സിനിമാലോകത്തെ ഏറെ ഞെട്ടിച്ച വാര്‍ത്തയായിരുന്നു സംവിധായകന്‍ സംഗീത് ശിവന്റെ വിയോഗം. മലയാളികളുടെ മനസറിഞ്ഞ് ചിത്രീകരിച്ച അനവധി ചിത്രങ്ങളുടെ നാഥനാണ് കഴിഞ്ഞ ദിവസം വിടപറഞ്ഞത്. അദ്ദേഹത്തിന്റെ എക്കാലത്തെയും സൂപ്പര്‍ ഹിറ്റ് ചിത്രമായ 'യോദ്ധ' ജനമനസുകള്‍ ഏറ്റെടുത്ത് 25 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയ വേളയില്‍ 'വനിത'യ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ വ്യക്തമാക്കിയ ചില കാര്യങ്ങളാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. യോദ്ധ എന്ന ചിത്രത്തിന്റെ ഉത്ഭവത്തെപ്പറ്റിയും അദ്ദേഹം മനസുതുറന്നു. യോദ്ധയിലൂടെയായിരുന്നു എ ആര്‍ റഹ്മാന്‍ എന്ന സംഗീതത്തിലെ മാന്ത്രികനെ മലയാളികള്‍ കൂടുതലും അറിയുന്നത്. എ ആര്‍ റഹ്മാന്‍ സംഗീത സംവിധാനം നിര്‍വഹിച്ച ആദ്യ ചിത്രമായിരുന്നു യോദ്ധ. സിനിമയിലെ ഓരോ കഥാപാത്രങ്ങളും അവരുടെ ഡയലോഗുകളും ഇന്നും മലയാളികളുടെ മനസില്‍ നിറഞ്ഞുനില്‍ക്കുകയാണ്. യോദ്ധയുടെ രണ്ടാം ഭാഗം എന്ന മോഹം ബാക്കിയാണ് അദ്ദേഹത്തിന്റെ മടക്കം...
അദ്ദേഹത്തിന്റെ വാക്കുകള്‍:
'യോദ്ധ എന്നൊരു സിനിമ. ബുദ്ധമതത്തിലെ നന്മയും തിന്മയും താന്ത്രിക് രീതികളും ബ്ലാക്മാജിക്കും ഉള്‍പ്പെടുത്തി ആരും പരീക്ഷിക്കാത്ത ത്രെഡ്. വളരെ സീരിയസായി എടുക്കാവുന്ന ഡോക്യൂഫിക്ഷന്‍.
വീട്ടിലെ സ്ഥിരം സിനിമാചര്‍ച്ചകള്‍ക്കിടയില്‍ എപ്പോഴോ ആണ് സഹോദരനും സിനിമാട്ടോഗ്രഫറുമായ സന്തോഷ് ശിവനോട് മനസ്സിലെ മോഹത്തെക്കുറിച്ചു പറയുന്നത്. എല്ലാം മുളിക്കേട്ട ശേഷം സന്തോഷ് ചോദിച്ചു. 'ഈ കഥയെ നമ്മള്‍ എങ്ങനെ കാവും കുളവും അമ്പലവും തറവാടും ഒക്കെയുള്ള കേരളത്തിലെ ഒരു ഗ്രാമവുമായി ബന്ധിപ്പിക്കും?'
മിത്തും ബ്ലാക്മാജിക്കും മാറ്റി നിര്‍ത്തി വീണ്ടും ആലോചന തുടങ്ങി. അങ്ങനെയാണ് സിനിമയിലെ നായകന്‍ ജനിക്കുന്നത്. ഗ്രാമത്തില്‍ നിന്നു കളരിയൊക്കെ പഠിച്ച ചെറുപ്പക്കാരന്‍ ചില പ്രത്യേക സാഹചര്യങ്ങളില്‍ ബുദ്ധമതാനുയായികളുള്ള നാട്ടിലെത്തുന്നു. അവിടെ അയാള്‍ കളരി മാറി കുങ്ഫുക്കാരനാകുന്നു. ഇതിനിടിയല്‍ നടക്കുന്ന കഥയാണ് സിനിമ. സംഭവം ഏതാണ്ട് കരയ്‌ക്കെത്തുന്നുണ്ടെന്ന ആശ്വാസത്തില്‍ ഞങ്ങ ള്‍ മോഹന്‍ലാലിനെ കാണാന്‍ പോയി.
