/kalakaumudi/media/media_files/2025/11/06/ndndnd-2025-11-06-08-57-45.jpg)
താനെ : കല്യാൺ ശ്രീ മുത്തപ്പൻ സേവാ സമിതിയുടെ 21-മത് മുത്തപ്പൻ മഹോത്സവം നവംബർ 7 മുതൽ കല്യാൺ ഈസ്റ്റ് ജറി മരി തിസായി ദേവസ്ഥാന മൈതാനത്തിൽ നടത്തപ്പെടുന്നു.
മൂന്ന് ദിവസങ്ങളിലായി നടക്കുന്ന മുത്തപ്പൻ മഹോത്സവത്തിന്റെ ആദ്യ ദിനത്തിൽ വൈകുന്നേരം 7 മണിക്ക് മലയാള നാടകം കുട്ടിച്ചാത്തൻ വീണ്ടും അരങ്ങിലെത്തുക യാണ്.കല്യാൺ സാരഥി തീയറ്റേഴ്സിന്റെ 'കുട്ടിച്ചാത്തൻ' ഒരിടവേളയ്ക്കുശേഷമാണ് വീണ്ടും അരങ്ങി ലെത്തുന്നത്.
നവംബർ 8, ശനിയാഴ്‌ച രാവിലെ 11 ന് ക്ലാസിക്കൽ ഭജൻ (ശ്രീ പ്രമോദ് പണിക്കറും സംഘവും)12:30 ന് അന്നദാനം.ഉച്ചക്ക് 1:30 ന് ശ്രീമുത്തപ്പൻ വെള്ളാട്ടവും ദർശനവും,വൈകുന്നേരം 5:30ന് ചെണ്ടമേളം (അനിൽപൊതുവാളും സംഘവും) എന്നിവ ഉണ്ടായിരിക്കും. വൈകുന്നേരം 6:30 ന് ഘോഷയാത്രയോടുകൂടി താലപ്പൊലി.തുടർന്ന് തിരുവപ്പനയുടെ തിരുമുടി സമർപ്പണം. നവംബർ 9, ഞായാറാഴ്‌ച രാവിലെ 6 ന് തിരുവപ്പന.
'കുട്ടിച്ചാത്തൻ'
ഈ വർഷം ഏപ്രിൽ 27-ന് ഡോംബിവിലി ഈസ്റ്റിലെ സാവിത്രിബായി ഫുലെ ഓഡിറ്റോറിയത്തിലായിരുന്നു കുട്ടിച്ചാത്തൻ ആദ്യമായി അരങ്ങിലെത്തിയത്.നാടകരചയിതാവായ ജയൻ തീരുമനയാണ് കുട്ടിച്ചാത്തന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത്.കുറൂരമ്മ പോലുള്ള സാമൂഹിക പ്രസക്തി വിളിച്ചറിയിക്കുന്ന പതിനൊന്നോളം നാടകങ്ങൾ പല വേദികളിൽ അവതരിപ്പിച്ച സാരഥിയുടെ പന്ത്രണ്ടാമത്തെ നാടകമാണ് കുട്ടിച്ചാത്തൻ.
/filters:format(webp)/kalakaumudi/media/media_files/2025/11/06/ndndndm-2025-11-06-17-49-15.jpg)
മുംബൈ മലയാള നാടകവേദിയിലെ പ്രമുഖരോടൊപ്പം പുതു തലമുറക്കാ രുമായ ഒട്ടേറെ കലാകാരന്മാരും കലാകാരികളുമാണ് നാടകത്തിൻ്റെ അരങ്ങിലും പിന്നണിയിലുമുള്ളതെന്ന് സാരഥി തിയേറ്റേഴ്‌സിന്റെ പ്രധാന സാരഥികളായ കലാഭവൻ പ്രമോദ് എന്ന പ്രമോദ് പണിക്കരും അഭിനേതാവു കൂടിയായ സന്തോഷ് കുമാറും പറഞ്ഞു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
