/kalakaumudi/media/media_files/2025/05/27/6bD79ot743zgrqrDHodM.jpg)
മുംബൈ:മഹാരാഷ്ട്രയിൽ തുടർച്ചയായി പെയ്ത മഴയിൽ വൻ നാശ നഷ്ടം ഉണ്ടായതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
താനെ റായ്ഗഡ് കൊങ്കൺ പാൽഘർ പ്രദേശങ്ങളിൽ വ്യാപകമായി കൃഷിക്കും നാശ നഷ്ട്ടം സംഭവിച്ചതായി അധികൃതർ അറിയിച്ചു.കൂടാതെ പടിഞ്ഞാറൻ മഹാരാഷ്ട്രയിൽ വീടുകൾക്കും കേടു പാടുകൾ ഉണ്ടായിട്ടുണ്ട്.
സംസ്ഥാനത്ത് ലഭിച്ച ആദ്യ മഴയെ തുടർന്നുണ്ടായ പേമാരിയിൽ റോഡുകളും റെയിൽവേ ട്രാക്കുകളും പാലങ്ങളും വെള്ളത്തിനടിയിലായി, നൂറുകണക്കിന് കുടുംബങ്ങളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. നാല് പേർ ഇടിമിന്നലേറ്റും ഒരാൾ നദിയിൽ വീണുമാണ് മരണപെട്ടത്. അതേസമയം വെള്ളപ്പൊക്കത്തിൽ രണ്ടു പേർ ഒലിച്ചുപോവുകയും ചെയ്തതായി റിപ്പോർട്ടുകളുണ്ട്.