ബുദ്ധിസമെന്ന് കേട്ടതോെട ലാല്‍ ത്രില്ലടിച്ചു. നല്ലൊരു ക ഥ കൂടി എഴുതാന്‍ പറഞ്ഞു. നായകന്റെ സമ്മതം കിട്ടിയതോടെ സിനിമ 'ഓണ്‍' ആയി. ബുദ്ധമതത്തിലെ വിശ്വാസങ്ങള്‍ നേരിട്ടു കണ്ടു മനസ്സിലാക്കാന്‍ ഇനി നേപ്പാളില്‍ ഒന്നുപോകണം. പക്ഷേ, കഥയെ ഇങ്ങനെ പാതി വഴിയില്‍ ഉപേക്ഷിച്ച് പോകാന്‍ കഴിയില്ല. ലാലിന്റെ ഡേറ്റ് കിട്ടിയിട്ട് ശക്തമായ കഥയില്ലെങ്കില്‍ സംഗതി പാളും.
വിശ്വാസം, മന്ത്രവാദം എന്നൊക്കെ കേള്‍ക്കുമ്പോള്‍ പേടിച്ചിട്ട് കഥയെഴുതാന്‍ ആരും തയാറാകുന്നില്ല. ഇതിനിടിയില്‍ ഇത്തരം സിനിമകള്‍ ചെയ്യരുതെന്ന ഉപദേശം വേറെയും. ഇടയ്ക്കിടെ ലാല്‍ വിളിച്ച് ചോദിക്കും, 'എന്തായി മോനേ... കഥ ശരിയായോ? എന്നാണു നേപ്പാളിലേക്കു പറക്കുന്നത്?'
ഒടുവില്‍ സന്തോഷാണ് ശശിധരന്‍ ആറാട്ടുവഴിയെ പരിചയപ്പെടുത്തിയത്. നേപ്പാളില്‍ നടക്കുന്ന സംഭവങ്ങളെക്കുറിച്ചു വിശദമായി പറഞ്ഞു െകാടുത്തു. ഈ കഥയ്ക്ക് കേരളത്തിലേയ്ക്കുള്ള പാലമുണ്ടാക്കുകയാണ് കഥാകൃത്തിന്റെ പണി. ശശി സന്തോഷത്തോടെ ആ ദൗത്യം ഏറ്റെടുത്തു. ഞാനും സന്തോഷും സമാധാനത്തോടെ ആ രാത്രി ഉറങ്ങി. അടുത്ത ദിവസം തന്നെ നേപ്പാളിലേക്ക് തിരിച്ചു.
തിരിച്ചെത്തിയപ്പോള്‍ ശശിധരന്‍ കഥയുമായി വന്നു. അതു വായിച്ച ഞാനും സന്തോഷും മുഖത്തോട് മുഖം നോക്കി. 'കുട്ടി മാമാ, ഞാന്‍ ഞെട്ടി മാമാ' എന്നു പറയാം. സിനിമ വേറെ ഒരു തലമായിരിക്കുന്നു. തൈപ്പറമ്പില്‍ അശോകനും അരിശുംമൂട്ടില്‍ അപ്പുക്കുട്ടനും ദമയന്തിയും. കബഡി മത്സരവും പാട്ടു മത്സരവും എല്ലാം ചേര്‍ന്നു ബഹളമയം. എന്റെ മനസ്സില്‍ കെട്ടി പൊക്കി വെച്ച 'ബുദ്ധ' ചില്ലുകൊട്ടാരം പോലെ തകര്‍ന്നടിഞ്ഞു. ഒരു സീരിയസ് ഡോക്യുഫിക്ഷന്‍ എടുക്കാമെന്ന പ്ലാന്‍ അപ്പോള്‍ ത ന്നെ കാറ്റില്‍ പറത്തി. സന്തോഷും പറഞ്ഞു, 'ഇതു മതി. ഇതാണ് നമ്മള്‍ ചെയ്യാന്‍ പോകുന്ന സിനിമ.'
