/kalakaumudi/media/post_banners/3c373d85709457993ad3f7a61c67fe7d84d3343c4bfbc774ca1671b88678ea0f.jpg)
ന്യൂ ജെൻ പിള്ളേരുടെ മാത്രം വിഹാര കേന്ദ്രമാണ് ടെക് ലോകം എന്നൊരു വിചാരം പൊതുവെ എല്ലാവർക്കുമുണ്ട് . ന്യൂജെൻ പയ്യൻസിനെ ഞെട്ടിച്ച് കൊണ്ടാണ് ടെക് ലോകം കീഴടക്കാനായി ഈ മുത്തശ്ശി കടന്നു വന്നിരിക്കുന്നത് .
എണ്‍പത്തിയൊന്നാം വയസില്‍ ആദ്യത്തെ ഐഫോണ്‍ ആപ് നിര്‍മിച്ച് ലോകത്തെ അദ്ഭുതപ്പെടുത്തുകയാണ് ജപ്പാന്‍കാരിയായ മസാകോ വകാമിയ. അറുപതാം വയസിലാണ് വകാമിയ മുത്തശ്ശി ആദ്യമായി കംപ്യൂട്ടര്‍ ഉപയോഗിക്കുന്നത് .
ജപ്പാനിലെ പ്രമുഖ ബാങ്കില്‍ 43 വര്‍ഷത്തെ സേവനത്തിന് ശേഷമാണ് വകാമിയ കംപ്യൂട്ടറിന്റെയും പ്രോഗ്രാമിംങിന്റേയും ലോകത്തേക്കെത്തുന്നത്. ജപ്പാനിലെ സുപ്രസിദ്ധമായ പാവകളുടെ ഉത്സവമായ ഹിനമത്സുരിയുടെ ഭാഗമായാണ് വകാമിയ ഐഫോണ്‍ ആപ്ലിക്കേഷന്‍ നിര്‍മിച്ചിരിക്കുന്നത്.
ഹിനഡാന്‍ എന്ന ആപ്ലിക്കേന്റെ പേര് രണ്ട് വാക്കുകള്‍ കൂടിച്ചേര്‍ന്നാണ് ലഭിച്ചിരിക്കുന്നത്. ഹിന എന്നാല്‍ പാവ എന്നാണ് ജാപ്പനീസ് ഭാഷയില്‍ അര്‍ഥം. ഡാന്‍ എന്നാല്‍ തട്ടുകളെന്നും. തട്ടുകളില്‍ എങ്ങനെ ശരിയായ രീതിയില്‍ പാവകളെ വെക്കാമെന്നാണ് ഹിനഡാന്‍ പഠിപ്പിക്കുന്നത്. നാല് തട്ടുകളിലായി 12 പാവകളെയാണ് ആപ്ലിക്കേഷനില്‍ നിരത്തിവെക്കേണ്ടത്. പാവകളെ കൃത്യമായി അതാതിന്റെ സ്ഥാനത്ത് അണിനിരത്തുകയാണ് ലക്ഷ്യം.