യുവതിയെ കൊലപ്പെടുത്തി ശരീര ഭാഗങ്ങൾ 17 ഇടങ്ങളിലായി ഉപേക്ഷിച്ചു:ഭർത്താവ് അറസ്റ്റിൽ

ഡോഗ് സ്ക്വാഡുകൾ വിന്യസിച്ചിട്ടുണ്ട്, ബാക്കിയുള്ള ശരീരഭാഗങ്ങൾ വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.

author-image
Honey V G
New Update
cxjjjnbn

താനെ:മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ ഭിവണ്ടിയിൽ നിന്നാണ് ഈ ഞെട്ടിക്കുന്ന സംഭവം പുറത്തുവന്നത്. സോനു എന്ന പ്രതി ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം 17 ഭാഗങ്ങളായി വെട്ടിമുറിക്കുകയും പിന്നീട് ഭിവണ്ടി നഗരത്തിലെ ഒരു ചതുപ്പുനില പ്രദേശത്തെ ഒരു അറവുശാലയ്ക്ക് സമീപം ഇടുകയുമായിരുന്നു.

ഡ്രൈവർ ആയി ജോലി ചെയ്തു വരുന്ന ഭർത്താവ് സോനു എന്ന തഹ അൻസാരി എന്ന പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഈ ദാരുണമായ കുറ്റകൃത്യത്തിന്റെ കാരണം വ്യക്തമല്ല, എന്നിരുന്നാലും ചില റിപ്പോർട്ടുകൾ പ്രകാരം ഗാർഹിക പ്രശ്നങ്ങൾ ആയിരിക്കാം എന്നാണ് പോലീസ് നൽകുന്ന സൂചന.

രണ്ട് വർഷമായി വിവാഹിതരായ ദമ്പതികൾക്ക് ഒരു വയസ്സുള്ള ഒരു മകനുണ്ട്. ചോദ്യം ചെയ്യലിൽ, ഭാര്യയുടെ മൃതദേഹം 17 കഷണങ്ങളാക്കി മുറിച്ച് നഗരത്തിലുടനീളം ഉപേക്ഷിച്ചതായി താഹ സമ്മതിച്ചതായി അറിയുന്നു.

കൊല്ലപെട്ട പർവീൺ അഥവാ മുസ്കാൻ എന്ന യുവതിക്ക് ഏകദേശം 25 വയസ്സ് പ്രായമുണ്ട്. "ഡോഗ് സ്ക്വാഡുകൾ വിന്യസിച്ചിട്ടുണ്ട്, ബാക്കിയുള്ള ശരീരഭാഗങ്ങൾ വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. മൂർച്ചയുള്ള കത്തി ഉപയോഗിച്ച് മുസ്‌കാനെ തലയറുക്കുകയും ഈദ്ഗാഹ് സമുച്ചയത്തിന് സമീപത്തുനിന്ന് വെട്ടിമാറ്റപ്പെട്ട തല കണ്ടെത്തുകയും ചെയ്തു.പിന്നീട് ചില ശരീരഭാഗങ്ങൾ അരുവിയിൽ എറിഞ്ഞതായും സംശയിക്കുന്നു.ഇരയുടെ അമ്മ ഹനീഫ ഖാൻ പോലീസിൽ ഒരാളെ കാണാതായതായി പരാതി നൽകിയതിനെ തുടർന്നാണ് കേസ് വെളിച്ചത്തുവന്നത്".പോലിസ് പറഞ്ഞു.

അതേസമയം കൊലപാതക കേസ് രജിസ്റ്റർ ചെയ്യുകയും വെട്ടിമാറ്റിയ തല പോസ്റ്റ്‌മോർട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്ക് അയക്കുകയും ചെയ്തിട്ടുണ്ട്.

കേസ് അന്വേഷിക്കാൻ ഡെപ്യൂട്ടി പോലീസ് കമ്മീഷണറുടെയും അസിസ്റ്റന്റ് പോലീസ് കമ്മീഷണറുടെയും നേതൃത്വത്തിൽ രണ്ട് പ്രത്യേക അന്വേഷണ സംഘങ്ങൾ (എസ്‌ഐടി) രൂപീകരിച്ചു.

പോലീസ് പറയുന്നതനുസരിച്ച്, ഭർത്താവിന് വിവാഹേതര ബന്ധമുണ്ടെന്ന് മുസ്‌കാൻ സംശയിച്ചതായും ഇത് അവർക്കിടയിൽ പതിവായി വഴക്കുകൾക്ക് കാരണമായതായും പോലിസ് സംശയിക്കുന്നു.