ഇന്ന് അനന്ത് ചതുർദശി:സുരക്ഷയ്ക്കായി മുംബൈ പോലീസ് 20,000 ലധികം ഉദ്യോഗസ്ഥരെ നഗരത്തിൽ വിന്യസിക്കും

12 അഡീഷണൽ പോലീസ് കമ്മീഷണർമാർ, 40 ഡിസിപിമാർ, 61 എസിപിമാർ, 3,000 ഉദ്യോഗസ്ഥർ, 18,000 കോൺസ്റ്റബിൾമാർ എന്നിവരെ വിന്യസിക്കും

author-image
Honey V G
New Update
fhnnnn

മുംബൈ: ഈ വർഷത്തെ അനന്ത് ചതുർദശി(ഗണേശ നിമജ്ജന) ഘോഷയാത്രകളിൽ വൻ ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനും സുഗമമായ നിമജ്ജന പ്രവർത്തനങ്ങൾ ഉറപ്പാക്കുന്നതിനുമായി മുംബൈ പോലീസ് ആദ്യമായി AI സാങ്കേതികവിദ്യ ഉപയോഗിക്കും.

പ്രത്യേകിച്ച് ലാൽബാഗ്ച രാജ, മുംബൈ ചാ രാജ (ഗണേഷ്ഗള്ളി), തേജുകായ്ച രാജ പരേൽ ചാ രാജ എന്നീവയുടെ ഘോഷയാത്രകൾക്കായി ലക്ഷക്കണക്കിന് ഭക്തർ നിമജ്ജന പാതകളിൽ തടിച്ചുകൂടുന്ന വേളയിൽ.

ഗണേശോത്സവം സംസ്ഥാന ഉത്സവമായി പ്രഖ്യാപിച്ചിട്ടുണ്ടെന്നും ബിഎംസിയുമായി ഏകോപിപ്പിച്ച് വിപുലമായ സുരക്ഷാ ആസൂത്രണം നടത്തിയിട്ടുണ്ടെന്നും പോലീസ് ജോയിന്റ് കമ്മീഷണർ (ക്രമസമാധാനം) സത്യനാരായണ ചൗധരി പറഞ്ഞു.

ഏകദേശം 6,500 പൊതു ഗണേശ മണ്ഡലങ്ങളും 2 ലക്ഷം ഗാർഹിക വിഗ്രഹങ്ങളും മുംബൈയിൽ ഇന്ന് നിമജ്ജനം ചെയ്യും.

നഗരത്തിൽ 65 പ്രകൃതിദത്ത നിമജ്ജന കേന്ദ്രങ്ങളും 205 കൃത്രിമ കുളങ്ങളുമുണ്ട്. എല്ലാ നിമജ്ജന റൂട്ട് റോഡുകളും വൃത്തിയാക്കിയിട്ടുണ്ട്, 10,000 സിസിടിവി ക്യാമറകളും കൂടാതെ ഡ്രോൺ നിരീക്ഷണവും ഉണ്ടാകും.

ജനസാന്ദ്രത നിരീക്ഷിക്കുന്നതിനും തത്സമയ ക്രമസമാധാന സാഹചര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനും AI- പവർഡ് മോണിറ്ററിംഗ് സംവിധാനങ്ങൾ ഉപയോഗിക്കും.

12 അഡീഷണൽ പോലീസ് കമ്മീഷണർമാർ, 40 ഡിസിപിമാർ, 61 എസിപിമാർ, 3,000 ഉദ്യോഗസ്ഥർ, 18,000 കോൺസ്റ്റബിൾമാർ എന്നിവരെ വിന്യസിക്കും.

സംസ്ഥാന റിസർവ് പോലീസ് സേനയുടെ (എസ്ആർപിഎഫ്) 14 കമ്പനികൾ, 4 സിഎപിഎഫ് യൂണിറ്റുകൾ, 3 നിയന്ത്രണ സ്ക്വാഡുകൾ, ബോംബ് ഡിറ്റക്ഷൻ & ഡിസ്പോസൽ സ്ക്വാഡുകൾ (ബിഡിഡിഎസ്) എന്നിവ സജ്ജമായിരിക്കും.

സാധാരണ വസ്ത്രം ധരിച്ച ഉദ്യോഗസ്ഥരും ഭീകരവിരുദ്ധ യൂണിറ്റുകളും സുരക്ഷാ ഗ്രിഡിന്റെ ഭാഗമാകും. ഗിർഗാവ് ചൗപാട്ടി, ദാദർ ചൗപാട്ടി, ജുഹു ബീച്ച് എന്നിവിടങ്ങളിലെ ഗതാഗത റൂട്ടുകളിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെന്ന് ജോയിന്റ് പോലീസ് കമ്മീഷണർ (ട്രാഫിക് അനിൽ കുംഭാരെ പറഞ്ഞു.

4 ഡിസിപിമാർ, 2,826 ട്രാഫിക് പോലീസ് ഉദ്യോഗസ്ഥർ, മഹാരാഷ്ട്ര സുരക്ഷാ സേന ഉദ്യോഗസ്ഥർ എന്നിവർ ഗതാഗതം നിയന്ത്രിക്കും. നിമജ്ജന പാതകളിൽ ആംബുലൻസുകൾ നിലയുറപ്പിക്കും. തിരക്ക് നിയന്ത്രിക്കുന്നതിൽ സാമൂഹിക സംഘടനകൾ സഹായിക്കും.