അരമണിക്കൂര്‍ കൊണ്ട് ചെന്നൈ~ബംഗലുരു

ചെന്നൈ: സംഗതി സാധ്യമാണെന്നാണ് അമേരിക്കന്‍ കന്പനിയായ ഹൈപ്പര്‍ലൂപ് വണ്‍ അവകാശപ്പെടുന്നത്. ഹൈപ്പര്‍ലൂപ് ട്യൂബുകളിലൂടെ മണിക്കൂറില്‍ 1,200 കിലോമീറ്റര്‍വേഗത്തില്‍ പായുന്ന യാത്രാ ക്യാപ്സൂളുകളാണ് ചെന്നൈ~ബംഗലുരു യാത്ര അരമണിക്കൂറില്‍ സാധ്യമാക്കുക.

author-image
subha Lekshmi b r
New Update
അരമണിക്കൂര്‍ കൊണ്ട് ചെന്നൈ~ബംഗലുരു

ചെന്നൈ: സംഗതി സാധ്യമാണെന്നാണ് അമേരിക്കന്‍ കന്പനിയായ ഹൈപ്പര്‍ലൂപ് വണ്‍ അവകാശപ്പെടുന്നത്. ഹൈപ്പര്‍ലൂപ് ട്യൂബുകളിലൂടെ മണിക്കൂറില്‍ 1,200 കിലോമീറ്റര്‍വേഗത്തില്‍ പായുന്ന യാത്രാ ക്യാപ്സൂളുകളാണ് ചെന്നൈ~ബംഗലുരു യാത്ര അരമണിക്കൂറില്‍ സാധ്യമാക്കുക. ചെന്നൈ~ബംഗലുരു മാത്രമല്ല, ചെന്നൈ~മുംബയ്, പൂനെ~മുംബയ്,മുംബയ്~ഡല്‍ഹി,ബംഗലുരു~തിരുവനന്തപുരം റൂട്ടുകളിലും ഹൈപ്പര്‍ലൂപ് പദ്ധതി ആരംഭിക്കാനുളള സാധ്യത ആരായുകയാണ് കന്പനി. ഇക്കാര്യത്തില്‍ താല്പര്യമറിയിച്ചു റോഡ്ഗതാഗതമന്ത്രാലയത്തിന് കത്തെഴുതി.കാന്തിക വലയത്തിന്‍റെ സഹായത്തോടെ ഹൈപ്പര്‍ലൂപ് ട്യൂബുകളില്‍ ആളുകളെ കയറ്റി പായുന്ന സംവിധാനമാണ് ക്യാപ്സൂളുകള്‍.

ഇത്തരം പാസഞ്ചര്‍ ട്യൂബുകളെക്കുറിച്ചുളള ആശയം ദശാബ്ദങ്ങള്‍ക്കു മുന്പേ ഉയര്‍ന്നുവന്നെങ്കിലും സ്പേസ് എക്സ് സിഇഒ എലോണ്‍ മസ്ക് ആണ് 2012~ല്‍ ഈ ആശയം മുഖ്യധാരയിലേക്ക്കൊണ്ടുവന്നത്. 2013ലാണ് ഇതിന്‍റെ പ്രാഥമിക രൂപകല്പന അവതരിപ്പിക്കപ്പെട്ടത്. 2013 ആഗസ്റ്റില്‍ ലോസ്എഞ്ചല്‍സില്‍ നിന്ന് സാന്‍ഫ്രാന്‍സിസ്കോ ബേ ഏരിയയിലേക്ക് പരീക്ഷണയാത്രയും നടത്തി.ലോസ് എഞ്ചല്‍സ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഹൈപ്പര്‍ലൂപ് വണ്‍ ഈ വര്‍ഷം ആദ്യപാദത്തില്‍ തന്നെ ഇത്തരം ക്യാപ്സൂളുകള്‍ നിരത്തിലിറക്കാനുളള തയ്യാറെടുപ്പിലാണ്.

hyperloop