/kalakaumudi/media/media_files/2025/06/03/GF3rQ34GSNHxi0KvkSZW.jpg)
മുംബൈ:മുംബൈയിൽ കെഇഎം ആശുപത്രിയിലെ ഫോറൻസിക് മെഡിസിൻ വിഭാഗം മേധാവിക്കെതിരെ പോക്സോ കേസ് രെജിസ്റ്റർ ചെയ്തു.അതേ സ്ഥാപനത്തിലെ ഒരു അസിസ്റ്റന്റ് പ്രൊഫസറുടെ ഭാര്യയുടെ പരാതിയെത്തുടർന്നാണ് പീഡന കേസ് രജിസ്റ്റർ ചെയ്തത്.
ബിഎൻഎസിലെ വിവിധ വകുപ്പുകളും പോക്സോ നിയമവും പ്രകാരം ഭോയിവാഡ പോലീസാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. എഫ്‌ഐആർ പ്രകാരം, 2022 നും 2025 നും ഇടയിൽ പരാതിക്കാരിയായ ഡോക്ടറേയും അവരുടെ രണ്ട് പ്രായപൂർത്തിയാകാത്ത പെൺമക്കളേയും പീഡിപ്പിച്ചതായി ആരോപിക്കപ്പെടുന്നു.
പരാതിക്കാരിയുടെ ഭർത്താവ് കെഇഎം ആശുപത്രിയിലെ അസോസിയേറ്റ് പ്രൊഫസറാണ് പ്രതി ഈ കാലയളവിൽ പരാതിക്കാരിയെ അനുചിതമായി സ്പർശിക്കുകയും, മർദ്ധിക്കുകയും ഭർത്താവിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് എഫ്‌ഐആറിൽ പറയുന്നു. 2022 ൽ, പ്രായപൂർത്തിയാകാത്ത രണ്ട് പെൺമക്കളെയും അയാൾ അനുചിതമായി സ്പർശിച്ചുവെന്നാണ് പരാതി. ഭോയിവാഡ പോലീസ് പരാതിക്കാരിയുടെ വിശദമായ മൊഴി രേഖപ്പെടുത്തുകയും ബിഎൻഎസിലെയും പോക്സോ നിയമത്തിലെയും വിവിധ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തിട്ടുണ്ട്. അന്വേഷണം തുടരുകയാണ്.