാണാൻ മാത്രം പാകിസ്ഥാനിൽ നിന്ന് ഒരു യുവതി പല്ലേകെലെ സ്റ്റേഡിയത്തിൽ എത്തി മുഖത്തിന്റെ ഒരു ഭാഗത്തു പാകിസ്ഥാൻ എന്നും മറുപുറത്തിൽ കോലി എന്നുമായിരുന്നു എഴുതിയത്.
കോലിയെ കാണാൻ വേണ്ടി മാത്രമാണ് താൻ പാകിസ്ഥാനിൽ നിന്ന് വന്നത് കോലി സെഞ്ചറിയടിക്കുമെന്നായിരുന്നു പ്രതീക്ഷയെന്നും എന്നാൽ നേരത്തേ പുറത്തായപ്പോൾ നിരാശയായിപ്പോയെന്നും യുവതി വിഡിയോയിൽ പ്രതികരിച്ചു ഈ വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വയറിൽ ആയികൊണ്ടിരിക്കുന്നത് .
ഒരു കൂട്ടം പാക്കിസ്ഥാൻ ആരാധകരുടെ നടുവിൽനിന്നാണ് യുവതി വിരാട് കോലിക്കു വേണ്ടി സംസാരിക്കുന്നതെന്നതാണു ശ്രദ്ധേയം. യുവതിയെ തിരുത്താൻ ഒരു പാക്കിസ്ഥാൻ ആരാധകൻ ശ്രമിച്ചപ്പോൾ, ‘അയൽക്കാരെ ഇഷ്ടപ്പെടുന്നതു മോശം കാര്യമല്ലെന്നായിരുന്നു’ മറുപടി.
‘‘ഞാൻ വിരാട് കോലിയുടെ കടുത്ത ആരാധികയാണ്. അദ്ദേഹം ഉള്ളതുകൊണ്ട് മാത്രമാണ് കളി കാണാനെത്തിയത്. കോലി സെഞ്ചറി അടിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ പെട്ടെന്നു പുറത്തായപ്പോൾ എന്റെ ഹൃദയം തകര്‍ന്നുപോയി.’’ വിഡിയോയിൽ യുവതി പറയുന്നു.
ബാബര്‍ അസമിനേക്കാൾ മികച്ച താരം വിരാട് കോലിയാണെന്നും യുവതി പ്രതികരിച്ചു. ഏഷ്യാ കപ്പിൽ പാക്കിസ്ഥാനെതിരെ മികച്ച സ്കോർ കണ്ടെത്താൻ കോലിക്കു സാധിച്ചിരുന്നില്ല. ഏഴു പന്തിൽ നാല് റണ്‍സാണു കോലി ആകെ നേടിയത്.