/kalakaumudi/media/post_banners/7b307ec57ae9a175fa4077cc1ee23f3eaa0c0f5255e6480c9a68faea45359cb6.jpg)
മനുഷ്യൻ ബഹിരാകാശത്തു കാൽവെച്ച നാൾമുതൽ ബഹിരാകാശ യാത്ര മനുഷ്യരാശിയുടെ ഒരു സ്വകാര്യ അഹങ്കാരം തന്നെയാണ് . ബഹിരാകാശത്തേക്ക് ഒരു യാത്ര നടത്താൻ ആഗ്രഹിക്കാത്തവരായി ആരുമില്ല .
എന്നാല്‍ പുതിയൊരു വെല്ലുവിളി ബഹിരാകാശ യാത്രികര്‍ക്ക് നേരിടേണ്ടിവരുമെന്നാണ് ഇപ്പോള്‍ നാസ പുറത്തുവിട്ട പഠനം സൂചിപ്പിക്കുന്നത്. ബഹിരാകാശ യാത്രികര്‍ക്ക് ജനിതകമാറ്റങ്ങള്‍ഉണ്ടാകുമെന്നാണ് പഠനം പറയുന്നത്.
520 ദിവസം ബഹിരാകാശ നിലയത്തില്‍ കഴിഞ്ഞ സ്‌കോട്ട് കെല്ലി എന്ന ബഹിരാകാശ യാത്രികനെയാണ് നാസ വിശദമായി പഠിച്ചത്. ഒരു വര്‍ഷത്തോളം തുടര്‍ച്ചയായി അദ്ദേഹം ബഹിരാകാശത്ത് കഴിഞ്ഞിരുന്നു. അദ്ദേഹത്തിന്റെ ഇരട്ട സഹോദരനായ മാര്‍ക്കിനേയും പഠന വിധേയമാക്കി. ഇതിലൂടെയാണ് ജനിതക മാറ്റം തിരിച്ചറിഞ്ഞത്.
കെല്ലിയുടെ ഉദ്യമത്തിന് മുമ്പും ശേഷവുമുള്ള ജീന്‍ എക്‌സ്‌പ്രെഷന്‍, ഡിഎന്‍എ മെതെലേഷന്‍ എന്നിവയാണ് പഠനവിധേയമാക്കിയത്. ഇനി മുന്നിലുള്ള വെല്ലുവിളി ജനിതക മാറ്റങ്ങള്‍ തരംതിരിക്കുക എന്നതാണ്. ഒരു ബഹിരാകാശ നിലയത്തെ സംബന്ധിച്ച് സ്വാഭാവിക ജീവിത ചുറ്റുപാടുകളില്‍നിന്നും ധാരാളം മാറ്റമുണ്ട്.
ഏതൊക്കെ മാറ്റങ്ങള്‍ എന്ത് സാഹചര്യങ്ങളോടൊക്കെ സമരസപ്പെടാനാണെന്നുള്ളതാണെന്ന് ഇനിയും നീണ്ട പഠനങ്ങള്‍ക്കു ശേഷമേ മനസിലാക്കാനാവൂ.