Acharya Pramod Krishnam, Kalki 2898 AD
ഹൈദരാബാദ്: പ്രഭാസ് നാഗ് അശ്വിൻ ചിത്രം കൽക്കി എഡി 2898 ചിത്രത്തിനെതിരെ നിയമ നടപടി.ഹൈന്ദവ മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് മുൻ കോൺഗ്രസ് നേതാവും കൽക്കി ധാം പീതാധീശ്വർ ആചാര്യനുമായ പ്രമോദ് കൃഷ്ണം ചിത്രത്തിൻറെ നിർമ്മാതാക്കൾക്കും അഭിനേതാക്കൾക്കും വക്കീൽ നോട്ടീസ് അയച്ചു.നിർമ്മാതാക്കൾ ഹിന്ദു മതഗ്രന്ഥങ്ങളിൽ വിവരിച്ചിരിക്കുന്ന ദൈവങ്ങളെ തെറ്റായി ചിത്രീകരിച്ചെന്നാണ് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ്.
"ഹിന്ദു പുരാണ ഗ്രന്ഥങ്ങളിൽ എഴുതിയിട്ടുള്ളതും വിശദീകരിക്കപ്പെട്ടതുമായ കൽക്കിയെക്കുറിച്ചുള്ള അടിസ്ഥാന ആശയത്തെ നിങ്ങളുടെ സിനിമ തിരുത്തിയെന്നും.കൂടാതെ കൽക്കി ഭഗവാൻറെ കഥയുടെ ചിത്രീകരണം പൂർണ്ണമായും കൃത്യമല്ലാത്തത് ഇത് സംബന്ധിച്ച മത വിശുദ്ധ ഗ്രന്ഥങ്ങളോടുള്ള അനാദരവുമാണ്. കോടിക്കണക്കിന് വരുന്ന ഭക്തരുടെ മതപരമായ വിശ്വാസങ്ങളുടെയും ആചാരങ്ങളുടെയും കേന്ദ്രബിന്ദുവിനെയാണ് ഇത് ഹനിക്കുന്നത്" എന്നാണ് നിർമ്മാതാക്കൾക്ക് അയച്ച വക്കീൽ നോട്ടീസിൽ പറയുന്നത്.
ഇത്തരം ഒരു സിനിമ ഇതിനകം തന്നെ ഹിന്ദുക്കൾക്കിടയിൽ ആശയക്കുഴപ്പം ഉണ്ടാക്കുമെന്നും. കൽക്കി ഭഗവാൻറെ ഐതിഹ്യത്തെയും ധാർമ്മികതയെയും കൂടുതൽ കളങ്കപ്പെടുത്തുമെന്നും വക്കീൽ നോട്ടീസിൽ കൃഷ്ണം ആരോപിക്കുന്നു. "ഹിന്ദു വിശ്വാസത്തെ തെറ്റിദ്ധരിക്കുന്നതിനും തെറ്റായി വ്യാഖ്യാനിക്കുന്നതിനും ഈ സിനിമ ഇടയാക്കും, അതുവഴി കൽക്കിയിൽ വിശ്വസിക്കുന്ന കൽക്കി ധാം നിവാസികളുടെ വിശ്വാസത്തിനും മതവികാരങ്ങൾക്കും അങ്ങേയറ്റം വിഷമമുണ്ടാക്കി" പ്രമോദ് കൃഷ്ണത്തിൻറെ പേരിൽ അയച്ച നോട്ടീസിൽ പറയുന്നു.
ഫെബ്രുവരി 19 ന് യുപിയിലെ സംഭാലിൽ കൽക്കി ഭഗവാൻ ജനിക്കുന്ന ശ്രീ കൽക്കി ധാം ക്ഷേത്രത്തിന് പ്രധാനമന്ത്രി മോദി തറക്കല്ലിട്ടിരുന്നു. ലോകം മുഴുവൻ ആ അവതാരത്തിനായി കാത്തിരിക്കുകയാണ്. എന്നാൽ, ഈ സിനിമ ജനങ്ങൾക്ക് തെറ്റായ സന്ദേശം നൽകുകയാണെന്ന് മുൻ കോൺഗ്രസ് നേതാവ് പറഞ്ഞു. ആചാര്യ പ്രമോദ് കൃഷ്ണനു വേണ്ടി സുപ്രീം കോടതി അഭിഭാഷകൻ ഉജ്ജവൽ ആനന്ദ് ശർമ്മയാണ് നോട്ടീസ് അയച്ചിരിക്കുന്നത്.സിനിമ ഇറങ്ങിയതിന് പിന്നാലെ ആശയക്കുഴപ്പത്തിലായ പല വിശ്വാസികളും കൽക്കി ധാം ആചാര്യനെ സമീപിച്ചതിനെ തുടർന്നാണ് പ്രമോദ് കൃഷ്ണം വിഷയത്തിൽ നിയമ നടപടിക്ക് ഒരുങ്ങിയത് എന്നാണ് സുപ്രീം കോടതി അഭിഭാഷകൻ ഉജ്ജവൽ ആനന്ദ് ശർമ്മ പിടിഐയോട് വ്യക്തമാക്കി.
ഹൈ ബജറ്റ് സയൻസ് ഫിക്ഷൻ ചിത്രം കൽക്കി 2898 എഡി തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് എന്നീ ആറ് ഭാഷകളിലായാണ് ജൂൺ 27 ന് തിയേറ്ററുകളിൽ റിലീസ് ചെയ്തത്. സിനിമാ നിർമ്മാതാക്കളായ വൈജയന്തി മൂവിസ് ഔദ്യോഗികമായി പറയുന്നതനുസരിച്ച് കഴിഞ്ഞ വാരം ലോകമെമ്പാടുമുള്ള എല്ലാ ഭാഷകളിലെയും കളക്ഷൻറെ അടിസ്ഥാനത്തിൽ 1000 കോടി രൂപ പിന്നിട്ടു.