ഞാനും ധോണിയും അടുത്ത സുഹൃത്തുക്കളല്ല; വെളിപ്പെടുത്തലുമായി യുവരാജ് സിങ്

ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച മധ്യനിര ബാറ്റ്‌സ്മാന്മാരാണ് യുവരാജ് സിങ്ങും എംഎസ് ധോണിയും ഇവർ വർഷങ്ങളോളം ദേശീയ ടീമിൽ അത്ഭുതങ്ങൾ സൃഷ്ടിച്ചു, ചില അന്താരാഷ്ട്ര ട്രോഫികൾ നേടി. രണ്ടുപേരും ഇപ്പോൾ വിശ്രമിക്കുകയും സ്വകാര്യ ജീവിതം ആസ്വദിക്കുകയും ചെയ്യുകയാണ്.

author-image
Hiba
New Update
ഞാനും ധോണിയും അടുത്ത സുഹൃത്തുക്കളല്ല; വെളിപ്പെടുത്തലുമായി യുവരാജ് സിങ്

ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച മധ്യനിര ബാറ്റ്‌സ്മാന്മാരാണ് യുവരാജ് സിങ്ങും എംഎസ് ധോണിയും ഇവർ വർഷങ്ങളോളം ദേശീയ ടീമിൽ അത്ഭുതങ്ങൾ സൃഷ്ടിച്ചു, ചില അന്താരാഷ്ട്ര ട്രോഫികൾ നേടി. രണ്ടുപേരും ഇപ്പോൾ വിശ്രമിക്കുകയും സ്വകാര്യ ജീവിതം ആസ്വദിക്കുകയും ചെയ്യുകയാണ്.

പക്ഷേ, അവരുടെ വ്യക്തിപരമായ ബന്ധത്തെക്കുറിച്ചു ചില വിശ്വാസങ്ങൾ നിലനിൽക്കുന്നുണ്ട്. മൈതാനത്തിന് പുറത്ത് എംഎസ് ധോണിയുമായുള്ള അടുപ്പത്തെക്കുറിച്ച് പറയാൻ യുവരാജിന് അവസരം ലഭിച്ചപ്പോൾ ഇരുവരും അടുത്ത സുഹൃത്തുക്കളല്ലെന്ന് പറയാൻ അദ്ദേഹം മടിച്ചില്ല.

ടിആർഎസ് ക്ലിപ്പുകളിലെ ഒരു ചാറ്റിൽ, താനും ധോണിയും സുഹൃത്തുക്കളായിരുന്നുവെന്ന് യുവരാജ് സമ്മതിച്ചു, കാരണം ഇരുവരും ഒരുമിച്ച് ഇന്ത്യക്ക് വേണ്ടി ക്രിക്കറ്റ് കളിച്ചിരുന്നു. അതിനപ്പുറം, അവരുടെ വ്യക്തിപരമായ ജീവിതത്തിൽ അവർ പരസ്പരം ചങ്ങാത്തമില്ല.

"ഞാനും മഹിയും അടുത്ത സുഹൃത്തുക്കളല്ല. ഞങ്ങൾ ക്രിക്കറ്റ് കാരണം സുഹൃത്തുക്കളായിരുന്നു, ഞങ്ങൾ ഒരുമിച്ച് കളിചിരുന്നു. മഹിയുടെ ജീവിതശൈലി എന്നിൽ നിന്ന് വളരെ വ്യത്യസ്തമായിരുന്നു, അതിനാൽ ഞങ്ങൾ ഒരിക്കലും അടുത്ത സുഹൃത്തുക്കളായിരുന്നില്ല, ഞാനും മഹിയും ഗ്രൗണ്ടിൽ 100% ത്തിലധികം നമ്മുടെ രാജ്യത്തിന് നൽകി, അതിൽ അദ്ദേഹം ക്യാപ്റ്റൻ, ഞാൻ വൈസ് ക്യാപ്റ്റൻ, ഞാൻ ടീമിൽ വരുമ്പോൾ 4 വർഷം ജൂനിയർ, നിങ്ങൾ ക്യാപ്റ്റനും വൈസ് ക്യാപ്റ്റനും ആകുമ്പോൾ, തീരുമാനങ്ങൾ വ്യത്യസ്ഥമാണ്.

ചിലപ്പോൾ ഞാൻ എടുക്കുന്ന തീരുമാനം അദ്ദേഹത്തിന് ഇഷ്ടപ്പെടില്ല, ചിലപ്പോൾ അദ്ദേഹത്തിന്റേത് എനിക്കും. കരിയറിന്റെ അവസാന ഘട്ടത്തിൽ, എന്റെ കരിയറിനെ കുറിച്ച് ശരിയായ ചിത്രം ലഭിക്കാതെ വന്നപ്പോൾ, ഞാൻ അദ്ദേഹത്തോട് ഉപദേശം തേടി.

സെലക്ഷൻ കമ്മിറ്റി ഇപ്പോൾ നിങ്ങളെ നോക്കുന്നില്ലെന്ന് എന്നോട് പറഞ്ഞത് അവനാണ്. കുറഞ്ഞപക്ഷം യഥാർത്ഥ ചിത്രം എന്താണെന്ന് അറിയാൻ കഴിഞ്ഞത് പോലെ എനിക്ക് തോന്നി. 2019 ലോകകപ്പിന് മുൻപാണ് ഇത് സംഭവിച്ചത് അദ്ദേഹം പറഞ്ഞു.

 

 

 

 

 

 

 

 

 

 

 
cricket m s dhoni yuvaraj singh