റൺബീർ കപൂറിൻറെ ആനിമലിനെ മറികടന്ന് ലാപതാ ലേഡീസ്

റൺബീർ കബുറിന്റെ ഏറെ ശ്രദ്ധ നേടിയ ആനിമലിനെ മറികടന്ന് ലാപത ലേഡീസ് എന്ന കൊച്ചു ചിത്രം 13. 6 മില്യൺ കാഴ്ചക്കാരുമായി കുതിച്ചുകൊണ്ടുമിരിക്കുന്നു. കിരൺ റാവുവിന്റെ സംവിധാനത്തിൽ വന്ന ചിത്രം വളരെ മികച്ച അഭിപ്രായങ്ങളുമായി മുന്നോട്ടു പോകുന്നു.

author-image
Athul Sanil
Updated On
New Update
laapata ladies  movie poster
Listen to this article
0.75x 1x 1.5x
00:00 / 00:00

 മാർച്ച് ഒന്നിന്  അമീർ ഖാൻ പ്രൊഡക്ഷനിൽ ഒരു കൊച്ചു സിനിമ റിലീസാവുന്നു. എന്നാൽ ചുരുങ്ങിയ
 തിയേറ്ററുകളിൽ പ്രദർശനത്തിനെത്തിയ ചിത്രം അധികമാരാലും ശ്രദ്ധിക്കപ്പെടാതെ പോകുന്നു. പിന്നീട് നെറ്ഫ്ലിക്സിലൂടെ സ്ട്രീമിംഗ് ആരംഭിക്കുകയും റൺബീർ കബുറിന്റെ ഏറെ ശ്രദ്ധ നേടിയ ആനിമലിനെ മറികടന്ന് ലാപത ലേഡീസ് എന്ന കൊച്ചു ചിത്രം 13. 6 മില്യൺ കാഴ്ചക്കാരുമായി കുതിച്ചുകൊണ്ടുമിരിക്കുന്നു. കിരൺ റാവുവിന്റെ സംവിധാനത്തിൽ വന്ന ചിത്രം വളരെ മികച്ച അഭിപ്രായങ്ങളുമായി മുന്നോട്ടു പോകുന്നു. എന്നാൽ ഒരു കുഞ്ഞു സിനിമ എന്നു പറഞ്ഞു മാറ്റി നിർത്താനാവില്ല. കാരണം, ചിത്രം പറഞ്ഞു വയ്ക്കുന്ന രാഷ്ട്രീയം അത്രയും വലുതാണ്.

ഇന്ത്യയുടെ ഗ്രാമ പ്രദേശങ്ങളിലാണ് ലാപതാ ലേഡീസിന്റെ കഥ നടക്കുന്നത്. വിവാഹശേഷം തീവണ്ടിയില്‍ ഭര്‍ത്താവിന്റെ വീട്ടിലേക്കുള്ള യാത്ര. ട്രെയിനിൽ ഒന്നിലധികം വധുവരൻമാരുമുണ്ട്. അങ്ങനെ സ്റ്റേഷൻ എത്തി ആഘോഷങ്ങളും ആരവങ്ങളുമായി നവ വധുവരനെ വീട്ടിലേക്ക് ആനയിച്ചു കൊണ്ടുവരുന്നു. അനുഗ്രഹിച്ചു നവ വധുവിനെ വരന്റെ വീട്ടിലേക്കു കയറ്റാനുള്ള ചടങ്ങുകൾക്കിടയിലാണ് അബദ്ധം മനസ്സിലാകുന്നത്. അത് സ്വന്തം വധുവായിരുന്നില്ല. പിന്നീടുണ്ടാകുന്ന സംഭവവികാസങ്ങളാണ് ചിത്രത്തിന്റെ പ്രമേയം.

വലിയ താരനിരയുള്ള ഒരു ചിത്രമല്ല ലാപതാ ലേഡീസ്. അതുകൊണ്ടായിരിക്കണം അത്ര ശ്രദ്ധ ചിത്രത്തിന് കിട്ടാതിരുന്നതും. പ്രതിഭ രത്‌ന, നിതാഷി ഗോയല്‍, സ്പര്‍ശ് ശ്രീവാസ്തവ എന്നീ പുതുമുഖങ്ങളാണ് പ്രധാനവേഷങ്ങള്‍ ചെയ്യുന്നത്. എന്നാൽ ചിത്രം റിലീസ് ആയ കേന്ദ്രങ്ങളിൽ നിന്നും മികച്ച അഭിപ്രയം  നേടുകയുണ്ടായി . അതുകൊണ്ടു തന്നെയാകണം വെറും 5 കോടി രൂപ മുതല്‍മുടക്കില്‍ ഒരുക്കിയ ചിത്രം 23 കോടിയിലധികം നേടിയതും. ആമിര്‍ ഖാനും ജ്യോതി ദേശ്പാണ്ഡെയും ചേര്‍ന്നാണ് നിര്‍മിച്ചിരിക്കുന്നത്. ബിപ്ലബ് ഗോസ്വാമിയാണ് തിരക്കഥ.

നിലനിന്നു പോകുന്ന ആചാരങ്ങൾ ഒരു ഘട്ടത്തിൽ എങ്ങനെ തിരിച്ചടിയാകും, മൂടി വയ്ക്കപ്പെടുന്ന സ്ത്രീയുടെ വ്യക്തിത്വം, കാര്യങ്ങളോടുള്ള സമൂഹത്തിന്റെ കാഴ്ചപ്പാട് മുതലായ കാര്യങ്ങൾ വ്യക്തമായി ചിത്രത്തിൽ പറഞ്ഞു പോകുന്നുണ്ട്. ഇതു മാത്രമല്ല, ഇതിനപ്പുറം ഒരുപാട് കാര്യങ്ങളിലേക്ക് ചിത്രം വിരൽ ചൂണ്ടുന്നുണ്ട്. തീർച്ചയായും ഓരോ ഇന്ത്യക്കാരനും കണ്ടിരിക്കേണ്ട ഒരു ചിത്രം തന്നെയാണിത്. ഒന്നുകിൽ നമ്മുടെ വീട്ടിൽ അല്ലെങ്കിൽ നമ്മുടെ അയൽവക്കങ്ങളിൽ നടക്കുന്ന കാര്യങ്ങൾ തന്നെയാണ് ചിത്രം കാണിച്ചു പോകുന്നതും.