പൃഥ്വിരാജ് ചിത്രം ‘ബ്രോ ഡാഡി’യുടെ അസിസ്റ്റന്റ് ഡയറക്ടർ മൻസൂർ റഷീദ് അറസ്റ്റിൽ. ഇന്നലെ ഹൈദരാബാദിലെ കോടതിയിൽ കീഴടങ്ങുകയായിരുന്നു. കോടതി മൻസൂറിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. 2021 ഓഗസ്റ്റ് 8ന് ആണ് ഹൈദരാബാദിൽ സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോഴാണ് സംഭവം.
വിവാഹ സീൻ ഷൂട്ട് ചെയ്യുന്നതിന് അവിടെ മലയാളി അസോസിയേഷനുമായി ബന്ധപ്പെട്ടാണ് അഭിനയിക്കാൻ ആളെ തേടിയത്. അസോസിയേഷന്റെ നിർദേശ പ്രകാരമാണ് ഇവർ അഭിനയിക്കാനെത്തിയത്. വീണ്ടും സീനിൽ അവസരം തരാമെന്നു പറഞ്ഞ് മൻസൂർ റഷീദ് വരാൻ ആവശ്യപ്പെട്ടു.
ഇത് അനുസരിച്ച് ഷൂട്ടിംഗ് സംഘം താമസിക്കുന്നിടത്ത് തന്നെ മുറിയെടുത്തു. മൻസൂർ റഷീദ് മുറിയിലെത്തി കുടിക്കാൻ പെപ്‌സി കൊടുത്തുവെന്നും ഇതിന് ശേഷം തനിക്ക് ബോധം നഷ്ടപ്പെട്ടുവെന്നും പിന്നീട് ബോധം വന്നപ്പോഴാണ് താൻ പീഡിപ്പിക്കപ്പെട്ടുവെന്ന് ബോധ്യമായത് എന്നായിരുന്നു ജൂനിയർ ആർട്ടിസ്റ്റ് തുറന്നു പറഞ്ഞത്.
രാവിലെ നടിയുടെ നഗ്‌നചിത്രം ഈ അസിസ്റ്റന്റ് ഡയറക്ടർ നടിക്ക് അയച്ചു കൊടുത്ത് പണം ആവശ്യപ്പെട്ടു. പൊലീസിൽ പരാതിപ്പെട്ടതിനെ തുടർന്ന് ഹൈദരാബാദിൽ ഗച്ചിബൗളി സ്റ്റേഷനിൽ ബലാൽസംഗത്തിന് കേസ് എടുത്തു. എന്നാൽ പിന്നീട് ഒന്നുമായില്ല എന്നായിരുന്നു നടി പറഞ്ഞത്.
നിലവിൽ സംഗറെഡ്ഡി ജില്ലയിലെ കൺടി ജയിലിൽ ആണ് മൻസൂർ റഷീദ് ഉള്ളത്. മൻസൂറിന്റെ ജാമ്യാപേക്ഷയെ എതിർക്കുമെന്ന് ഗച്ചിബൗളി പൊലിസ് അറിയിച്ചിട്ടുണ്ട്. കുക്കട്പള്ളി കോടതിയും തെലങ്കാന ഹൈക്കോടതിയും മുൻകൂർ ജാമ്യം നിഷേധിച്ചതിനെ തുടർന്ന് മൻസൂർ റഷീദ് ഒളിവിൽ ആയിരുന്നു.