1993 ലെ മുംബൈ കലാപത്തിന് ശേഷം ഒളിവിൽ പോയ പ്രധാന പ്രതി 32 വർഷത്തിനുശേഷം പിടിയിൽ

"ഒളിവിൽ കഴിഞ്ഞ വർഷങ്ങളിലെ നീക്കങ്ങളിൽ അന്വേഷണ ഉദ്യോഗസ്ഥർ ഇപ്പോൾ അന്വേഷണം ആരംഭിച്ചതായും ഇയാളെ ഇത്രയും വർഷങ്ങളിൽ ആരൊക്കെ സഹായിച്ചതായി കണ്ടെത്തുന്നുവോ അവരെയൊക്കെ നിയമത്തിനു മുന്നിൽ കൊണ്ട് വരുമെന്നും"അന്വേഷണ ഉദ്യോഗസ്ഥൻ മാധ്യമങ്ങളോട് പറഞ്ഞു

author-image
Honey V G
New Update
awofmvkrm

മുംബൈ:മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം1993 ലെ മുംബൈ വർഗീയ കലാപത്തിലെ പ്രധാന പ്രതിയെ വഡാല പോലീസ് അറസ്റ്റ് ചെയ്തു. പ്രതിയായ 54 കാരനായ ആരിഫ് അലി ഹസ്മുള്ള ഖാനെ ജൂലൈ 5 ന് മുംബൈയിലെ ആന്റോപ്പ് ഹിൽ പ്രദേശത്ത് നിന്നാണ് അറസ്റ്റ് ചെയ്തത്.

1992 ലെ ബാബറി മസ്ജിദ് പൊളിച്ചുമാറ്റലിനെത്തുടർന്ന് പൊട്ടിപ്പുറപ്പെട്ട അക്രമാസക്തമായ കലാപവുമായി ബന്ധപ്പെട്ട് കൊലപാതകശ്രമം, നിയമവിരുദ്ധമായി സംഘം ചേരൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി ഖാനെ തിരഞ്ഞു വരികയായിരുന്നു.

കലാപം നൂറുകണക്കിന് ആളുകളുടെ ജീവൻ അപഹരിക്കുകയും നഗരത്തിലുടനീളം വ്യാപകമായ നാശം വരുത്തുകയും ചെയ്തിരുന്നു. ആദ്യം അറസ്റ്റ് ചെയ്യപ്പെടുകയും പിന്നീട് ജാമ്യത്തിൽ വിട്ടയയ്ക്കുകയും ചെയ്ത ഖാൻ പിന്നീട് കോടതിയിൽ ഹാജരാകാത്തതിനാൽ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു. വർഷങ്ങളായി ആവർത്തിച്ച് ശ്രമിച്ചിട്ടും ഇയാളുടെ കണ്ടെത്താൻ പോലീസിന് കഴിഞ്ഞില്ല.

എന്നാൽ അടുത്തിടെ, ഖാന്റെ ബന്ധുക്കളുടെ ഫോൺ രേഖകൾ വിശകലനം ചെയ്തുകൊണ്ട് ഉദ്യോഗസ്ഥർ ഒരു അന്വേഷണം നടത്തി,അതിന് ശേഷമാണ് എവിടെയാണെന്ന് സംബന്ധിച്ച വിലപ്പെട്ട സൂചനകൾ മുംബൈ പോലീസിന് ലഭിച്ചത്.കൂടാതെ ഒരു സംഘം ഉദ്യോഗസ്ഥർ ഗ്രാമത്തിലെ ബന്ധുവിനെ ചോദ്യം ചെയ്ത് നിർണായക വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു.

ഈ സൂചനകളുടെ അടിസ്ഥാനത്തിൽ, വഡാല പോലീസ് ആന്റോപ്പ് ഹിൽ പ്രദേശത്ത് ഒരു കെണിയൊരുക്കി ഖാനെ പിടികൂടി.അറസ്റ്റിനുശേഷം, ഖാനെ കോടതിയിൽ ഹാജരാക്കി പോലീസ് കസ്റ്റഡിയിൽ വിട്ടു.

അതേസമയം "ഒളിവിൽ കഴിഞ്ഞ വർഷങ്ങളിലെ നീക്കങ്ങളിൽ അന്വേഷണ ഉദ്യോഗസ്ഥർ ഇപ്പോൾ അന്വേഷണം ആരംഭിച്ചതായും ഇയാളെ ഇത്രയും വർഷങ്ങളിൽ ആരൊക്കെ സഹായിച്ചതായി കണ്ടെത്തുന്നുവോ അവരെയൊക്കെ നിയമത്തിനു മുന്നിൽ കൊണ്ട് വരുമെന്നും"അന്വേഷണ ഉദ്യോഗസ്ഥൻ മാധ്യമങ്ങളോട് പറഞ്ഞു