ഏഴു മാസംകൊണ്ട് തിരക്കഥ പൂര്‍ത്തിയാക്കി. നേപ്പാളില്‍ നടക്കുന്ന കഥയും കഥാപാത്രങ്ങളും പൂര്‍ണമായി എന്റെ മനസ്സിലുണ്ടായിരുന്നെങ്കിലും കേരളത്തിലെ കഥ മുഴുവനും ശശിധരന്റെയാണ്. കഥയെഴുതിയപ്പോള്‍ തന്നെ ശശിധരന്‍ ഓരോ കഥാപാത്രങ്ങളെയും മനസ്സില്‍ കണ്ടിരുന്നു. അങ്ങനെ അപ്പുക്കുട്ടന്‍ ജഗതി ശ്രീകുമാറായി. അച്ഛന്റെയും അമ്മയുെടയും േറാളില്‍ ഒടുവില്‍ ഉണ്ണികൃഷ്ണനും മീനയും. ലാലിന്റെ മാതാപിതാക്കളായി സുകുമാരിയും ജഗന്നാഥവര്‍മയും.
ദമയന്തിയുെട േറാള്‍ ഉര്‍വശി െചയ്യണമെന്നാണ് എന്റെ ആഗ്രഹം. ഉര്‍വശി സൂപ്പര്‍താരമായി കത്തി നില്‍ക്കുന്ന കാലമാണ്. മൂന്നോ നാലോ സീനുള്ള േവഷത്തിലേക്ക് വിളിച്ചാല്‍....
കഥയൊക്കെ കേട്ടു കഴിഞ്ഞ് ഉര്‍വശി ചോദിച്ചു, 'ഞാന്‍ ലാലിന്റെ നായികയാണോ...'
'അല്ല, ദമയന്തിയുെട േവഷമാണ്. മൂന്ന് സീനിലേയുള്ളൂ.' ഉര്‍വശി സമ്മതിക്കില്ല എന്നാണു ഞാന്‍ കരുതിയത്. പക്ഷേ, കഥയോടുള്ള ഇഷ്ടം െകാണ്ടും അഭിനയത്തോടുള്ള പാഷന്‍ കൊണ്ടുമാകാം അവര്‍ വന്നു. ഉര്‍വശിയുടെ വലിയ മനസ്സിനു മുന്നില്‍ ഞാന്‍ നമിച്ചു.
ഇനി മലയാളി മുഖമില്ലാത്ത ഒരു നായിക വേണം. പക്ഷേ, ഒരു മലയാളി ബന്ധം തോന്നുകയും വേണം. മണിരത്‌നത്തിന്റെ റോജയാണ് സന്തോഷ് അടുത്തു ചെയ്ത സിനിമ. സന്തോഷ് പറഞ്ഞു, 'േറാജയില്‍ വന്ന ഒരു െപണ്‍കുട്ടിയുണ്ട്. അവള്‍ ഈ റോളിനു പറ്റും.' േഫാേട്ടാ കണ്ട് എനിക്കും ഇഷ്ടമായി. അങ്ങനെ മധുബാല അശ്വതിയായി.
ടെലിവിഷനില്‍ സൂപ്പര്‍ഹിറ്റായിരുന്ന മഹാഭാരതം സീരിയലില്‍ ദുര്യോധനനായി തകര്‍ത്ത പുനീത് ഇസ്സാറായിരുന്നു യോദ്ധയിലെ വില്ലന്‍ ബോക്ഷ്വാ. അണിയറ പ്രവര്‍ത്തകരില്‍ ഏറിയ പങ്കും മുംബൈയില്‍ നിന്നായിരുന്നു. ഭൂരിഭാഗവും എ ന്റെയും സന്തോഷിന്റെയും സുഹൃത്തുക്കള്‍.
