/kalakaumudi/media/post_banners/fabc66b003064791debc4c6495d824517a84c2b60ce04e6e411c5d726c8b3910.jpg)
പല തവണ അവതരണം മാറ്റി വച്ച ആദ്യ ഓഗ്‌മെന്റഡ് റിയാലിറ്റി-വെര്‍ച്വല്‍ റിയാലിറ്റി ഹെഡ്‌സെറ്റ് ഈ ജൂണില്‍ പുറത്തിറക്കിയേക്കുമെന്ന് റിപ്പോര്‍ട്ട്. ജൂണില്‍ നടക്കുന്ന ആപ്പിളിന്റെ വേള്‍ഡ് വൈഡ് ഡവലപ്പേഴ്‌സ് കോണ്‍ഫറന്‍സിന്റെ മുഖ്യ ആകര്‍ഷണം തന്നെ എആര്‍-വിആര്‍ ഹെഡ്‌സെറ്റ് ആയിരിക്കുമെന്നാണ് ഗുര്‍മന്‍ പറയുന്നത്.ആപ്പിള്‍ റിയാലിറ്റി പ്രോ' എന്നായിരിക്കും ഹെഡ്‌സെറ്റിന്റെ പേരെന്നും അവകാശവാദമുണ്ട്.
AR/ VR വിപണിയെ മുഴുവനായും ഉത്തേജിപ്പിക്കാൻ ആപ്പിൾ ഹെഡ്‌സെറ്റിന് കഴിയുമെന്ന വിലയിരുത്തലിലാണ് ടെക് വിപണി. ഏറെ നാളായി ഹെഡ്‌സെറ്റ് പണിപ്പുരയിലാണ്.വിപണിയെ കീഴടക്കുന്ന ശക്തമായ ഉത്പന്നമായിരിക്കും ഇതെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.ഇത് ഓഗ്മെന്റഡ് റിയാലിറ്റിയിലും,വെർച്വൽ റിയാലിറ്റിയിലും എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നവയാകും.ആപ്പിൾ റിയാലിറ്റി പ്രോ എന്ന പേരിട്ടിരിക്കുന്ന ഹെഡ്‌സെറ്റ് XR ഹെഡ്സെറ്റുകളിൽ മികച്ച ഒന്നായിരിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
അതേസമയം ആദ്യം മുതല്‍ വിവാദം ഉയർന്നിരുന്നു.ഏകദേശം 2016 മുതല്‍ ആപ്പിള്‍ ഒരു ഹെഡ്‌സെറ്റ് പുറത്തിറക്കാന്‍ ശ്രമിക്കുന്നതായി അവകാശവാദങ്ങളുണ്ടായിരുന്നു.ഐഫോണടക്കം പല ആപ്പിള്‍ ഉപകരണങ്ങളുടെയും രൂപകല്‍പനയ്ക്ക് നേതൃത്വം നല്‍കിയ ജോണി ഐവ് അടക്കം ഒരുപറ്റം സുപ്രധാന ജോലിക്കാര്‍ ആപ്പിള്‍ വിട്ടത് ഈ ഉപകരണത്തിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട അഭിപ്രായവ്യത്യാസത്തെ തുടര്‍ന്നാണെന്നും വാദങ്ങളുണ്ട്.
ഈ വര്‍ഷമാദ്യം ഹെഡ്‌സെറ്റ് പുറത്തിറക്കുമെന്ന വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു എങ്കിലും പല ആപ്പിള്‍ ജോലിക്കാരും അതിനെതിരെ രംഗത്തു വന്നുവെന്നും സൂചനകളുണ്ട്.3000 ഡോളറായിരിക്കും ഈ മിക്‌സ്ഡ് റിയാലിറ്റി ഹെഡ്‌സെറ്റിന്റെ വിലയെന്നു പറയപ്പെടുന്നു.ഇത്രയും വിലയ്ക്ക് വാങ്ങാന്‍ എന്താണ് ആ ഉപകരണത്തിലുള്ളത് എന്നും മറ്റും ചില ആപ്പിള്‍ ഉദ്യോഗസ്ഥര്‍ ചോദിച്ചു എന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.