/kalakaumudi/media/media_files/2025/07/07/awekcmfkf-2025-07-07-09-05-19.jpg)
മുംബൈ: 16 വയസ്സുള്ള സുഹൃത്ത് ഷഹീൻ ഷെയ്ഖിന് വിഷം നൽകി കൊലപ്പെടുത്തിയ 19 കാരനെ ശിവാജി നഗർ പോലീസ് അറസ്റ്റ് ചെയ്തു. സംഭവം അപകടമരണമായി ചിത്രീകരിക്കാൻ പ്രതി ശ്രമിച്ചതായും പോലിസ് പറഞ്ഞു.
കൊല്ലപ്പെട്ട ഷഹീൻ മറ്റ് സുഹൃത്തുക്കൾക്ക് മുൻഗണന നൽകിയതായി പ്രതി ജീഷാൻ ഷെയ്ഖ് ആരോപിച്ചതായി പോലിസ് പറഞ്ഞു.
ജൂൺ 29 ന് ഗോവണ്ടിയിലെ ജീഷാന്റെ വസതിയിലാണ് ഷഹീൻ മരിച്ച നിലയിൽ കണ്ടെത്തിയത്, ജീഷന് ഛർദ്ദിയുടെ ലക്ഷണങ്ങൾ ഉണ്ടായിരുന്നു.
ജൂൺ 28 ന് രാത്രി താനും ഷഹീനും എനർജി ഡ്രിങ്ക് കഴിച്ച് രോഗബാധിതരായതായി ജീഷൻ അവകാശപ്പെട്ടതിനെ തുടർന്ന് ആദ്യം അപകട മരണത്തിന് കേസ് രജിസ്റ്റർ ചെയ്തു. എന്നിരുന്നാലും, ശിവാജി നഗർ പോലീസ് ഉദ്യോഗസ്ഥർ സംശയം പ്രകടിപ്പിച്ചു, "മരണത്തിന് കാരണം വിഷവസ്തുവാണെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കാണിച്ചതിനാൽ ഞങ്ങൾക്ക് സംശയം തോന്നി." എന്നാൽ വെള്ളിയാഴ്ച നടന്ന ചോദ്യം ചെയ്യലിൽ, കൊലപാതകം ആസൂത്രണം ചെയ്തതായി ജിഷൻ സമ്മതിച്ചു,
"ഇരയുടെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് ഫയൽ ചെയ്തത്.ഏകദേശം നാല് മാസം മുമ്പ് പ്രതി ഇരയെ കുടുംബത്തെ അറിയിക്കാതെ നാഗ്പൂരിലേക്ക് കൊണ്ടുപോയതായി പരാതിയിൽ പറയുന്നു.പിന്നീട് തിരിച്ചെത്തിയപ്പോൾ, ഇരയുടെ മാതാപിതാക്കൾ പ്രതിയിൽ നിന്ന് അകലം പാലിക്കണമെന്ന് അഭ്യർത്ഥിച്ചതായും പോലീസ് പറഞ്ഞു. ഇതിനുശേഷം ഇര പ്രതിയുമായുള്ള എല്ലാ ആശയവിനിമയങ്ങളും കൂടിക്കാഴ്ചകളും നിർത്തിയിരുന്നതാണ്.ഇതിൽ മാനസിക വിഷമം നേരിട്ട പ്രതി കൊലപാതകം ആസൂത്രണം ചെയ്യുകയും ഇരയെ വീട്ടിലേക്ക് ക്ഷണിക്കുകയും വിഷം കലർന്ന പാനീയം നൽകുകയും ചെയ്തുവെന്ന്" പോലീസ് പറഞ്ഞു.
അതേസമയം ഒരു ഗാരേജിൽ പെയിന്ററായി ജോലി ചെയ്യുന്ന ജീഷാൻ സ്വവർഗാനുരാഗിയാണെന്ന റിപ്പോർട്ടുകളും വന്നിരുന്നു.എന്നാൽ ഇതേ കുറിച്ച് പ്രതികരിക്കാൻ ജീഷാന്റെ കുടുംബം വിസമ്മതിച്ചു.