നിങ്ങള്‍ ഈ ആപ്പ് ഉപയോഗിക്കുന്നവരാണോ? എന്നാല്‍ സൂക്ഷിക്കുക

ഉപയോക്താക്കളുടെ പേഴ്‌സണല്‍ ചാറ്റുകളും ബ്രൗസിങ് ഹിസ്റ്ററിയും ചൈനയ്ക്ക് കൈമാറുമെന്ന് മുന്നറിയിപ്പ് നല്‍കി വീചാറ്റ് രംഗത്ത്. രാജ്യത്തിന് പുറത്തുള്ള ഉപയോക്താക്കളുടെ ഡാറ്റകള്‍ ചൈനയ്ക്കുള്ളിലെ തന്നെ സെര്‍വറുകളില്‍ സൂക്ഷിക്കുമെന്നാണ് വീചാറ്റ് പറയുന്നത്.

author-image
Priya
New Update
നിങ്ങള്‍ ഈ ആപ്പ് ഉപയോഗിക്കുന്നവരാണോ? എന്നാല്‍ സൂക്ഷിക്കുക

ദില്ലി: ഉപയോക്താക്കളുടെ പേഴ്‌സണല്‍ ചാറ്റുകളും ബ്രൗസിങ് ഹിസ്റ്ററിയും ചൈനയ്ക്ക് കൈമാറുമെന്ന് മുന്നറിയിപ്പ് നല്‍കി വീചാറ്റ് രംഗത്ത്. രാജ്യത്തിന് പുറത്തുള്ള ഉപയോക്താക്കളുടെ ഡാറ്റകള്‍ ചൈനയ്ക്കുള്ളിലെ തന്നെ സെര്‍വറുകളില്‍ സൂക്ഷിക്കുമെന്നാണ് വീചാറ്റ് പറയുന്നത്.

ചൈനീസ് സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമാണിത്. വീചാറ്റ് ഉപയോക്താക്കള്‍ക്ക് സെപ്തംബര്‍ 6 നാണ് ഇത്തരത്തിലുള്ള അറിയിപ്പ് ലഭിക്കുന്നത്. പേഴ്‌സണല്‍ വിവരങ്ങള്‍ക്ക് പുറമെ ലൈക്കുകള്‍, കമന്റുകള്‍, ബ്രൗസിങ്, സേര്‍ച്ചിങ് ഹിസ്റ്ററി, കണ്ടന്റ് അപ്ലോഡുകള്‍ എന്നിവയും ചൈനീസ് സെര്‍വറുകളിലേക്ക് മാറ്റപ്പെടും.

ആര്‍എഫ്എയാണ് ഈ വിവരം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ആപ്പ് ഉപയോഗം വീചാറ്റിന്റെ ലൈസന്‍സിംഗ് കരാറിനും സ്വകാര്യതാ നയത്തിനും വിധേയമാണെന്നും അറിയിപ്പില്‍ ഉപയോക്താക്കളെ ഓര്‍മ്മിപ്പിക്കുന്നുണ്ട്.

ഫ്രാന്‍സില്‍ താമസിക്കുന്ന മിസ് ക്രൂക്ക് എന്ന പേരില്‍ അറിയപ്പെടുന്ന ഒരു യൂട്യൂബര്‍ക്ക് ഈ സന്ദേശത്തിന്റെ ഫ്രഞ്ച് വിവര്‍ത്തനം ലഭിച്ചതായും അദ്ദേഹം ഞെട്ടിപ്പോയെന്ന് പറഞ്ഞതായുമാണ് ആര്‍എഫ്എ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 

വലിയൊരു ശതമാനം ചൈനീസ് പൗരന്മാരെയും വിദേശത്ത് താമസിക്കുന്ന പ്രവാസികളെയും ഈ നീക്കം ബാധിക്കും.'കഴിഞ്ഞ വര്‍ഷം വീചാറ്റ് തങ്ങളുടെ എല്ലാ വിദേശ ഉപയോക്താക്കളുമായും ചേര്‍ന്ന് ഇത് സംബന്ധിച്ച കരാറുകളില്‍ വീണ്ടും ഒപ്പുവച്ചിരുന്നു. എന്നാല്‍ വണ്‍-ടു-വണ്‍ ചാറ്റുകള്‍ ഒഴികെയുള്ള എല്ലാത്തിനും വീചാറ്റുകള്‍ പ്രോട്ടോക്കോളുകള്‍ ഉപയോഗിക്കേണ്ടതുണ്ടെന്നാണ് ഉയര്‍ന്ന് വരുന്ന വിമര്‍ശനം.

'നിങ്ങള്‍ എഴുതുന്നതെല്ലാം ഇപ്പോഴും (ചൈനീസ് അധികാരികള്‍ക്ക്) ലഭ്യമാണ്, അതിനാല്‍ ഇത് അടിസ്ഥാനപരമായി കൈകാര്യം ചെയ്യേണ്ട ഒന്നാണ്. ഒന്നിനും മാറ്റം വന്നിട്ടില്ല' മറ്റൊരു വീചാറ്റ് ഉപയോക്താവായ ലിയു പറഞ്ഞു. 'നിങ്ങള്‍ ഇപ്പോഴും ഒരു വീചാറ്റ് ഉപയോക്താവാണ്' എന്നും ലിയു ഓര്‍മിപ്പിച്ചു.

china we chat