പിന്നീട് സംഭവിച്ചതൊക്കെയും വിസ്മയമാണ്. എന്റെ വരകള്‍ക്ക് മുകളില്‍ ആരൊക്കെയോ നിറങ്ങള്‍ നല്‍കി. 25 വര്‍ഷം മുമ്പ് ഒരു ഓണക്കാലത്ത് ഞാനാവരകളെ നിങ്ങളെയേല്‍പ്പിച്ചു. 'ബുദ്ധ'യെന്ന പേര് കലാപമുണ്ടാക്കുമോ എന്ന് പേടിച്ചവര്‍ ഇന്ന് 'യോദ്ധ' കണ്ട് പൊട്ടിച്ചിരിക്കുന്നു.
യോദ്ധയിലെ പല ഡയലോഗുകളും പ്ലാന്‍ ചെയ്ത് എടുത്തതല്ല. മിക്ക തമാശകളും അഭിനേതാക്കള്‍ ൈകയില്‍ നിന്ന് ഇട്ടതാണ്. ഷൂട്ട് ചെയ്യാന്‍ പോകുന്ന സിറ്റുവേഷന്‍ വിവരിച്ചു കൊടുക്കും. പിന്നെ, അവര്‍ തമ്മില്‍ സംസാരിച്ച് ഒരു ധാരണയിലെത്തും. പൂര്‍ണ സ്വാതന്ത്ര്യം അഭിനേതാക്കള്‍ക്കാണ്. എഴുത്തുകാരന്‍ അയാളുടെ ഈണത്തിലും അഭിനേതാക്കള്‍ അവരുടെ ഈണത്തിലുമാണ് ഡയലോഗുകള്‍ പറഞ്ഞത്. ഏറ്റവും ശ്രദ്ധിക്കപ്പെട്ടത് ഒടുവില്‍ ഉണ്ണികൃഷ്ണന്റെ ഡയലോഗ് ആണ്.
കബഡി മത്സരത്തിലും േതാറ്റ് അവശനായി ജഗതി വരുന്നതാണു രംഗം. ഷൂട്ടിനിടയില്‍ ഒടുവില്‍ ചേട്ടന്‍ ചോദിച്ചു 'ഇത് അല്‍പം നീട്ടി അങ്ങ് പറയട്ടെ'. ഡയലോഗിന് ശേഷം സെറ്റിലാകെ കൂട്ടച്ചിരിയായിരുന്നു.
എനിക്ക് കൂടുതല്‍ കംഫര്‍ട്ടബിള്‍ ഇംഗ്ലിഷാണ്. കൂടുതല്‍ സംസാരിക്കാനുപയോഗിക്കുന്നതും അതു തന്നെ. ഷൂട്ടിന്റെ ആദ്യ ദിവസം ഞാന്‍ ഒടുവില്‍ ചേട്ടന് സീന്‍ വിവരിച്ച് കൊടു ത്തത് ഇംഗ്ലിഷിലാണ്. ഇത് കേട്ട് നിന്ന ജഗതിച്ചേട്ടന്‍ പറഞ്ഞു, 'ഇത് ഒരിക്കലും ശരിയാവില്ല സംഗീത്...'
ഞാനാകെ പേടിച്ചു. സീനിന് എന്തെങ്കിലും കുഴപ്പമാണോ എന്നായിരുന്നു എന്റെ സംശയം. ജഗതി ചേട്ടന്‍ പറഞ്ഞു, 'സീനിന്റെ കുഴപ്പമല്ല. സംഗീത് ഇപ്പോള്‍ പറഞ്ഞതൊക്കെ ഒടുവില്‍ തല കുലുക്കി കേട്ടില്ലേ? ഒരക്ഷരം മനസ്സിലായിട്ടുണ്ടാകില്ല. പുള്ളിക്ക് മലയാളമല്ലാതെ ഒരു ഭാഷ അറിയില്ല.'
