ഇന്ത്യയ്ക്ക് നിര്‍ണായക ടോസ്; ഓസ്‌ട്രേലിയയെ ബാറ്റിംഗിന് വിട്ടു

സ്പിന്നറായി നേഥന്‍ ലിയോണ്‍ ടീമിലെത്തി. ബാറ്റര്‍മാരായി ഡേവിഡ് വാര്‍ണര്‍, ഉസ്മാന്‍ ഖവാജ, മാര്‍നസ് ലാബുഷെയ്ന്‍, സ്റ്റീവ് സ്മിത്ത്, ട്രാവിസ് ഹെഡ്, അലക്‌സ് ക്യാരി എന്നിവരാണ് ഓസീസ് ടീമിലുള്ളത്.

author-image
Web Desk
New Update
ഇന്ത്യയ്ക്ക് നിര്‍ണായക ടോസ്; ഓസ്‌ട്രേലിയയെ ബാറ്റിംഗിന് വിട്ടു

ഓവല്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യയ്ക്ക് ടോസ്. ഇന്ത്യ ഫീല്‍ഡിംഗ് തെരഞ്ഞടുത്തു. മൂടിക്കെട്ടിയ അന്തരീക്ഷവും പിച്ചിലെ പുല്ലും കണക്കിലെടുത്താണ് ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുന്നതെന്ന് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ പറഞ്ഞു. ടോസ് നേടിയിരുന്നെങ്കില്‍ ഓസ്‌ട്രേലിയയും ബൗളിംഗ് തെരഞ്ഞെടുക്കുമായിരുന്നുവെന്ന് ഓസീസ് നായകന്‍ പാറ്റ് കമിന്‍സ് പറഞ്ഞു.

നാലാം ഇന്നിംഗ്‌സില്‍ സ്പിന്നര്‍മാര്‍ക്ക് നിര്‍ണായക റോളുണ്ടാകുമെന്ന് കരുതുന്ന പിച്ചില്‍ ഒരു സ്പിന്നറുമായാണ് ഇന്ത്യ ഇറങ്ങുന്നത്. രവീന്ദ്ര ജഡേജ മാത്രമാണ് ഇന്ത്യന്‍ ടീമിലെ ഏക സ്പിന്നര്‍. പേസര്‍മാരായി മുഹമ്മദ് ഷമിക്കും മുഹമ്മദ് സിറാജിനുമൊപ്പം ഉമേഷ് യാദവും ഷാര്‍ദ്ദുല്‍ താക്കൂറും ഇന്ത്യയുടെ അന്തിമ ഇലവനിലെത്തി. വിക്കറ്റ് കീപ്പര്‍ ബാറ്ററായി ശ്രീകര്‍ ഭരത്താണ് ഇന്ത്യയുടെ അന്തിമ ഇലവനില്‍ കളിക്കുന്നത്.

ഓപ്പണര്‍മാരായി ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ശുഭ്മാന്‍ ഗില്ലും ഇറങ്ങുമ്പോള്‍ ചേതേശ്വര്‍ പൂജാര, വിരാട് കോലി അജിങ്ക്യാ രഹാനെ എന്നിവരടങ്ങുന്നതാണ് ഇന്ത്യയുടെ ബാറ്റിംഗ് നിര.

ഓസ്‌ട്രേലിയന്‍ ടീമില്‍ പരിക്കേറ്റ് പുറത്തായ ജോഷ് ഹേസല്‍വുഡിന് പകരം സ്‌കോട് ബോളണ്ട് അന്തിമ ഇലവനിലെത്തി. പാറ്റ് കമിന്‍സും മിച്ചല്‍ സ്റ്റാര്‍ക്കുമാണ് മറ്റ് പേസര്‍മാര്‍. ഓള്‍ റൗണ്ടര്‍ കാമറൂണ്‍ ഗ്രീന്‍ ആണ് നാലാം പേസര്‍.

സ്പിന്നറായി നേഥന്‍ ലിയോണ്‍ ടീമിലെത്തി. ബാറ്റര്‍മാരായി ഡേവിഡ് വാര്‍ണര്‍, ഉസ്മാന്‍ ഖവാജ, മാര്‍നസ് ലാബുഷെയ്ന്‍, സ്റ്റീവ് സ്മിത്ത്, ട്രാവിസ് ഹെഡ്, അലക്‌സ് ക്യാരി എന്നിവരാണ് ഓസീസ് ടീമിലുള്ളത്.

ഓസ്ട്രേലിയ (പ്ലേയിംഗ് ഇലവന്‍): ഡേവിഡ് വാര്‍ണര്‍, ഉസ്മാന്‍ ഖവാജ, മാര്‍നസ് ലബുഷാഗ്‌നെ, സ്റ്റീവന്‍ സ്മിത്ത്, ട്രാവിസ് ഹെഡ്, കാമറൂണ്‍ ഗ്രീന്‍, അലക്സ് ക്യാരി, പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക്, നഥാന്‍ ലിയോണ്‍, സ്‌കോട്ട് ബോളന്‍ഡ്

ഇന്ത്യ (പ്ലേയിംഗ് ഇലവന്‍): രോഹിത് ശര്‍മ(സി), ശുഭ്മാന്‍ ഗില്‍, ചേതേശ്വര് പൂജാര, വിരാട് കോലി, അജിങ്ക്യ രഹാനെ, ശ്രീകര്‍ ഭരത്, രവീന്ദ്ര ജഡേജ, ഷാര്‍ദുല്‍ താക്കൂര്‍, ഉമേഷ് യാദവ്, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്.

india cricket australia world test championship