ലഹരി വേട്ട : തസ്‌ലീമയുടെ ഫോണിൽ നിന്നും പ്രമുഖ നടനുമായുള്ള ചാറ്റ് ഡിലീറ്റ് ചെയ്ത നിലയിൽ സിനിമാ ബന്ധം തേടി പോലീസ്

തസ്‌ലിമയുടെ ഫോണിൽ ഒരു നടനുമായുള്ള വാട്സാപ് ചാറ്റ് ഡിലീറ്റ് ചെയ്ത നിലയിലാണ്. ഇതു വീണ്ടെടുക്കാൻ ഫൊറൻസിക് സഹായം തേടിയിട്ടുണ്ട്.

author-image
Anitha
New Update
sggggh

തസ്‌ലിമ ഫോണിൽ മെസേജ് അയച്ചിരുന്നെന്നു നടൻ ശ്രീനാഥ് ഭാസി ഹൈക്കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യഹർജിയിലും പറഞ്ഞിരുന്നു. തസ്‌ലിമയുടെ ഫോണിൽ ഒരു നടനുമായുള്ള വാട്സാപ് ചാറ്റ് ഡിലീറ്റ് ചെയ്ത നിലയിലാണ്. ഇതു വീണ്ടെടുക്കാൻ ഫൊറൻസിക് സഹായം തേടിയിട്ടുണ്ട്. നടന്മാരുടെ പങ്ക് വ്യക്തമായാൽ ചോദ്യം ചെയ്യാൻ വിളിപ്പിക്കും. മണ്ണഞ്ചേരി മല്ലംവെളി കെ.ഫിറോസ് (26), തസ്‌ലിമയുടെ ഭർത്താവ് സുൽത്താൻ അക്ബർ അലി (43) എന്നിവരാണു കേസിലെ രണ്ടും മൂന്നും പ്രതികൾ. 

ലഹരി ഉപയോഗിക്കുന്നവർക്കെതിരെ സിനിമാ മേഖലയെന്നോ മറ്റേതെങ്കിലും മേഖലയെന്നേ‍ാ നോക്കാതെ നടപടിയെടുക്കുമെന്നു മന്ത്രി എം.ബി.രാജേഷ് പറഞ്ഞു. ‘സെലിബ്രിറ്റി’ക്ക് ഒരു പരിഗണനയും ലഭിക്കില്ല. സാമൂഹിക വിപത്തായ ലഹരിയെ ഉരുക്കുമുഷ്ടി കൊണ്ടു സർക്കാർ അടിച്ചമർത്തും. സിനിമാ സെറ്റിലടക്കം സംശയം തോന്നുന്ന ഏതിടങ്ങളിലും പരിശോധന നടത്തും.

വെളിപ്പെടുത്തിയ വിഷയങ്ങളിൽ നിയമനടപടിയുമായി സഹകരിക്കുമെന്നു നടി വിൻസി അലോഷ്യസ് അറിയിച്ചിട്ടുണ്ട്. ലഹരി ഉപയോഗിക്കുന്നവരോടൊപ്പം അഭിനയിക്കില്ലെന്ന നിലപാടു സ്വീകരിച്ചതിന് അഭിനന്ദിക്കാൻ വിളിച്ചപ്പേ‍ാഴാണു നടി ഇക്കാര്യം വ്യക്തമാക്കിയത്–മന്ത്രി പറഞ്ഞു.

sreenath bhasi kochi drug case Drug Case