റിലയന്‍സ് ജിയോയുടെ 'ഫ്രീ സൂനാമി'യില്‍ തകര്‍ന്നുപോയ മറ്റൊരു കമ്പനി കൂടി പൂട്ടലിന്റെ വക്കിലെത്തി .പാപ്പരായി പ്രഖ്യാപിക്കണമെന്ന് എയര്‍സെല്‍

15,500 കോടിയുടെ കടമുള്ള കമ്പനിയെ പാപ്പരായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ദേശീയ കമ്പനി നിയമ ട്രിബ്യൂണലിനെ സമീപിക്കാന്‍ ഒരുങ്ങുകയാണ് എയര്‍സെല്‍. കടം വാങ്ങിയ ബാങ്കുകളുമായി ധാരണയിലെത്താന്‍ ശ്രമം നടന്നെങ്കിലും അതു സംഭവിച്ചില്ല. പിന്നീട് റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സുമായി ചേര്‍ന്ന് ലയിക്കാനും ശ്രമം നടന്നു. എല്ലാം പരാജയപ്പെട്ടതോടെയാണ് കമ്പനിയെ പാപ്പരായി പ്രഖ്യാപിച്ച് രക്ഷിക്കണമെന്ന് എയര്‍സെല്‍ അധികൃതര്‍ ആവശ്യപ്പെടുന്നത്.

author-image
Abhirami Sajikumar
New Update
റിലയന്‍സ് ജിയോയുടെ 'ഫ്രീ സൂനാമി'യില്‍ തകര്‍ന്നുപോയ മറ്റൊരു കമ്പനി കൂടി പൂട്ടലിന്റെ വക്കിലെത്തി .പാപ്പരായി പ്രഖ്യാപിക്കണമെന്ന് എയര്‍സെല്‍

15,500 കോടിയുടെ കടമുള്ള കമ്പനിയെ പാപ്പരായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ദേശീയ കമ്പനി നിയമ ട്രിബ്യൂണലിനെ സമീപിക്കാന്‍ ഒരുങ്ങുകയാണ് എയര്‍സെല്‍. കടം വാങ്ങിയ ബാങ്കുകളുമായി ധാരണയിലെത്താന്‍ ശ്രമം നടന്നെങ്കിലും അതു സംഭവിച്ചില്ല. പിന്നീട് റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സുമായി ചേര്‍ന്ന് ലയിക്കാനും ശ്രമം നടന്നു. എല്ലാം പരാജയപ്പെട്ടതോടെയാണ് കമ്പനിയെ പാപ്പരായി പ്രഖ്യാപിച്ച് രക്ഷിക്കണമെന്ന് എയര്‍സെല്‍ അധികൃതര്‍ ആവശ്യപ്പെടുന്നത്.

മലേഷ്യ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മാക്‌സിസാണ് എയര്‍സെലിന്റെ മാതൃകമ്പനി. എന്നാല്‍ ഇന്ത്യയില്‍ കൂടുതല്‍ നിക്ഷേപമിറക്കി എയര്‍സെല്ലിനെ മുന്നോട്ടുകൊണ്ടുപോകാന്‍ മാക്‌സിസിന് താല്‍പര്യമില്ലായിരുന്നു. കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെയാണ് എയര്‍സെല്‍ വന്‍ പ്രതിസന്ധിയിലായത്. നിലവിലെ വരിക്കാര്‍ക്ക് മികച്ച സേവനം നല്‍കാന്‍ പോലും എയര്‍സെല്ലിന് സാധിക്കുന്നില്ല. നിലവില്‍ 500 ജീവനക്കാരും ജോലി ചെയ്യുന്നുണ്ട്.

മുന്നറിയിപ്പില്ലാതെ എയര്‍സെല്‍ മൊബൈല്‍ നെറ്റ്‌വര്‍ക്ക് തടസ്സപ്പെട്ടതും കഴിഞ്ഞ ആഴ്ചയാണ്. ലക്ഷക്കണക്കിന് ഉപഭോക്താക്കളെയാണ് ഇത് ബുദ്ധിമുട്ടിലാക്കിയത്്. ക്ഷുഭിതരായ ഉപഭോക്താക്കള്‍ കമ്പനിയുടെ തമിഴ്‌നാട്ടിലെ വിവിധ ഓഫിസുകളിലെത്തി ബഹളമുണ്ടാക്കി.

നാഷനല്‍ കമ്പനി ലോ ട്രൈബ്യൂണലില്‍ എയര്‍സെല്‍ പാപ്പര്‍ ഹര്‍ജി ഫയല്‍ ചെയ്യാന്‍ ഒരുങ്ങുന്നുവെന്ന വാര്‍ത്തകള്‍ വന്നതോടെ തന്നെ ഉപഭോക്താക്കളില്‍ വലിയൊരു വിഭാഗം മറ്റു സേവനദാതാക്കളിലേക്കു നമ്പര്‍ പോര്‍ട്ട് ചെയ്തിരുന്നു.

aircel meeting debt