/kalakaumudi/media/media_files/2025/10/03/nfndnnn-2025-10-03-19-46-06.jpg)
നവിമുംബൈ: വിജയദശമി യോടനുബന്ധിച്ച് ഗുരുദേവഗിരിയിൽ നടത്തിയ വിദ്യാരംഭത്തിനും തുടർന്ന് നടന്ന ശ്രീവിദ്യാ പൂജയ്ക്കും നിരവധി പേരെത്തി.
മലയാളികളേക്കാൾ ഇപ്രാവശ്യം മറ്റു ഭാഷക്കാരായിരുന്നു ആദ്യാക്ഷരം കുറിക്കാനും പൂജയ്ക്കും കൂടുതൽ എത്തിയത്.
/filters:format(webp)/kalakaumudi/media/media_files/2025/10/03/jsjsjjjgn-2025-10-03-19-46-57.jpg)
ഗുരുദേവഗിരി അന്തർദ്ദേശീയ പഠനകേന്ദ്രത്തിൻ്റെ പൂമുഖത്ത് പ്രത്യേകം തയ്യാറാക്കിയ സരസ്വതീമണ്ഡപത്തിൽ ക്ഷേത്രാചാര്യൻ കുരുന്നു നാവുകളിൽ ആദ്യാക്ഷരത്തിൻ്റെ അമൃത് പകർന്നു നൽകി.
തുടർന്ന് ശ്രീവിദ്യാ പൂജ (സരസ്വതീ പൂജ) ആരംഭിച്ചു. പൂജയിൽ പങ്കെടുത്തവർക്ക് 9 ദിവസം സരസ്വതീമണ്ഡപത്തിൽ വച്ച് പൂജിച്ച സാരസ്വത ഘൃതം നാവിൽ പകർന്നു നൽകി.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
