ആദ്യം പതറി, പിന്നെ അടിച്ചുകയറി, പിന്നാലെ തിളങ്ങുന്ന ജയം

മറുപടി ബാറ്റിംഗില്‍ തകര്‍ച്ചയോടെ തുടക്കം. താളം കണ്ടെത്തിയ ഇന്ത്യന്‍ ബാറ്റര്‍മാര്‍ ഓസ്‌ട്രേലിയല്‍ പ്രതിരോധം മറികടന്നു. തുടര്‍ന്ന് ഏകദിന ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ ഇന്ത്യയ്ക്ക് 7 വിക്കറ്റ് തിളക്കമുളള ജയം

author-image
Web Desk
New Update
ആദ്യം പതറി, പിന്നെ അടിച്ചുകയറി, പിന്നാലെ തിളങ്ങുന്ന ജയം

ചെന്നൈ: മറുപടി ബാറ്റിംഗില്‍ തകര്‍ച്ചയോടെ തുടക്കം. താളം കണ്ടെത്തിയ ഇന്ത്യന്‍ ബാറ്റര്‍മാര്‍ ഓസ്‌ട്രേലിയല്‍ പ്രതിരോധം മറികടന്നു. തുടര്‍ന്ന് ഏകദിന ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ ഇന്ത്യയ്ക്ക് 7 വിക്കറ്റ് തിളക്കമുളള ജയം. ഇന്ത്യ 42ാം ഓവറില്‍ വിജയലക്ഷ്യമായ 200 റണ്‍സ് മറികടന്നു.

സ്‌കോര്‍ ബോര്‍ഡില്‍ 2 റണ്‍സ് ചേര്‍ക്കുന്നതിനിടെ മൂന്ന് മുന്‍നിര ബാറ്റര്‍മാരെ ഇന്ത്യക്ക് നഷ്ടമായി. രോഹിത് ശര്‍മ, ഇഷാന്‍ കിഷന്‍, ശ്രേയസ് അയ്യര്‍ എന്നിവര്‍ റണ്‍സൊന്നും നേടാതെ മടങ്ങി.

വിരാട് കോലിയുടേയും കെ.എല്‍. രാഹുലിന്റേയും ഇന്നിങ്‌സുകളാണ് ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായകമായത്. കോലി 116 പന്തില്‍നിന്ന് 85 റണ്‍സ് നേടി. രാഹുല്‍ 115 പന്തില്‍ നിന്ന് 97 റണ്‍സ് നേടി പുറത്താകാതെ നിന്നു. ഓസ്‌ട്രേലിയയ്ക്കായി ജോഷ് ഹെയ്‌സല്‍വുഡ് 3 വിക്കറ്റു വീഴ്ത്തി.

നേരത്തെ ടോസ് നേടി ആദ്യം ബാറ്റുചെയ്ത ഓസ്‌ട്രേലിയ 49.3 ഓവറില്‍ 199 റണ്‍സിന് എല്ലാവരും പുറത്തായി. 46 നേടിയ സ്റ്റീവ് സ്മിത്ത് ആണ് ഓസ്‌ട്രേലിയയുടെ ടോപ് സ്‌കോറര്‍.

രവീന്ദ്ര ജഡേജയാണ് ഓസ്‌ട്രേലിയയെ പിടിച്ചുകെട്ടിയത്. രണ്ട് ഓവറിനിടെ മൂന്നു പ്രധാന വിക്കറ്റുകളാണ് രവീന്ദ്ര ജഡേജ വീഴ്ത്തിയത്. പത്തില്‍ ആറു വിക്കറ്റും സ്പിന്നര്‍മാര്‍ സ്വന്തമാക്കുകയും ചെയ്തു.

 

cricket india australia world cup cricket