ആപ്പിള്‍ ബെംഗ്‌ളൂരുവില്‍ നിര്‍മ്മാണ യൂണിറ്റ് തുടങ്ങുന്നു; ഐഫോണുകള്‍ക്ക് വില കുറയും

ബെംഗ്‌ളൂരു: ഏറ്റവും പുതിയ തലമുറയിലെ ഐഫോണുകള്‍ക്കായി ദീര്‍ഘകാലം കാത്തിരിക്കേണ്ടി വരുന്നത് ഇന്ത്യന്‍ സാങ്കേതിക പ്രേമികളെ സംബന്ധിച്ചിടത്തോളം ഉണ്ടാക്കിയിരുന്നത് ചില്‌ളറ മടുപ്പല്‌ള. എന്നാല്‍, അടുത്ത വര്‍ഷം മുതല്‍ ഇത് അവസാനിച്ചേക്കാന്‍ സാദ്ധ്യതയുണ്ട്. 2017 ഏപ്രില്‍ മുതല്‍ ബെംഗ്‌ളൂരുവില്‍ ആപ്പിള്‍ നിര്‍മ്മാണ യൂണിറ്റ് തുടങ്ങുമെന്നാണ് റിപേ്പാര്‍ട്ടുകള്‍.

author-image
online desk
New Update
ആപ്പിള്‍ ബെംഗ്‌ളൂരുവില്‍ നിര്‍മ്മാണ യൂണിറ്റ് തുടങ്ങുന്നു;  ഐഫോണുകള്‍ക്ക് വില കുറയും

ബെംഗ്‌ളൂരു: ഏറ്റവും പുതിയ തലമുറയിലെ ഐഫോണുകള്‍ക്കായി ദീര്‍ഘകാലം കാത്തിരിക്കേണ്ടി വരുന്നത് ഇന്ത്യന്‍ സാങ്കേതിക പ്രേമികളെ സംബന്ധിച്ചിടത്തോളം ഉണ്ടാക്കിയിരുന്നത് ചില്‌ളറ മടുപ്പല്‌ള. എന്നാല്‍, അടുത്ത വര്‍ഷം മുതല്‍ ഇത് അവസാനിച്ചേക്കാന്‍ സാദ്ധ്യതയുണ്ട്. 2017 ഏപ്രില്‍ മുതല്‍ ബെംഗ്‌ളൂരുവില്‍
ആപ്പിള്‍ നിര്‍മ്മാണ യൂണിറ്റ് തുടങ്ങുമെന്നാണ് റിപേ്പാര്‍ട്ടുകള്‍.

നഗരത്തിലെ വ്യവസായ ഹബ്ബായ പീന്യയില്‍ ഏപ്രില്‍ മുതല്‍ നിര്‍മ്മാണം ആരംഭിക്കുമെന്നാണ് വിവരം. തുടക്കത്തില്‍ അസംബ്‌ളി യൂണിറ്റ് തുടങ്ങാനിരുന്ന ആപ്പില്‍ ഇപേ്പാള്‍ നിര്‍മ്മാണ യൂണിറ്റാക്കാന്‍ തീരുമാനിച്ചതായിട്ടാണ് വിവരം. അടുത്ത വര്‍ഷം അവസാനത്തോടെ പൂര്‍ണ്ണമായും നിര്‍മ്മാണം ആരംഭിക്കുമെന്നാണ് വിവരം. പുതിയ തീരുമാനം ഇന്ത്യയിലെ ഐഫോണ്‍ ഭ്രാന്തന്മാര്‍ക്ക് ഏറെ ഗുണകരമാകും. ആപ്പിള്‍
ഉല്‍പ്പന്നങ്ങളുടെ വിലയില്‍ ഇറക്കുമതി നികുതിയിലെ 12.5 ശതമാനം കുറയ്ക്കാന്‍ ഇടയാകുമെന്നാണ് വിവലയിരുത്തല്‍.

ഇന്ത്യയെ സംബന്ധിച്ചിടത്തോളം ആപ്പിളിന്റെ ഏറ്റവും വലിയ പ്രഖ്യാപനങ്ങളില്‍ ഒന്നാണ് ബെംഗ്‌ളൂരുവിലെ നിര്‍മ്മാണ യൂണിറ്റ്. ഇത് ഡിസൈന്‍, ഡവലപ്പമെന്റ് ഓപ്പറേറ്റിംഗ് സിസ്റ്റം ഡെവലപ്പര്‍മാരുടെ സമൂഹത്തിന് ഏറെ ഗുണകരമാകും. ഈ വര്‍ഷം ആദ്യം ഇന്ത്യയില്‍ സന്ദര്‍ശനം നടത്തിയ ആപ്പിള്‍ സിഇഒ ടിം കുക്ക് ഇന്ത്യന്‍ മദ്ധ്യവര്‍ത്തികളുടെ കയ്യിലും ആപ്പിള്‍ ഉല്‍പ്പന്നങ്ങള്‍ക്ക് പ്രചാരം കൂട്ടാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് വ്യക്തമാക്കിയിരുന്നു.

ഹോങ്കോംഗ് അടിസ്ഥാനമാക്കിയുള്ള സാങ്കേതിക ഉപകരണങ്ങളുടെ വിപണി ഗവേഷകരുടെ പട്ടിക പ്രകാരം 2015 ഒക്‌ടോബറിനും 2016 സെപ്തംബറിനും ഇടയില്‍ ഇന്ത്യയില്‍ 2.5 ദശലക്ഷം ഐഫോണുകള്‍ ആപ്പിള്‍ ഇന്ത്യയില്‍ വില്‍പ്പന നടത്തിയതായി പറഞ്ഞിരുന്നു. 50 ശതമാനം വര്‍ദ്ധനവാണ് ഇത് കാണിച്ചത്്.

ഇതിലൂടെ 2016 സാമ്പത്തിക വര്‍ഷത്തില്‍ വരുമാനം 56 ശതമാനം കൂടി 6,472 കോടിയായി. ഇതേ കാലയളവില്‍ കമ്പനിയുടെ അറ്റാദായം മാത്രം 21 ശതമാനം കൂടി 294 കോടിയായിരുന്നു. നേരത്തെ മഹാരാഷ്ട്രയില്‍ ഒരു നിര്‍മ്മാണ യൂണിറ്റ് തുടങ്ങാന്‍
ആപ്പിളിന്റെ ഉപകരണ നിര്‍മ്മാതാക്കളായ ഫോക്‌സ്‌കോണ്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നു.

 

 

Apple I phone