/kalakaumudi/media/post_banners/0f1915fea49e23feb0dfa90f745d5b4dde1716f5a604101b2e2cbe89b7cba53e.jpg)
ജാഗ്വർ 3 ഇനി ഇന്ത്യൻ വ്യോമസേനയുടെ കൂടെ പറക്കും. ലോകോത്തര ഏവിയോണിക്സ് സംവിധാനത്തോടെ പരിഷ്കരിച്ച ജെറ്റ് യുദ്ധവിമാനമായ ജാഗ്വാർ ഡാരിൻ-3ന് ഇന്ത്യൻ വ്യോമസേനയുടെ പ്രാഥമിക ഓപ്പറേഷൻ ക്ലിയറൻസ് (ഐഒസി) ലഭിച്ചു. കൂടുതൽ യുദ്ധവിമാനങ്ങൾ ആവശ്യമായ ഘട്ടത്തിൽ വ്യോമസേനയ്ക്ക് കരുത്തേകുന്നതാണ് ഡാരിൻ-3.
പ്രതിരോധ പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡ് യുദ്ധശേഷി ഉയർത്തി പരിഷ്കരിച്ച വിമാനം വ്യോമസേനാ ഉപമേധാവി എയർമാർഷൽ ആർ.കെ.എസ്.ബധൗരിയ കഴിഞ്ഞ ദിവസം പറത്തി നോക്കിയിരുന്നു.
ഇരട്ട സീറ്റ് ട്രെയ്നർ വിമാനത്തിൽ ബെംഗളൂരുവിലെ എയർക്രാഫ്റ്റ് ആൻഡ് സിസ്റ്റംസ് ടെസ്റ്റിങ് എസ്റ്റാബ്ലിഷ്മെന്റിലെ (എഎസ്ടിഇ) ടെസ്റ്റ് പൈലറ്റ് വിങ് കമാൻഡർ വി.പ്രഭാകരൻ സഹയാത്രികനായി. ജാഗ്വാർ ഡാരിൻ-1 ശ്രേണിയിലുള്ള മൂന്നു വിമാനങ്ങളാണു ഡാരിൻ-3 ആയി പരിഷ്കരിച്ചത്.
ഓപ്പൺ സിസ്റ്റം മിഷൻ കംപ്യൂട്ടർ, ഫയർ കൺട്രോൾ റഡാർ, ഡിജിറ്റൽ വിഡിയോ റിക്കോർഡിങ് സംവിധാനം, ഓട്ടോ പൈലറ്റ് തുടങ്ങിയവ ഉൾപ്പെട്ട ഏവിയോണിക്സ് സംവിധാനമാണു ജാഗ്വാർ ഡാരിൻ-3ൽ സംയോജിപ്പിച്ചിരിക്കുന്നതെന്ന് എച്ച്എഎൽ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ടി.സുവർണരാജു പറഞ്ഞു.