ഡേർട്ടി പിക്ചറിന് ശേഷം മറ്റൊരു സിൽക്ക് സ്മിത ബയോപിക്

സിൽക്ക് സ്മിതയുടെ ജീവചരിത്രത്തെ ആസ്പദമാക്കി വിദ്യാ ബാലൻ നായികയായി ഹിന്ദിയിൽ നേരത്തെ പുറത്തിറങ്ങിയ ഡേർട്ടി പിക്ചർ ദേശീയ പുരസ്കാരങ്ങൾ വാരിക്കൂട്ടിയ ചിത്രമായിരുന്നു.

author-image
Rajesh T L
New Update
biopic

ചെന്നൈ: സിൽക്ക് സ്മിതയുടെ ജീവചരിത്രത്തെ ആസ്പദമാക്കി വിദ്യാ ബാലൻ നായികയായി ഹിന്ദിയിൽ നേരത്തെ പുറത്തിറങ്ങിയ ഡേർട്ടി പിക്ചർ ദേശീയ പുരസ്കാരങ്ങൾ  വാരിക്കൂട്ടിയ  ചിത്രമായിരുന്നു.എന്നാൽ കഴിഞ്ഞ  ദിവസം     സിൽക്ക് സ്മിതയുടെ പിറന്നാൾ ദിനത്തിൽ പുറത്തിറങ്ങിയ  സിൽക്ക് സ്മിത - ക്വീൻ ഓഫ് ദ സൗത്ത് എന്ന ചിത്രത്തിൻറെ ദൃശ്യങ്ങൾ കണ്ട ആരാധകർ,ഇത് തങ്ങളെ ആകർഷിച്ചിട്ടില്ലെന്നും സിൽക്ക് സ്മിതയായി ചന്ദ്രിക രവി അനുയോജ്യമല്ലെന്നുമാണ് അഭിപ്രായപ്പെടുന്നത്.  

എസ്.ജെ. സൂര്യയുടെ മാർക്ക് ആൻ്റണി ചിത്രം റീക്രിയേറ്റ് ചെയ്ത് ആരാധകരെ അമ്പരപ്പിച്ചതിന് ശേഷമാണ് , ചന്ദ്രിക രവിയെ വച്ച് മറ്റൊരു സിൽക്ക് സ്മിത ചിത്രം നിർമ്മിക്കാൻ സംവിധായകൻ ജയറാം തീരുമാനിച്ചത് , അത് എത്രത്തോളം വർക്ക്ഔട്ട് ആകുമെന്നതാണ്  സിനിമാലോകം  ഉറ്റുനോക്കുന്നത്.

വിജയലക്ഷ്മിയാണ്  പിന്നീട്   ഇന്ത്യൻ സിനിമയിൽ സിൽക്ക് സ്മിതയായി മാറുന്നത്, നായികയായും നർത്തകിയായും വിജയലക്ഷ്മി  പ്രശസ്തിയുടെ നെറുകയിലെത്തി. എന്നാൽ  35ാം വയസ്സിൽ സിൽക്ക് സ്മിതയുടെ ദുരൂഹമരണം ആരാധകരെയാകെ ഞെട്ടിച്ചു.1996 സെപ്തംബർ 23-നായിരുന്നു  സിൽക്ക് സ്മിതയുടെ അന്ത്യം. ഇന്നും എല്ലാ വർഷവും അവരുടെ  ജന്മദിനവും അനുസ്മരണ ദിനവും ആരാധകൻ   ആഘോഷിക്കുന്നു. 

ഇമ്രാൻ ഹാഷ്മി, നസറുദ്ദീൻ ഷാ തുടങ്ങി ബോളിവുഡ് താരങ്ങൾ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.ഈ സാഹചര്യത്തിൽ ജയറാം സംവിധാനം ചെയ്ത സിൽക്ക് സ്മിതയുടെ പിറന്നാൾ ദിനത്തിൽ പുറത്തിറങ്ങിയ സിൽക്ക് സ്മിത - തെന്നിന്ത്യയുടെ ക്വീൻ എന്ന സിനിമയുടെ കാഴ്ചകൾ ആരാധകരെ ആകർഷിച്ചില്ലെന്ന  വിമർശനങ്ങളാണ് ഉയരുന്നത്.ഇരുട്ടുമുറിയിലെ സിൽക്ക് സ്മിതയായി മുരുട്ടുകുത്ത് നടി ചന്ദ്രിക രവിയെ കാസ്റ്റ് ചെയ്തതതാണ് ഇതിന് കാരണമെന്ന് പറയപ്പെടുന്നു. 

മാർക്ക് ആൻ്റണി സിനിമയിൽ ആദിക് രവിചന്ദ്രൻ ചെയ്തത് പോലെ സിൽക്ക് സ്മിതയെ റിയലിസ്റ്റിക് ആയി കൊണ്ടുവന്ന് എഐ ഉപയോഗിച്ച് ചിത്രീകരിച്ചിരുന്നെങ്കിൽ  സിൽക്ക് സ്മിത - ക്വീൻ ഓഫ് ദ സൗത്ത് ആരാധകർ ഇതിനോടകം ഏറ്റെടുക്കുമായിരുന്നു  എന്ന  അഭിപ്രായങ്ങളും  ഉയരുന്നുണ്ട്.

watch movies Movies tamil movie