
മനുഷ്യശരീരത്തിലെ ദഹനേന്ദ്രിയവ്യവസ്ഥയിൽ കൺ വെട്ടത്ത് ഒളിച്ചിരുന്ന അവയവം ഐറിഷ് ശാസ്ത്രജ്ഞര് കണ്ടെത്തി.
മെസെന്ററി എന്നറിയപ്പെടുന്ന ഈ അവയവം, ദഹനേന്ദ്രിയവ്യൂഹത്തിന്റെ ഭാഗമായാണ് ഇതുവരെ കരുതിയിരുന്നത്. എന്നാല് ഇത് ഒരൊറ്റ അവയവമാണെന്നാണ് ഇപ്പോള് തിരിച്ചറിഞ്ഞിരിക്കുന്നു. ഇതോടെ ശരീരത്തിലെ മൊത്തം അവയവങ്ങളുടെ എണ്ണം 79 ആയി.
മെസെന്റെറിയുടെ ധർമമെന്തെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ഇതിന്റെ കണ്ടെത്തൽ ശാസ്ത്രരംഗത്ത് പുതിയ പഠനശാഖയ്ക്ക് തുടക്കമിടുമെന്ന് അയർലണ്ടിലെ ലിമെറിക് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ ഗവേഷകൻ ജെ കാൽവിൻ കോഫി പറഞ്ഞു.
ഇദ്ദേഹമാണ് ശരീരത്തെ കുടലുമായി ബന്ധിപ്പിക്കുന്ന മെസെന്ററി അവയവമാണെന്ന് ആദ്യം കണ്ടെത്തിയത്.
വയർ , ചെറുകുടൽ, ആഗ്നേ യഗ്രന്ഥി, പ്ലീഹ എന്നിവയെയും ദഹനേന്ദ്രിയവ്യൂഹത്തിലെ മറ്റ് അവയവങ്ങളെയും അടിവയറിന്റെ പിന്ഭി ത്തിയുമായി ബന്ധിപ്പിക്കുന്ന നേർത്ത സ്തരമായ പെരിറ്റോനീയത്തിലെ ഇരട്ടമടക്കാണ് മെസെന്റെറി.
മനുഷ്യശരീരത്തെക്കുറിച്ച് പഠിക്കുകയും ആന്തരികാവയവഘടന വരയ്ക്കുകയും ചെയ്ത ലിയനാഡോ ഡാ വിഞ്ചി 1508 ല് മെസെന്ററിയെക്കുറിച്ച് വിവരിച്ചിട്ടുണ്ട്. എന്നാല് , ഇക്കാലംവരെയും അവയവമായി പരിഗണിച്ചിരുന്നില്ല.
മെസെന്റെറി അവയവമാണെന്ന കണ്ടെത്തലും ഇതിനെക്കുറിച്ചുള്ള കൂടുതൽ പഠനവും ശരീരം അധികം കീറിമുറിക്കാതെ ശസ്ത്രക്രിയ നടത്താനും അതിന്റെ സങ്കീർണതയും ചെലവും കുറയ്ക്കാനും സഹായിക്കും.
മെസന്റെറിയെ മറ്റേതൊരവയവത്തെയുംപോലെ സമീപിക്കുന്നതോടെ ഇതിനെ അടിസ്ഥാനമാക്കി ഉദരരോഗത്തെ വര്ഗീ കരിക്കാനാവുമെന്ന് കോഫി പറഞ്ഞു. ഗ്യാസ്ട്രോഎന്റെറോളജിപോലെ വൈദ്യശാസ്ത്രപഠനത്തിലെ മറ്റൊരു ശാഖയാവും മെസന്റെറി സയന്സ് എന്നും അദ്ദേഹം പറഞ്ഞു