തിരഞ്ഞെടുപ്പ് പ്രചാരണം ചൂടേറുന്നു; മുംബൈയിൽ ബിരിയാണിയും വടാപാവും വിൽപ്പനയിൽ കുതിപ്പ്

പ്രചാരണം ചൂട് പിടിച്ചതോടെ മുംബൈയിലെ ചെറുകിട ഭക്ഷണക്കടകളിൽ വൻ തിരക്ക്,നിറയെ ഓർഡറുകൾ ലഭിക്കുന്നതായി കടയുടമകൾ

author-image
Honey V G
New Update
bvnmmm

മുംബൈ: നഗരത്തിൽ നടക്കുന്ന രാഷ്ട്രീയ പ്രചാരണങ്ങൾ ഭക്ഷണ വിപണിയിൽ വലിയ ചലനം സൃഷ്ടിച്ചിരിക്കുകയാണ്. യോഗങ്ങൾ, റാലികൾ, വോട്ടർ സമ്പർക്ക പരിപാടികൾ എന്നിവ വർധിച്ചതോടെ ബിരിയാണി, സമോസ, വടാപാവ് പോലുള്ള സാധാരണ ഭക്ഷണങ്ങൾക്ക് ആവശ്യകത കുത്തനെ ഉയർന്നതായി ഹോട്ടൽ ഉടമകൾ പറയുന്നു.

പ്രത്യേകിച്ച് വൈകുന്നേര സമയങ്ങളിൽ പാർസൽ ഓർഡറുകൾ വലിയ തോതിൽ വർധിച്ചിട്ടുണ്ട്.

മുംബൈയിലെയുംതാനെയിലെയും വിവിധ ഭാഗങ്ങളിലുള്ള ചെറിയ ഹോട്ടലുകളും സ്നാക്ക് കടകളും സാധാരണ ദിവസങ്ങളെക്കാൾ കൂടുതൽ വിൽപ്പന രേഖപ്പെടുത്തുന്നുണ്ട്.

രാഷ്ട്രീയ പാർട്ടികളുടെ പ്രവർത്തകരും പ്രചാരണ സംഘങ്ങളും ഒരുമിച്ച് ഭക്ഷണം ഓർഡർ ചെയ്യുന്നതാണ് ആവശ്യകത ഉയരാൻ കാരണം.

ചില കടകളിൽ ദിവസേന നൂറുകണക്കിന് ബിരിയാണി പാക്കറ്റുകളും വടാപാവുകളും തയ്യാറാക്കേണ്ടിവരുന്ന സാഹചര്യമാണെന്ന് വ്യാപാരികൾ പറയുന്നു.

തിരഞ്ഞെടുപ്പ് പ്രചാരണം മൂലം ചെറുകിട ഭക്ഷണ വ്യാപാരികൾക്ക് ആശ്വാസം ലഭിച്ചിരിക്കുകയാണ്. വരും ദിവസങ്ങളിൽ പ്രചാരണ പരിപാടികൾ കൂടുതൽ ശക്തമായാൽ, ഭക്ഷണ മേഖലയിലെ തിരക്കും വരുമാനവും ഇനിയും ഉയരുമെന്നാണ് വിലയിരുത്തൽ.

രാഷ്ട്രീയ ചലനങ്ങൾ നഗരത്തിലെ സാധാരണ ജീവിതത്തെയും വ്യാപാര മേഖലയെയും എങ്ങനെ സ്വാധീനിക്കുന്നുവെന്നതിന് ഉദാഹരണമായി ഈ മാറ്റം മാറിക്കൊണ്ടിരിക്കുകയാണ്.