/kalakaumudi/media/media_files/2025/06/24/image_search_1750732400367-2025-06-24-08-03-31.webp)
ചെന്നൈ: തമിഴ് നടൻ ശ്രീകാന്തിനെ മയക്കുമരുന്ന് കേസിൽ പൊലീസ് അറസ്റ്റ് ചെയ്തു. നുങ്കമ്പാക്കം പൊലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്തതിനെ തുടർന്നാണ് അറസ്റ്റ്.
മയക്കുമരുന്ന് കടത്തിന് അറസ്റ്റിലായ മുൻ എഐഎഡിഎംകെ അംഗം ശ്രീകാന്തിന് മയക്കുമരുന്ന് നൽകിയിട്ടുണ്ടെന്ന് ആരോപണത്തെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. ഒരു സ്വകാര്യ പബ്ബിൽ നടന്ന സംഘർഷത്തെ തുടർന്ന് പ്രസാദിനെ നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു.
ചോദ്യം ചെയ്യലിൽ മയക്കുമരുന്നുകൾ ശ്രീകാന്തിന് വിതരണം ചെയ്തതായി പ്രസാദ് പോലീസിനോട് പറഞ്ഞിരുന്നു. ഇതിനെത്തുടർന്നാണ് പൊലീസ് കൂടുതൽ ചോദ്യം ചെയ്യലിനായി നടനെ വിളിപ്പിച്ചത്. ശ്രീകാന്ത് 12,000 രൂപയ്ക്ക് കൊക്കെയ്ൻ വാങ്ങിയതായി പ്രസാദ് അവകാശപ്പെട്ടതായി റിപ്പോർട്ടിൽ പറയുന്നു. ചെന്നൈയിലെ സ്വകാര്യ പാർട്ടികളിലും ക്ലബ്ബുകളിലും ശ്രീകാന്ത് മയക്കുമരുന്ന് ഉപയോഗിച്ചിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
അന്വേഷണത്തിന്റെ ഭാഗമായി ശ്രീകാന്തിൽ നിന്ന് രക്തസാമ്പിളുകൾ ശേഖരിച്ച് പരിശോധനക്ക് അയച്ചു. ഈ പരിശോധനകളുടെ ഫലമായിരിക്കും നടനെതിരെയുള്ള നിയമപരമായ നടപടി നിർണയിക്കുന്നത്. നിരവധി മലയാള സിനിമകളിൽ അഭിനയിച്ചിട്ടുള്ള ശ്രീകാന്ത് മലയാളികൾക്കും സുപരിചിതനാണ്.