/kalakaumudi/media/post_banners/965952ea88d336cbba13bd57a8975cdca61d61c17b5c66eb22f34c79bc0655c6.jpg)
പ്രസവവേദനയ്ക്കും പ്രസവസംബന്ധമായ ബുദ്ധിമുട്ടുകൾക്കും വിട നൽകി ശാസ്ത്രലോകം .
പ്ലാസ്റ്റിക് ഗര്‍ഭപാത്രത്തില്‍ ആട്ടിന്‍ കുഞ്ഞിനെ വളര്‍ത്തി ശാസ്ത്രലോകം. വളര്‍ച്ച പൂര്‍ത്തിയാകാതെ ജനിക്കുന്ന കുട്ടികള്‍ക്ക് വളര്‍ച്ചയാകുന്നത് വരെ സുരക്ഷിതമായ സംവിധാനം ഇതുവഴി ഒരുക്കാന്‍ സാധിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ഫിഡാല്‍ഫിയ ചില്‍ഡ്രന്‍സ് ഹോസ്പിറ്റലിലെ സെന്റര്‍ ഫോര്‍ ഫെറ്റല്‍ റിസര്‍ച്ചിലാണ് നിര്‍ണ്ണായക പരീക്ഷണം നടത്തുന്നത്.
കൃത്രിമ ഗര്‍ഭപാത്രത്തില്‍ കിടക്കുന്ന കുട്ടിയെ വലയം ചെയ്തുകൊണ്ട് ഒരു ദ്രാവകം ഉണ്ടായിരിക്കും. ഗര്‍ഭപാത്രത്തിലുള്ള അമിനോട്ടിക്ക് ഫ്‌ലൂയിഡിന് സമാനമായിരിക്കും ഇത്. ഇതിന് പുറമെ ഗര്‍ഭപാത്രത്തിലുള്ളത് പോലെ പൊക്കിള്‍ക്കൊടിയിലൂടെ കുഞ്ഞിന് ശ്വസിക്കാനും ഇതില്‍ സംവിധാനമൊരുക്കിയിട്ടുണ്ട്.
ഇന്‍ക്യൂബേറ്ററില്‍ കിടക്കുന്ന കുട്ടി അതിന്റെ ചെറുതും വികസിച്ചിട്ടില്ലാത്തതുമായ ശ്വാസകോശങ്ങളിലൂടെയാണ് ശ്വസിക്കുന്നത്. അപ്പോള്‍ ശ്വാസകോശ അണുബാധ കുഞ്ഞിനുണ്ടാകുന്നതിനും മരണം സംഭവിക്കാനും സാധ്യതയുമുണ്ട്. എന്നാല്‍ പുതിയ സംവിധാനത്തിലൂടെ ഇത് തടയാനാകുമെന്നത് പ്രധാന നേട്ടമാണ്.
കൃത്രിമഗര്‍ഭപാത്രത്തിലെ ലിക്യുഡ് പരിസ്ഥിതി കാരണം കുഞ്ഞിനെ ഇന്‍ക്യുബേറ്ററിലേതിനേക്കാള്‍ അണുബാധയില്‍ നിന്നും പ്രതിരോധിക്കാനുമാകും.
പരീക്ഷണം വിജയകരമായല്‍ 2025ഓടെ മനുഷ്യ കുഞ്ഞിലും ഇത് പരീക്ഷിക്കാം എന്നാണ് സെന്‍റര്‍ ഫോര്‍ ഫെറ്റല്‍ റിസര്‍ച്ചിലെ ഡയറക്ടറായ ഡോ. അലന്‍ ഫ്ലേക്ക് പറയുന്നത്.