പ്രസിഡന്റ് ആവാൻ ഇല്ലെന്ന് മോഹൻലാൽ : ഭാരവാഹി തിരഞ്ഞെടുപ്പ് മൂന്ന് മാസത്തിനുള്ളിൽ

താരസംഘടനയായ അമ്മയുടെ പുതിയ ഭാരവാഹികളെ മൂന്നു മാസത്തിനകം തിരഞ്ഞെടുക്കാൻ പൊതുയോഗം തീരുമാനിച്ചു. പ്രസിഡന്റ് സ്ഥാനത്ത് തുടരാൻ മോഹൻലാൽ വിസമ്മതം അറിയിച്ചതിനെ തുടർന്നാണിത്. അഡ്ഹോക് കമ്മിറ്റി അതു വരെ തുടരും.

author-image
Shyam Kopparambil
New Update
KJ

കൊച്ചി: താരസംഘടനയായ അമ്മയുടെ പുതിയ ഭാരവാഹികളെ മൂന്നു മാസത്തിനകം തിരഞ്ഞെടുക്കാൻ പൊതുയോഗം തീരുമാനിച്ചു. പ്രസിഡന്റ് സ്ഥാനത്ത് തുടരാൻ മോഹൻലാൽ വിസമ്മതം അറിയിച്ചതിനെ തുടർന്നാണിത്. അഡ്ഹോക് കമ്മിറ്റി അതു വരെ തുടരും.

നിലവിലെ ജോയിന്റ് സെക്രട്ടറി ബാബുരാജിനെ സെക്രട്ടറിയാക്കി അഡ്ഹോക് കമ്മിറ്റി തുടരാനായിരുന്നു ആലോചന. ട്രഷറർ സ്ഥാനത്ത് തുടരാനില്ലെന്ന് ഉണ്ണി മുകുന്ദൻ അറിയിച്ചിരുന്നു. ട്രഷറർ, ജോയിന്റ് സെക്രട്ടറി സ്ഥാനങ്ങൾ സംബന്ധിച്ച് ധാരണയുണ്ടായില്ല. അഡ്ഹോക് കമ്മിറ്റി തുടരുന്നതിൽ അംഗങ്ങളിൽ നിന്ന് എതിർപ്പുമുണ്ടായി. തുടർന്നാണ് ജനാധിപത്യപരമായി തിരഞ്ഞെടുപ്പ് പിന്നീട് നടത്താമെന്ന മോഹൻലാലിന്റെ നിർദ്ദേശം യോഗം അംഗീകരിച്ചത്. പുതിയവർ വരട്ടെയെന്നും അമ്മയിൽ താൻ എപ്പോഴുമുണ്ടാകുമെന്നും മോഹൻലാൽ യോഗത്തിൽ അറിയിച്ചു.അഡ്ഹോക് കമ്മിറ്റി ഉടൻ യോഗം ചേർന്ന് തിരഞ്ഞെടുപ്പ് തീയതിയും നടപടിക്രമങ്ങളും നിശ്ചയിക്കും. മത്സരത്തിലൂടെ തിരഞ്ഞെടുപ്പ് നടത്തും. അഡ്ഹോക് കമ്മിറ്റിക്ക് തുടരാവുന്ന കാലാവധി അതിക്രമിച്ച സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പ് നടത്തുന്നതെന്ന് വൈസ് പ്രസിഡന്റ് ജയൻ ചേർത്തല പറഞ്ഞു.

മോഹൻലാൽ പ്രസിഡന്റായി തുടരണമെന്ന് അഡ്ഹോക് കമ്മിറ്റി നേരത്തെ അഭ്യർത്ഥിച്ചിരുന്നു. മത്സരം ഒഴിവാക്കിയാൽ തുടരാമെന്നാണ് അദ്ദേഹം മറുപടി നൽകിയിരുന്നത്. കഴിഞ്ഞ വർഷം മോഹൻലാൽ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയിലെ സെക്രട്ടറി സിദ്ദിഖ് പീഡനക്കേസിനെ തുടർന്ന് ആഗസ്റ്റ് 27ന് രാജി വച്ചതോടെ അഡ്ഹോക് കമ്മിറ്റിയാണ് തുടർന്നിരുന്നത്.അമ്മയുടെ 31-ാമത് വാർഷിക പൊതുയോഗമാണ് ഇന്നലെ കൊച്ചിയിലെ ഗോകുലം കൺവെൻഷൻ സെന്ററിൽ നടന്നത്. 13 വർഷത്തിന് ശേഷം ജഗതി ശ്രീകുമാർ യോഗത്തിൽ പങ്കെടുത്തു. മമ്മൂട്ടി, ഫഹദ് ഫാസിൽ, പൃഥ്വിരാജ്, ഉണ്ണി മുകുന്ദൻ, നിവൻ പോളി, മുകേഷ് തുടങ്ങിയവർ എത്തിയില്ല.

amma film association mohanlal