ശബരിമല സ്വർണ്ണ കൊള്ള:അയ്യപ്പ സേവാ സമാജം കൊങ്കൺ പ്രാന്തിന്റെ ആഭിമുഖ്യത്തിൽ വാഷി കേരള ഹൗസിലേക്ക് ധർണ്ണ നടത്തി

ഭക്തർക്കിടയിൽ അതൃപ്തി വർദ്ധിച്ചുവരികയാണെന്നും സംഭവം വളരെയധികം വേദന ഉളവാക്കുന്നതായും ശബരിമല അയ്യപ്പ സേവാ സമാജം (SASS) പ്രതിനിധികൾ പറഞ്ഞു. ഈ സംഭവം രാജ്യത്തുടനീളമുള്ള അയ്യപ്പ ഭക്തരെ വളരെയധികം അസ്വസ്ഥരാക്കിയിട്ടുണ്ടെന്നും സംഘടന ഭാരവാഹികൾ അറിയിച്ചു.

author-image
Honey V G
New Update
Ivcbb

മുംബൈ: ശബരിമല അയ്യപ്പ സേവാ സമാജത്തിന്റെ കൊങ്കൺ പ്രാന്തിന്റെ ആഭിമുഖ്യത്തിൽ ശബരിമല ക്ഷേത്രത്തിൽ നിന്ന് സ്വർണ്ണം മോഷ്ടിക്കപ്പെട്ട സംഭവത്തിൽ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് വാഷി കേരള ഹൗസിലേക്ക് ഒക്ടോബർ 12 ധർണ്ണ നടത്തി.

mdndndn

ഭക്തർക്കിടയിൽ അതൃപ്തി വർദ്ധിച്ചുവരിക യാണെന്നും സംഭവം ഭക്തർക്കിടയിൽ വളരെയധികം വേദന ഉളവാക്കുന്നതായും ശബരിമല അയ്യപ്പ സേവാ സമാജം (SASS) പ്രതിനിധികൾ പറഞ്ഞു. 

ഈ സംഭവം രാജ്യത്തുടനീളമുള്ള അയ്യപ്പ ഭക്തരെ വളരെയധികം അസ്വസ്ഥരാക്കിയിട്ടുണ്ടെന്നും സംഘടന പറഞ്ഞു.

ndndndn

അതേസമയം സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഒരു ഹർജി കേരള സർക്കാരിന് സമർപ്പിച്ചിട്ടുണ്ടെന്ന് തിങ്കളാഴ്ച മുംബൈയിൽ മാധ്യമങ്ങളോട് സംസാരിക്കവെ SASS ദേശീയ ചെയർമാൻ എസ്.ജെ.ആർ. കുമാർ സ്ഥിരീകരിച്ചു. "നീതി ലഭിക്കുന്നതുവരെ ഈ വിഷയത്തിൽ പോരാടുമെന്ന്"കുമാർ പറഞ്ഞു. 

jdndndn

കേസ് കൈകാര്യം ചെയ്യുന്ന രീതിയിലും തിരുവിതാംകൂർ ദേവസ്വം ബോർഡിനെ SASS ഭാരവാഹികൾ വിമർശിച്ചു. 

അയ്യപ്പനെയും ഭക്തരെയും സേവിക്കുക, ശബരിമലയുടെ പവിത്രത സംരക്ഷിക്കുക, ഭാരതത്തിലുടനീളം അയ്യപ്പ ധർമ്മത്തിന്റെ സന്ദേശം പ്രചരിപ്പിക്കുക എന്നിവയാണ് ഞങ്ങളുടെ ദൗത്യം. രാഷ്ട്രീയം കൊണ്ടോ വഞ്ചന കൊണ്ടോ ഭക്തിയുടെ ജ്വാലയെ കെടുത്താൻ കഴിയില്ല," കുമാർ പറഞ്ഞു.

യോഗത്തിനിടെ, കമ്മ്യൂണിസ്റ്റ് നേതൃത്വത്തിലുള്ള കേരള സർക്കാരും തിരുവിതാംകൂർ ദേവസ്വം ബോർഡും സെപ്റ്റംബർ 20 ന് സംഘടിപ്പിച്ച 'ഗ്ലോബൽ അയ്യപ്പ മീറ്റ്' നെ SASS ഏകകണ്ഠമായി അപലപിച്ചു, "ഹിന്ദു ധർമ്മത്തെ രാഷ്ട്രീയവൽക്കരിക്കാനും അപമാനിക്കാനുമുള്ള നഗ്നമായ ശ്രമം" എന്നാണ് SASS വിശേഷിപ്പിച്ചത്.

പരിപാടിയിൽ "സനാതന ധർമ്മത്തിന് എതിരായി പ്രവർത്തിക്കുന്ന വ്യക്തിത്വങ്ങൾ" പങ്കെടുത്തതായും അയ്യപ്പ ഭക്ത സമൂഹം ഇത് നിരസിച്ചതായും സംഘടന ആരോപിച്ചു.മീറ്റ് പൂർണ്ണ പരാജയമായിരുന്നതായും വക്താക്കൾ പറഞ്ഞു.

ശബരിമല ക്ഷേത്രത്തിന്റെ പവിത്രത സംരക്ഷിക്കുന്നതിനും അയ്യപ്പ ധർമ്മം ഉയർത്തിപ്പിടിക്കുന്നതിനുമായി രാജ്യവ്യാപകമായി പ്രവർത്തിക്കുന്ന സംഘടനയുടെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കുമെന്ന് SASS പ്രഖ്യാപിച്ചു.