‘മുംബൈയ്ക്ക് പുറത്തേക്ക് പോലും ഇറങ്ങുന്നില്ല’; ഉദ്ധവ് താക്കറെയെതിരെ ഷിൻഡെയുടെ തുറന്ന വെല്ലുവിളി

ഫേസ്ബുക്കിലൂടെയും വീഡിയോ കോൺഫറൻസിലൂടെയും മാത്രമായിരുന്നു അദ്ദേഹത്തിന്റെ പ്രവർത്തനം” എന്ന ആരോപണവും അദ്ദേഹം ആവർത്തിച്ചു.

author-image
Honey V G
New Update
mdndndn

മുംബൈ: ശിവസേന (ഉദ്ധവ് ബാലസാഹേബ് താക്കറെ) അധ്യക്ഷൻ ഉദ്ധവ് താക്കറെക്കെതിരെ കടുത്ത വിമർശനവുമായി മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ.

“മുംബൈ നഗരപരിധി വിട്ട് പുറത്തേക്ക് പോകാൻ പോലും ഉദ്ധവ് താക്കറെ തയ്യാറാകുന്നില്ല. സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിലെ ജനങ്ങളുമായി നേരിട്ട് ഇടപഴകാൻ അദ്ദേഹത്തിന് താത്പര്യമില്ല” എന്നാണ് ഷിൻഡെ ആരോപിച്ചത്.

മഹാരാഷ്ട്രയുടെ വിവിധ ജില്ലകളിലായി സർക്കാർ പദ്ധതികളുടെ ഉദ്ഘാടനം, വികസന പ്രവർത്തനങ്ങളുടെ അവലോകനം, പൊതുയോഗങ്ങൾ തുടങ്ങിയവയ്ക്കായി താൻ നിരന്തരം യാത്ര ചെയ്യുകയാണെന്ന് ഷിൻഡെ പറഞ്ഞു.

അതേസമയം, മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഉദ്ധവ് താക്കറെ ജനങ്ങളിൽ നിന്ന് അകന്ന് നിന്നുവെന്നും, പൊതുപരിപാടികളിൽ പങ്കെടുക്കാതെയും നേരിട്ടുള്ള സമ്പർക്കം ഒഴിവാക്കിയുമാണ് അദ്ദേഹം ഭരണനം നടത്തിയതെന്നും ഷിൻഡെ വിമർശിച്ചു.

“ഫേസ്ബുക്കിലൂടെയും വീഡിയോ കോൺഫറൻസിലൂടെയും മാത്രമായിരുന്നു അദ്ദേഹത്തിന്റെ പ്രവർത്തനം” എന്ന ആരോപണവും അദ്ദേഹം ആവർത്തിച്ചു.

ശിവസേനയിൽ ഉണ്ടായ പിളർപ്പിന് ശേഷം ഉദ്ധവ് താക്കറെ തുടരുന്ന രാഷ്ട്രീയ വിമർശനങ്ങൾക്ക് മറുപടിയായാണ് ഷിൻഡെയുടെ ഈ പരാമർശങ്ങൾ. “ഒരു സംസ്ഥാനത്തെ നയിക്കണമെങ്കിൽ ജനങ്ങളിടയിൽ ഇറങ്ങി അവരുടെ പ്രശ്നങ്ങൾ നേരിട്ട് കേൾക്കണം.

അതാണ് ഞങ്ങളുടെ ഭരണത്തിന്റെ രീതിയും ലക്ഷ്യവും” എന്ന് ഷിൻഡെ വ്യക്തമാക്കി. സംസ്ഥാനത്ത് വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തിൽ ഷിൻഡെയുടെ വിമർശനം രാഷ്ട്രീയ രംഗത്ത് പുതിയ ചർച്ചകൾക്ക് ഇടയാക്കിയിരിക്കുകയാണ്.

ഉദ്ധവ് താക്കറെയെ ‘മുംബൈയിൽ മാത്രം ഒതുങ്ങുന്ന നേതാവ്’ എന്ന നിലയിൽ ചിത്രീകരിച്ച് രാഷ്ട്രീയ മുൻതൂക്കം നേടാനുള്ള ശ്രമമായാണ് ഷിൻഡെ വിഭാഗത്തിന്റെ നീക്കമെന്ന് നിരീക്ഷകർ വിലയിരുത്തുന്നു.