/kalakaumudi/media/media_files/2025/06/15/MsxxlzyMoMyMh9U9tEiG.jpg)
പൂനെ:പൂനെയിലെ ഇന്ദ്രയാനി നദിക്ക് കുറുകെയുള്ള പാലം തകർന്നതിനെ തുടർന്ന് ആറ് വിനോദസഞ്ചാരികൾ മുങ്ങിമരിച്ചു, നിരവധി പേർ ഒഴുകി പോയതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
മഴക്കാലമായതിനാൽ നദിക്ക് കുറുകെയുള്ള പാലത്തിൽ നദിയുടെയും മറ്റും മനോഹര ദൃശ്യങ്ങൾ കാണുവാനായി വിനോദസഞ്ചാരികൾ എത്താറുണ്ട്.പാലം തകർന്നപ്പോൾ പാലത്തിലുണ്ടായിരുന്ന 15 മുതൽ 20 വരെ വിനോദസഞ്ചാരികൾ നദിയിൽ വീഴുകയായിരുന്നു.
ദേശീയ ദുരന്ത നിവാരണ സേനയും (എൻഡിആർഎഫ്) ദുരന്ത നിവാരണ പ്രവർത്തകരും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. ഇതുവരെ എട്ട് പേരെ രക്ഷപ്പെടുത്തി, രണ്ട് സ്ത്രീകൾ ഇപ്പോഴും പാലത്തിനടിയിൽ കുടുങ്ങിക്കിടക്കുകയാണ്.
പൂനെ, പിംപ്രി ചിഞ്ച്‌വാഡ് എന്നിവിടങ്ങളിൽ ഓറഞ്ച് അലേർട്ട് നിലനിൽക്കുന്ന സാഹചര്യത്തിലാണ് പൂനെ റൂറലിലെ മാവൽ പ്രദേശത്തെ പാലം തകർന്നത്,ഈ മേഖലകളിൽ കനത്തതോ അതിശക്തമോ ആയ മഴ പ്രതീക്ഷിക്കുന്നു. കഴിഞ്ഞ രണ്ട് ദിവസമായി പ്രദേശത്ത് കനത്ത മഴ പെയ്തിരുന്നു.
5 വർഷം മുമ്പ് നവീകരിച്ച പാലത്തിന്റെ സുരക്ഷയെക്കുറിച്ച് തദ്ദേശ വാസികൾ ആശങ്ക ഉന്നയിച്ചിരുന്നതായി റിപ്പോർട്ടുണ്ട്