വനിതാ ക്രിക്കറ്റ് താരത്തെ കാട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

വനിതാ ക്രിക്കറ്റ് താരം രാജശ്രീ സ്വെയിനെ കാട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കട്ടക് നഗരത്തിന് സമീപമുള്ള നിബിഡ വനത്തിലെ മരത്തില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയതെന്ന് കട്ടക്ക് ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ പിനാക് മിശ്ര പറഞ്ഞു.

author-image
Priya
New Update
വനിതാ ക്രിക്കറ്റ് താരത്തെ കാട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ഒഡീഷ: വനിതാ ക്രിക്കറ്റ് താരം രാജശ്രീ സ്വെയിനെ കാട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കട്ടക് നഗരത്തിന് സമീപമുള്ള നിബിഡ വനത്തിലെ മരത്തില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയതെന്ന് കട്ടക്ക് ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ പിനാക് മിശ്ര പറഞ്ഞു.

ഗുരുദിജാട്ടിയ പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു. പരിശീലകന്‍  രാജശ്രീയെ കാണാനില്ലെന്ന് പറഞ്ഞ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. ജനുവരി 11 മുതലാണ് രാജശ്രീയെ കാണാതായകുന്നത്.

മരണ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. രാജശ്രീയുടേത് ആത്മഹത്യയല്ല കൊലപാതകമാണെന്ന് കുടുംബം ആരോപിച്ചു. രാജശ്രീയുടെ ശരീരത്തില്‍ മുറിവുകള്‍ ഉണ്ടായിരുന്നു.

കണ്ണുകള്‍ക്ക് പരുക്കേറ്റിട്ടുണ്ടായിരുന്നുവെന്നും കുടുംബം പറഞ്ഞു.വനത്തിന് സമീപത്ത് നിന്ന് ഉപേക്ഷിച്ച നിലയില്‍ രാജശ്രീയുടെ സ്‌കൂട്ടര്‍ കണ്ടെത്തിയതായും പൊലീസ് അറിയിച്ചു.

ഒഡീഷ ക്രിക്കറ്റ് അസോസിയേഷന്‍ ബജ്രകബതിയില്‍ സംഘടിപ്പിച്ച പരിശീലന ക്യാമ്പില്‍ സ്വെയ്ന്‍ അടക്കം 25 ഓളം വനിതാ ക്രിക്കറ്റ് താരങ്ങള്‍ പങ്കെടുത്തതായി കുടുംബാംഗങ്ങള്‍ പറഞ്ഞു.

പുതുച്ചേരിയില്‍ നടക്കാനിരിക്കുന്ന ദേശീയതല ക്രിക്കറ്റ് ടൂര്‍ണമെന്റിനുള്ള ടീമിനെ തെരഞ്ഞെടുക്കാനായിട്ടായിരുന്നു ക്യാമ്പ്. പരിശീലനത്തിനായി ഇവര്‍ പ്രദേശത്തെ ഹോട്ടലിലായിരുന്നു താമസിച്ചിരുന്നത്.

ജനുവരി 10ന് സംസ്ഥാന വനിതാ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചെങ്കിലും അന്തിമ പട്ടികയില്‍ സ്വെയിന്റെ പേരുണ്ടായിരുന്നില്ല. താരങ്ങള്‍ പരിശീലനത്തിനായി താംഗി ഏരിയയിലെ ക്രിക്കറ്റ് മൈതാനത്തേക്ക് പോയ ദിവസം സ്വെയിന്‍ പിതാവിനെ കാണാനായി പുരിയില്‍ പോവുകയാണെന്ന് പരിശീലകനെ അറിയിച്ചിരുന്നതായി പൊലീസ് പറഞ്ഞു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

women cricketer odisha