ഇന്ത്യയ്ക്ക് ഇരട്ട തിരിച്ചടി നല്‍കി ഓസിസ്, കോലിക്ക് എന്തിന്റെ കേടായിരുന്നു!

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യ പ്രതിരോധത്തില്‍. അവസാന ദിനം ഏഴ് വിക്കറ്റുമായി, ജയിക്കാന്‍ 280 റണ്‍സ് തേടി മത്സരം തുടങ്ങിയ ഇന്ത്യയ്ക്ക് ഇരട്ട തിരിച്ചടിയാണ് ഉണ്ടായത്.

author-image
Web Desk
New Update
ഇന്ത്യയ്ക്ക് ഇരട്ട തിരിച്ചടി നല്‍കി ഓസിസ്, കോലിക്ക് എന്തിന്റെ കേടായിരുന്നു!

ഓവല്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യ പ്രതിരോധത്തില്‍. അവസാന ദിനം ഏഴ് വിക്കറ്റുമായി, ജയിക്കാന്‍ 280 റണ്‍സ് തേടി മത്സരം തുടങ്ങിയ ഇന്ത്യയ്ക്ക് ഇരട്ട തിരിച്ചടിയാണ് ഉണ്ടായത്. വിരാട് കോലി, രവീന്ദ്ര ജഡേജ എന്നിവരുടെ വിക്കറ്റുകള്‍ ഒരേ ഓവറില്‍ ഓസീസ് പേസര്‍ സ്‌കോട്ട് ബോളണ്ട് കൊണ്ടുപോയി. അനാവശ്യമായി വിക്കറ്റ് വലിച്ചെറിയുകയായിരുന്നു കിംഗ് കോലി.

നാലാം ഇന്നിംഗ്സില്‍ ഓസ്‌ട്രേലിയ മുന്നോട്ടുവെച്ച 444 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ടീം ഇന്ത്യ 40 ഓവറില്‍ 164-3 എന്ന നിലയിലാണ് അഞ്ചാം ദിനം ബാറ്റിംഗിന് ഇറങ്ങിയത്. 60 പന്തില്‍ 44 റണ്‍സുമായി കോലിയും 59 ബോളില്‍ 20 റണ്‍സുമായി അജിങ്ക്യ രഹാനെയുമായിരുന്നു ക്രീസില്‍.

എന്നാല്‍ അവസാന ദിനത്തിലെ ആദ്യ സെഷല്‍ തന്നെ ടീം ഇന്ത്യക്ക് തിരിച്ചടികളുടേതായി. 78 പന്തില്‍ 49 റണ്‍സെടുത്ത് നില്‍ക്കേ വിരാട് കോലിയെ സ്‌കോട്ട് ബോളണ്ട് സ്ലിപ്പില്‍ സ്റ്റീവ് സ്മിത്തിന്റെ കൈകളില്‍ എത്തിച്ചു. ഒരു പന്തിന്റെ ഇടവേളയില്‍ രവീന്ദ്ര ജഡേജയെ ബോളണ്ട് വിക്കറ്റ് കീപ്പര്‍ അലക്സ് ക്യാരിയുടെ കൈകളിലാക്കി.

2 പന്ത് നേരിട്ട ജഡ്ഡുവിന് അക്കൗണ്ട് തുറക്കാനായില്ല. ഇതോടെ ടീം ഇന്ത്യ 47 ഓവറില്‍ 183-5 എന്ന നിലയിലായില്‍ പരുങ്ങുകയാണ് ജയിക്കണമെങ്കില്‍ ഇന്ത്യക്ക് ഇനി 261 റണ്‍സ് കൂടി വേണം.

wtc final 2023 cricket india australia