മാതേരാനിലെ ഷാർലറ്റ് തടാകത്തിൽ മൂന്ന് കോളേജ് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു.

ഇതിൽ പ്രായപൂർത്തി ആകാത്ത വിദ്യാർത്ഥിയാണ്‌ ആദ്യം മുങ്ങിയതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.ഇത്‌ കണ്ട മറ്റു രണ്ട് സുഹൃത്തുക്കൾ വെള്ളത്തിലേക്ക് ചാടിയതായും വിദ്യാർത്ഥികളിൽ ഒരു വിദ്യാർത്ഥി പോലീസിനോട് പറഞ്ഞു.

author-image
Honey V G
New Update
akwkfkvl

റായ്ഗഡ്:റായ്ഗഡ് ജില്ലയിൽ സ്ഥിതി ചെയ്യുന്ന പ്രശസ്ത ഹിൽസ്റ്റേഷനായ മാതേരാനിലെ ഷാർലറ്റ് തടാകത്തിലാണ് ആര്യൻ ഖോബ്രഗഡെ (20)ഫിറോസ് ഷെയ്ഖ് (19) സുമിത് ചവാൻ (16) എന്നിവർ മുങ്ങി മരിച്ചത്.

 നവി മുംബൈയിലെ കോപ്പർ ഖൈർനെയിൽ നിന്നുള്ളവരായിരുന്നു ഇവർ. മൺസൂൺ വാരാന്ത്യങ്ങളിൽ, ഹിൽസ്റ്റേഷന്റെ ഭംഗി ആസ്വദിക്കാൻ നൂറുകണക്കിന് ആളുകൾ മാതേരാൻ സന്ദർശിക്കാറുണ്ട്. അഞ്ച് മണിക്കൂർ നീണ്ട തിരച്ചിലിന് ശേഷമാണ് മാതേരൻ പോലീസും അഗ്നിശമന സേനയും മൃതദേഹങ്ങൾ കണ്ടെടുത്തത്.

10 അംഗ സംഘത്തിലെ അഞ്ചുപേർ തടാകത്തിൽ നീന്താനായി പോയതാണ് അപകടം നടക്കാൻ ഇടയായത്. അതേസമയം തടാകത്തിൽ നീന്തൽ നിരോധിച്ചിരുന്ന തായാണ് പോലിസ് നൽകുന്ന വിവരം.

 നവി മുംബൈയിലെ കോപ്പർഖൈർനെയിൽ നിന്നുള്ള പത്ത് വിദ്യാർത്ഥികളുടെ സംഘമാണ് മൺസൂൺ യാത്രയ്ക്ക് പോയത്. ഇതിൽ പ്രായപൂർത്തി ആകാത്ത വിദ്യാർത്ഥിയാണ്‌ ആദ്യം മുങ്ങിയതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.ഇത്‌ കണ്ട മറ്റു രണ്ട് സുഹൃത്തുക്കൾ വെള്ളത്തിലേക്ക് ചാടിയതായും സംഘത്തിലെ ഒരു വിദ്യാർത്ഥി പോലീസിനോട് പറഞ്ഞു.