ഖാർഘറിൽ മല മുകളിൽ കുടുങ്ങിയ 5 വിദ്യാർത്ഥികളെ രക്ഷപ്പെടുത്തി

അതേസമയം പാണ്ഡവ്കട വെള്ളച്ചാട്ടത്തിനു സമീപമായി മുമ്പും മുങ്ങിമരണങ്ങൾ ഉണ്ടായിട്ടുള്ളതിനാൽ, മഴക്കാലത്ത് മലയുടെ അടിവാരത്ത് പ്രവേശനം നിരോധിക്കുന്ന സൈൻബോർഡുകൾ ഉണ്ടെന്നും എന്നാൽ പലരും അവഗണിക്കുന്നുണ്ടെന്നും ഖാർഘർ സീനിയർ പോലീസ് ഇൻസ്പെക്ടർ ദീപക് സർവേ പറഞ്ഞു.

author-image
Honey V G
New Update
wtrfllsee

നവി മുംബൈ:കനത്ത മഴയിൽ അരുവി കരകവിഞ്ഞൊഴുകി വഴി തടസ്സപ്പെട്ടതിനെ തുടർന്ന് തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് സയൺ കോളിവാഡയിൽ നിന്നുള്ള അഞ്ച് വിദ്യാർത്ഥികൾ ഖാർഘറിലെ പാണ്ഡവ്കട മല മുകളിൽ കുടുങ്ങി. വെള്ളച്ചാട്ടം കാണാനായാണ് വിദ്യാർത്ഥികൾ മല മുകളിലേക്ക് പോയതെന്നാണ് വിവരം.എന്നാൽ വിവരം അറിയിച്ചതിനെ തുടർന്ന് 90 മിനിറ്റിനുള്ളിൽ ഖാർഘർ അഗ്നിശമന സേനാംഗങ്ങൾ എത്തി രക്ഷപ്പെടുത്തുക യായിരുന്നു.

"രക്ഷാസംഘം സ്ഥലത്തെത്തിയ ശേഷം അരുവിക്ക് കുറുകെയുള്ള രണ്ട് കൂറ്റൻ പാറകളിൽ നൈലോൺ കയറുകൾ കെട്ടി.വിദ്യാർത്ഥികളുടെ അരയിൽ നൈലോൺ കയറുകളും കെട്ടി, തുടർന്ന് എല്ലാവരെയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി" ഖാർഘർ അഗ്നിശമന ഉദ്യോഗസ്ഥൻ പ്രവീൺ ബൊഡകെ പറഞ്ഞു. മഹേഷ് ഷിർഗാഡ് (22), രാകേഷ് വേൽമുരുകൻ (18), പ്രതീക് ജോഗ് (18), രമേശ് ചിങ്‌മെറ്റ് (19), സാഹിൽ ഷെയ്ഖ് (21) എന്നീ വിദ്യാർത്ഥികളാണ് തിരിച്ചിറങ്ങാൻ കഴിയാതെ കുടുങ്ങിയത്. അതേസമയം പാണ്ഡവ്കട വെള്ളച്ചാട്ടത്തിനു സമീപമായി മുമ്പും മുങ്ങിമരണങ്ങൾ ഉണ്ടായിട്ടുള്ളതിനാൽ, മഴക്കാലത്ത് മലയുടെ അടിവാരത്ത് പ്രവേശനം നിരോധിക്കുന്ന സൈൻബോർഡുകൾ ഉണ്ടെന്നും എന്നാൽ പലരും അവഗണിക്കുന്നുണ്ടെന്നും ഖാർഘർ സീനിയർ പോലീസ് ഇൻസ്പെക്ടർ ദീപക് സർവേ പറഞ്ഞു.