മിന്നിച്ച് ഇംഗ്ലണ്ട്, തകര്‍ന്നടിഞ്ഞ് ബംഗ്ലാദേശ്

ഏകദിന ലോകകപ്പില്‍ ബംഗ്ലാദേശിനെതിരെ 137 റണ്‍സിന്റെ മിന്നുന്ന വിജയം സ്വന്തമാക്കി ഇംഗ്ലണ്ട്. ഇംഗ്ലണ്ട് ഉയര്‍ത്തിയ 365 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലാദേശ് 48.2 ഓവറില്‍ 227 റണ്‍സിന് എല്ലാവരും പുറത്തായി.

author-image
Web Desk
New Update
മിന്നിച്ച് ഇംഗ്ലണ്ട്, തകര്‍ന്നടിഞ്ഞ് ബംഗ്ലാദേശ്

ധരംശാല: ഏകദിന ലോകകപ്പില്‍ ബംഗ്ലാദേശിനെതിരെ 137 റണ്‍സിന്റെ മിന്നുന്ന വിജയം സ്വന്തമാക്കി ഇംഗ്ലണ്ട്. ഇംഗ്ലണ്ട് ഉയര്‍ത്തിയ 365 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലാദേശ് 48.2 ഓവറില്‍ 227 റണ്‍സിന് എല്ലാവരും പുറത്തായി.

ഓപ്പണര്‍ ലിറ്റണ്‍ ദാസിനും (76) മുഷ്ഫിഖര്‍ റഹീമിനും (51) മാത്രമാണ് ബംഗ്ലാദേശിന് വേണ്ടി ഭേദപ്പെട്ട സ്‌കോറെങ്കിലും നേടിയത്.

തന്‍സിദ് ഹസന്‍ (1), നജ്മുല്‍ ഹൊസൈന്‍ ഷാന്റോ (0), ഷാക്കിബ് അല്‍ ഹസന്‍ (1), മെഹിദി ഹസന്‍ മിറാസ് (8) എന്നിവര്‍ നിരാശപ്പെടുത്തി. മുഷ്ഫീഖര്‍ റഹീമും തൗഹിദ് ഹൃദോയിയുമാണ് ബംഗ്ലാദേശിന്റെ സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചുതുടങ്ങിയത്.

ഇംഗ്ലണ്ടിനായി റീസ് ടോപ്ലി നാല് വിക്കറ്റുകള്‍ വീഴ്ത്തി. ആദ്യ മൂന്ന് വിക്കറ്റും വീഴ്ത്തിയത് റീസ് ടോപ്ലിയായിരുന്നു.

ധരംശാലയില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് നിശ്ചിത 50 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 364 റണ്‍സായിരുന്നു നേടിയത്. ഡേവിഡ് മലാന്‍ (104) തകര്‍പ്പന്‍ സെഞ്ച്വറി നേടി. 68 പന്തില്‍ നിന്ന് 82 റണ്‍സ് സ്വന്തമാക്കി ജോ റൂട്ടും തിളങ്ങി.

ഓപ്പണര്‍മാരായ ജോണി ബെയര്‍സ്റ്റോയും ഡേവിഡ് മലാനും മികച്ച തുടക്കമാണ് ഇംഗ്ലണ്ടിന് സമ്മാനിച്ചത്. ഇരുവരും ചേര്‍ന്ന സഖ്യം 115 റണ്‍സാണ് ഒന്നാം വിക്കറ്റില്‍ നേടിയത്. ബംഗ്ലാദേശിന് വേണ്ടി മഹെദി ഹസന്‍ നാലും ഷൊറിഫുള്‍ ഇസ്ലാം മൂന്നും വിക്കറ്റ് വീതം നേടി.

 

cricket world cup cricket bengladesh england