/kalakaumudi/media/media_files/2025/05/23/q911HRSt1ucn9g9NzYF5.jpg)
മുംബൈ:താനെയിലെ ബാൽക്കുമിലാണ് ഭാര്യയും കാമുകനും ചേർന്ന് ഭർത്താവിനെ അരുവിയിലേക്ക് തള്ളിയിട്ട് കൊലപെടുത്തിയതായി കണ്ടെത്തിയിരിക്കുന്നത്. ഭാര്യയായ പൂനം കാളിദാസ് വാഗ്മാരെ (28) സംശയം തോന്നാതിരിക്കാൻ മെയ് 20 ന് പോലീസ് സ്റ്റേഷനിൽ തന്റെ ഭർത്താവിനെ കാണാതായതായി പരാതി നൽകിയിരുന്നു. പക്ഷേ പൂനത്തിന്റെ മൊഴികളിൽ സംശയം തോന്നിയ പോലീസ് വിശദമായി ചോദ്യം ചെയ്യുകയും അന്വേഷണം നടത്തി ഒടുവിൽ കുറ്റകൃത്യം പുറത്തുകൊണ്ടുവരികയുമായിരുന്നു. റബാലെ എംഐഡിസി പോലിസ് നടത്തിയ ചോദ്യം ചെയ്യലിലും അന്വേഷണത്തിനു മൊടുവിൽ ഭാര്യയെയും കാമുകനെയും അറസ്റ്റ് ചെയ്യുക യായിരുന്നു. പ്രതിയായ സ്ത്രീ ഭർത്താവ് കാളിദാസ് വാഗ്മാരെയും (30) അവരുടെ രണ്ട് കുട്ടികളുമൊത്ത് റബാലെ എംഐഡിസിയിലെ അംബേദ്കർ നഗറിലാണ് താമസിച്ചിരുന്നത്. "കാളിദാസ് മദ്യപിക്കുന്നത് ഭാര്യയായ പൂനം ചോദ്യം ചെയ്തിരുന്നതിനെ തുടർന്ന് വീട്ടിൽ വഴക്ക് പതിവായിരുന്നു.ഈ വിഷയം തന്റെ സുഹൃത്തായ സുരേഷ് ഹരിപ്രസാദ് യാദവിനോട് (24) പൂനം പങ്കുവെക്കുകയും ചെയ്തു.പിന്നീട് ഹരി പ്രസാദുമായി പ്രണയത്തിലായ പൂനം ഭർത്താവിനെ കൊല ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.," റബാലെ എംഐഡിസി പോലീസ് സ്റ്റേഷനിലെ ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. സംഭവ ദിവസം യാദവും പൂനവും ചേർന്ന് കാളിദാസിനെ മദ്യപിപ്പിച്ച് അബോധാവസ്ഥയിലാക്കി.ശേഷം റിക്ഷയിൽ കൊണ്ടുപോയി താനെയിലെ ബാൽക്കും എന്ന സ്ഥലത്തെ അരുവിക്കരയിലേക്ക് കൊണ്ടുപോയി, കൊല്ലുക എന്ന ഉദ്ദേശ്യത്തോടെ വെള്ളത്തിലേക്ക് വലിച്ചെറിഞ്ഞു.എന്നാൽ കാളിദാസിന്റെ മൃതദേഹം ഇതുവരെ ഞങ്ങൾക്ക് കണ്ടെത്തിയിട്ടില്ല," റബാലെ എംഐഡിസി പോലീസ് സ്റ്റേഷനിലെ സീനിയർ പോലീസ് ഇൻസ്പെക്ടർ സുനിൽ വാഗ്മാരെ പറഞ്ഞു. ചോദ്യം ചെയ്യലിൽ, നടന്ന കാര്യങ്ങൾ എല്ലാം വിശദമായി പോലീസിനോട് പൂനം വെളിപ്പെടുത്തി. ഈ കുറ്റസമ്മതത്തെത്തുടർന്ന്, പൂനത്തെയും യാദവിനെയും പോലീസ് അറസ്റ്റ് ചെയ്തു.