കാട്ടിലൂടെ നടക്കുന്നതിനിടയില്‍ 'ഈ ഫോറസ്റ്റ് മുഴുവനും കാടാണല്ലോ..' എന്ന ഡയലോഗ് അപ്പോള്‍ ജഗതിച്ചേട്ടന്‍ ചുമ്മാ പറഞ്ഞതാണ്. ചെസ് കളിക്കുന്ന സീനില്‍ ഹോര്‍ലിക്‌സ് കുടിച്ചു കഴിഞ്ഞ്, 'കലങ്ങിയില്ല' എന്നാണ് ജഗതിച്ചേട്ടന്റെ ഡയലോഗ്. അന്നേരം െസറ്റില്‍ വച്ച് ശശിധരന്‍ മീനയ്ക്ക് ഒരു ഡയലോഗ് കൂടി എഴുതിച്ചേര്‍ത്തു. 'നല്ലോണം കലക്കി ഒ രു ഗ്ലാസ് കൂടി എടുക്കട്ടേ മോേന' എന്ന്. അതും സൂപ്പര്‍ഹിറ്റായി. ഇന്നും ഏതു മത്സരങ്ങള്‍ നടക്കുമ്പോഴും െവല്ലുവിളിക്കാവുന്ന െചാല്ല് ആയി മാറിയിട്ടുണ്ട്, 'കാവിലെ പാട്ടു മത്സരത്തിനു കാണാം' എന്ന ഡയേലാഗ്.
തമിഴ്, തെലുങ്ക്, ഹിന്ദി, മലയാളം ഭാഷകളിലാണ് യോദ്ധ ഷൂട്ട് ചെയ്തത്. ആദ്യമായിട്ടായിരുന്നു ഇത്രയേറെ ഭാഷകളില്‍ ലാലിന്റെ ഒരു ചിത്രമിറങ്ങുന്നത്. പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്ക് കഴിഞ്ഞ് റിലീസാകുന്നതിന് മുമ്പ് ഏതാനും ബുദ്ധമതസ്ഥര്‍ ചിത്രം കാണണമെന്ന് ആവശ്യപ്പെട്ടു. അവര്‍ക്കു മുന്നില്‍ പ്രിവ്യൂ നടത്തിയ ശേഷമാണ് യോദ്ധ തിയറ്ററിലെത്തിയത്.
ആദ്യം യോദ്ധയിലെ ചില കാര്യങ്ങളോട് പൊരുത്തപ്പെടാന്‍ പ്രേക്ഷകര്‍ തയാറായിരുന്നില്ല. ഇന്നായിരുന്നെങ്കില്‍ അ തൊരു ബ്ലോക്ബസ്റ്റര്‍ ആയേനെ. പയ്യെപ്പയ്യെ സിനിമ ഹിറ്റായി. പക്ഷേ, അതിനെ സൂപ്പര്‍ഹിറ്റാക്കിയത് െടലിവിഷനാണ്. എത്ര തവണ െടലികാസ്റ്റ് ചെയ്തു എന്നു ചാനലുകള്‍ക്കു കൂടി അറിയില്ല. മിക്ക ഡയലോഗും മലയാളിക്കു കാണാപാഠമായി. േസാഷ്യല്‍ മീഡിയ വന്നതോെട േട്രാളന്മാരുടെ പ്രിയപ്പെട്ടതായി. 25 വര്‍ഷങ്ങള്‍ക്കിപ്പുറം യോദ്ധക്ക് ഇത്രയും വലിയ നിലനില്‍പ്പും വരവേല്‍പ്പും ലഭിക്കുമ്പോള്‍ അതും ഞെട്ടലാണ്. സന്തോഷത്തിന്റെ ഇരട്ടി ഞെട്ടല്‍.
അതിമോഹം ആയിരിക്കും, പക്ഷേ, യോദ്ധയ്‌ക്കൊരു ര ണ്ടാം ഭാഗവും എന്റെ മനസ്സിലുണ്ട്. ആദ്യം േവണ്ടത് കഥയാണ്. ആദ്യ സിനിമയെ വെല്ലുന്ന കഥ.'