/kalakaumudi/media/media_files/2025/05/29/fl515XvgJMQPhtjieIKd.jpg)
മുംബൈ:മഹാരാഷ്ട്രയുടെ പ്രധാനപ്പെട്ട ക്ഷേത്രങ്ങളുടെയും സ്മാരകങ്ങളുടെയും പുനരുദ്ധാരണത്തിനായി സംസ്ഥാന സർക്കാർ 2,954 കോടി രൂപയുടെ വികസന പദ്ധതികൾക്ക് അംഗീകാരം നൽകി.
പതിനെട്ടാം നൂറ്റാണ്ടിലെ രാജ്ഞി അഹല്യദേവി ഹോൾക്കറിന്റെ 300-ാം ജന്മവാർഷികത്തിന് മുന്നോടിയായി ബുധനാഴ്ച നടന്ന മന്ത്രിസഭാ യോഗത്തിലാണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.അടുത്ത മൂന്ന് വർഷത്തിനുള്ളിൽ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു.
തുൽജാപൂർ, കോലാപൂർ, ത്രയംബകേശ്വർ, മഹുർഗഡ്, പ്രശസ്തമായ അഷ്ടവിനായക് ക്ഷേത്രങ്ങൾ എന്നിവയുൾപ്പെടെ സംസ്ഥാനത്തുടനീളമുള്ള ക്ഷേത്രങ്ങളും ചരിത്രപരമായ മറ്റ് സ്ഥലങ്ങളും ഈ പദ്ധതികളിൽ ഉൾപ്പെടുന്നു. തീർത്ഥാടക സൗകര്യങ്ങൾ വർദ്ധിപ്പിക്കുക, മതപരമായ ടൂറിസം പ്രോത്സാഹിപ്പിക്കുക, മഹാരാഷ്ട്രയുടെ ചരിത്ര സ്മാരകങ്ങൾ സംരക്ഷിക്കുക എന്നീവയാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നതെന്നു അധികൃതർ അറിയിച്ചു.